17 July, 2022 04:21:55 AM


ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു; അഞ്ച് കൗമാരക്കാർ അറസ്റ്റിൽ



ലക്നോ: ഉത്തർപ്രദേശിൽ ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കൗമാരക്കാർ പിടിയിൽ. ബുലന്ദ്ഷഹറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതികളും കൊല്ലപ്പെട്ട ഏഴ് വയസുകാരനും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 

ടിവിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത ഒരു പരിപാടി കണ്ടാണ് തങ്ങൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പറഞ്ഞു. 10-ാം ക്ലാസിൽ പഠിക്കുന്ന 15നും 16നും ഇ‌ടയിൽ പ്രായമുള്ളവരാണ് കേസിലെ പ്രതികൾ. ഈ മാസം ഒൻപതാം തിയതിയാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അലീഗഡിൽ എത്തിച്ച കുട്ടിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെ്ന് അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K