02 February, 2022 04:04:11 PM


ലൈംഗികദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ വധിച്ച് വനിതാ വ്യവസായി



ന്യൂഡൽഹി: ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വനിതാ വ്യാവസായിയും ബന്ധുവും അറസ്റ്റിലായി. 22കാരനായ ജീവനക്കാരനെയാണ് 40കാരിയായ വനിതാ വ്യവസായിയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയത്. ന്യൂഡൽഹി സരോജിനി നഗർ മെട്രോ സ്റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗറിന് അടുത്തുള്ള മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

വനിതാ സംരഭക നടത്തുന്ന വ്യവസായശാലയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട 22കാരൻ. ഇയാൾക്ക് ബോസുമായി അവിഹിതബന്ധം ഉണ്ടായിരുന്നു. ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ബോസ് അറിയാതെ 22കാരൻ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു. പിന്നീട് വനിതാ സംരഭകയുടെ രണ്ടു മക്കളെ മൊബൈൽ ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെട്ടു. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി നൽകണമെന്നതായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഇതോടെയാണ് കാമുകനെ കൊലപ്പെടുത്താൻ വനിതാ സംരഭക പദ്ധതിയിട്ടത്. ഇതിനായി ഒരു ബന്ധുവിന്‍റെ സഹായവും ഇവർ തേടി. സരോജിനി നഗർ മെട്രോ സ്റ്റേഷന് അടുത്തുള്ള ഒരു ഗസ്റ്റ് ഹൌസിൽ രണ്ട് മുറി ബുക്ക് ചെയ്തശേഷം ജീവനക്കാരനെ, വനിതാ സംരഭക അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വിളിച്ചുവരുത്തിയത്. എന്നാൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ബന്ധുവിന്‍റെ സഹായത്തോടെ ജീവനക്കാരനെ ഇവർ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഒരു കാറിൽ മെട്രോ സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ട്രോളി ബാഗുമായി വനിതാ സംരഭകയും ബന്ധുവും ഗസ്റ്റ് ഹൌസിലേക്ക് കയറുന്ന സിസിടിവി ദൃശ്യമാണ് കേസ് തെളിയിക്കാൻ സഹായകരമായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K