14 August, 2026 12:19:04 PM


വൈക്കത്ത് പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ



തലയോലപ്പറമ്പ്: പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചത് ചികിത്സാപ്പിഴവുമൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലയിൽ ജോൺ കുര്യാക്കോസിന്‍റെ ഭാര്യ റെജിമോളു (53)ടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ വെള്ളൂർ പോലീസിൽ പരാതി നൽകിയത്. 

കഴിഞ്ഞ 30ന് പനിയെത്തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ റെജിമോൾക്ക് കുത്തിവയ്പ്പും മരുന്നും നൽകിയിരുന്നു. പിന്നീട് കൈയിൽ നീരുവന്ന് കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിവന്നതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തിയെങ്കിലും സ്കാനിംഗ് നടത്താൻ നിർദ്ദേശിച്ചതോടെ സാമ്പത്തിക പരാധീനതമൂലം വീട്ടിലേക്ക് മടങ്ങി. 

കൈയ്ക്ക് വേദന അസഹ്യമായതോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ 10ന് ചികിത്സ തേടിയ റെജിമോൾക്ക് 12ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെ മരിച്ചു. നിർധന കുടുംബത്തിന്‍റെ താങ്ങായിരുന്ന വീട്ടമ്മയുടെ അകാലത്തിലെ വിയോഗം കുടുംബത്തിന് കനത്ത പ്രഹരമായി. വൈക്കത്ത് ആശുപത്രിയിൽ നിന്നെടുത്ത കുത്തിവയ്പ്പിനെത്തുടർന്നാണ് റെജിമോൾക്ക് അസുഖം മൂർച്ഛിച്ചതെന്നും താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് വീട്ടമ്മയുടെ മരണത്തിനിടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 

റെജിമോളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഇറുമ്പയം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ:അനിത, ജോസ്‌മി, സിറിൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K