19 June, 2024 09:41:01 AM


മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ വാദിച്ച അഭിഭാഷകർക്ക് 4 വർഷം കൊണ്ട് നൽകിയത് 5.42 കോടി



തൊടുപുഴ:  കേരളത്തിനുവേണ്ടി മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച പത്ത് അഭിഭാഷകർക്ക് നാലുവർഷംകൊണ്ട് നൽകിയത് 5.42 കോടി രൂപ. 2020 ജനുവരി ഒന്നു മുതൽ 2024 മാർച്ച് 31 വരെയാണ് ഈ തുക നൽകിയത്. മുല്ലപ്പെരിയാർ കേസിൽ ഉന്നതാധികാരസമിതിക്ക് ഈ കാലയളവിൽ നൽകിയത് 59.16 ലക്ഷം രൂപയാണ്. സുപ്രീംകോടതിയിലെ വക്കീലന്മാർക്ക് കോടികൾ നൽകിയിട്ടും കേസ് കേരളത്തിന് അനുകൂലമാക്കാൻ സാധിക്കുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്

മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദം പറഞ്ഞ അഭിഭാഷകർക്കാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് 5.42 കോടി രൂപ നൽകിയത്. 10 വക്കീലന്മാർക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്. ഇതിൽ നാലു വക്കീലന്മാർ ഒരു കോടി രൂപയിൽ അധികമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിനുപുറമേ ഉന്നതാധികാരസമിതിയിൽ ഉള്ള അംഗങ്ങൾക്കായി 59.16 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത് ഇവർക്ക് ഓണറേറിയം നൽകാനായി 16 .65 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്

വിവരാവകാശ നിയമപ്രകാരം ഡാംസ് ജോയിൻ ഡയറക്ടർ നൽകിയ മറുപടിയിലാണ് മുല്ലപ്പെരിയാറിനു വേണ്ടി കേരളം ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടുള്ളത്. സിറ്റിങ്ങിന് ലക്ഷങ്ങളും കോടികളും വാങ്ങുന്ന വക്കീലന്മാരെ കൊണ്ടുവന്നിട്ടും മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് അനുകൂലമായ സുപ്രധാന വിധികൾ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K