17 June, 2025 05:19:05 PM


ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് ഡിപ്പോ ആയി ഉയർത്തണം: മന്ത്രിക്ക് നിവേദനം



ഏറ്റുമാനൂര്‍: കെഎസ്ആർടിസിക്ക് ബാധ്യത ഇല്ലാതെ ഏറ്റുമാനൂർ ബസ്റ്റാൻഡ് ഡിപ്പോ ആയി ഉയർത്തുവാൻ കഴിയുമെന്ന് ചൂണ്ടികാട്ടിയും ആയതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഗതാഗതവകുപ്പുമന്ത്രിക്ക് നിവേദനം. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലും മറ്റു സ്ഥലത്തുമുള്ള 8 മെക്കാനിക്കല്‍ സ്റ്റാഫ് അംഗങ്ങളെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലേക്ക്  വിന്യസിപ്പിച്ചാൽ ബാധ്യത ഇല്ലാതെ  20 ഓർഡിനറി ബസ് വരെ ഏറ്റുമാനൂർ സ്റ്റാൻഡിൽ നിന്നും  സർവീസ് നടത്തുവാൻ കഴിയുമെന്ന് ഏറ്റുമാനൂര്‍ ജനകീയ വികസനസമിതി മന്ത്രി കെ.ബി ഗണേഷ് കുമാറിനും എംപി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജിനും നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടുന്നു.

60 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഇപ്പോൾ പേ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് വർഷോപ്പ്  തുടങ്ങുനാകും. അധിക ചെലവ് വരുന്നത് പരമാവധി 50 ലക്ഷം രൂപ മാത്രമാണ്. ഈ തുക എംപി ഫണ്ടിൽ നിന്നും അനുവദിച്ചാൽ ഡിപ്പോയ്ക്ക് വേണ്ടിയുള്ള ഷെഡ്  ഉണ്ടാക്കുവാൻ  കഴിയും. കടുത്തുരുത്തിയിൽ  വർഷങ്ങൾക്കു മുമ്പ് ഡിഇഓ ഓഫീസ് വന്നത് ഇങ്ങനെയാണ്. പാലാ ഡി ഇ ഓ  ഓഫീസിന്‍റെ ഭാഗമായിരുന്ന കടുത്തുരുത്തിയിൽ പുതിയ ഡി. ഇ. ഒ ഓഫീസ് അനുവദിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തില്‍ സർക്കാരിന് ബാധ്യത ഇല്ലാതെയാണെണ് വികസനസമിതി പ്രസിഡന്‍റ് ബി.രാജീവും സെക്രട്ടറി മോഹന്‍കുമാര്‍ മംഗലത്തും പറയുന്നു..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K