12 June, 2022 11:11:18 PM


സരിത നായരുടെ മൊഴിക്കു പിന്നില്‍ മുഖ്യമന്ത്രിയും സംഘവുമാണെന്ന് ക്രൈം നന്ദകുമാര്‍



കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സരിത നായരുടെ മൊഴിക്കു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമാണെന്ന് ക്രൈം നന്ദകുമാര്‍. സ്വപ്ന സുരേഷും പി.സി. ജോര്‍ജും ഓഫീസില്‍ വന്നിട്ടില്ല. ഇരുവരുമായുള്ള അഭിമുഖം ചോദിച്ചിരുന്നു. അഭിമുഖം നല്‍കാനാവില്ലെന്നാണ് അഭിഭാഷകനുമായി സംസാരിച്ചശേഷം സ്വപ്ന അറിയിച്ചത്. 

ജോലിയുടെ ഭാഗമായി പി.സി. ജോര്‍ജിനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ പോയി കണ്ടിരുന്നു. ഗൂഢാലോചനയില്‍ തനിക്കു പങ്കില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. എഡിജിപി എം.ആർ. അജിത്കുമാർ, ഷാജ് കിരൺ, സരിതാ നായർ, പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊഴി നല്‍കാനുള്ള ഗൂഢാലോചന നടത്തിയത്. സരിതയും എഡിജിപിയും നേരത്തെ പരിചയമുള്ളവരാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിജെപിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ടി.പി. നന്ദകുമാര്‍ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K