10 May, 2023 10:47:46 AM


ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട് മരണമടഞ്ഞ വനിത ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ



കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട് മരണമടഞ്ഞ വനിത  ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. 

മരണമടഞ്ഞ ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. ഡോക്ടറുടെ അന്ത്യം സ്വകാര്യ ആശുപത്രിയിൽ വച്ച്. 

ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്‍റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

അക്രമിയെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത കുടവട്ടൂർ സ്വദേശി സന്ദീപ് എന്ന യുവാവാണ് അക്രമം നടത്തിയത്. കാലിൽ മരുന്ന് വച്ചതിന് ശേഷം ഹൗസ് സർജൻ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് റിപ്പോര്‍ട്ട്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ഇയാള്‍ ഡീ അഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K