12 October, 2019 11:18:45 PM


ബി.കോമും പാസായിട്ടില്ല: കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന പ്രചരണവും ജോളിയുടെ രക്ഷയ്‌ക്കെത്തിയില്ല



കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് അവസാന നിമിഷം കളിച്ചത് വന്‍ നാടകം. കേസ് തന്റെ നേര്‍ക്ക് തിരിയുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഭീതിപ്പെടുത്തുന്ന പ്രചരണം നാട്ടില്‍ നടത്തിയത്. കല്ലറ തുറന്ന് പരിശോധന നടത്തുമെന്ന് അറിഞ്ഞതോടെ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.


ജോളി ബി.കോം പോലും പാസായിട്ടില്ലെന്ന് വ്യക്തമായതായി എസ്പി സൈമണ്‍ പറഞ്ഞു. കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി, ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐപിഎസ് ട്രയിനികളെ അടക്കം എത്തിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K