17 August, 2022 01:09:10 PM


ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയതിലുള്ള അതൃപ്തിയിൽ



പാലക്കാട്: സിപിഎം പ്രാദേശിക നേതാവായ ഷാജഹാനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ വളര്‍ച്ചയിലെ നീരസമെന്ന് പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പാലക്കാട് എസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു.

കേസിലെ പ്രതികള്‍ക്ക് ഷാജഹാനോട് 2019 മുതല്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇയാളുടെ സിപിഎമ്മിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ പിന്നീട് സിപിഎമ്മില്‍നിന്ന് അകന്നത് ഷാജഹാന്‍ ചോദ്യം ചെയ്തു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഇയാള്‍ ചെദ്യം ചെയ്തതും വിരോധത്തിനു കാരണമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമേ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവിരോധമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. കേസില്‍ നാല് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. എട്ടില്‍ അധികം പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K