• പേരൂർ : നെല്ലിക്കൽ (ശങ്കരമംഗലം) വാസുദേവ൯നായരുടെ ഭാര്യ ലീലാമ്മ (89) അന്തരിച്ചു. മക്കൾ: ഗീത, ബിന, ഇന്ദു, അനില, മുരളിധരൻ നായർ. മരുമക്കൾ: ശങ്കരൻ നായർ, വിജയ മോഹനൻ,  വിശ്വനാദ്, രവീന്ദ്രൻ, ബിനാ മുരളി. സംസ്കാരം ഇന്ന് പകല്‍ 2 മണിക്ക് പാറേക്കടവിലുള്ള വിട്ടുവളപ്പിൽ.  



  • ന്യൂയോര്‍ക്ക് : കോവിഡ് 19 വൈറസ് ബാധിച്ച്‌ അമേരിക്കയില്‍ എട്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍, മാര്‍തോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദര്‍ എം. ജോണ്‍, പാലാ സ്വദേശി സുനീഷ് - ദീപ ദമ്പതികളുടെ മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.


    ഗീവര്‍ഗീസും വൈദികന്‍ എം. ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോര്‍ക്കിലുമാണ് മരിച്ചത്. നഴ്സുമാരായ മാതാപിതാക്കള്‍ക്കു പിന്നാലെ കോവിഡ് ബാധിച്ച അദ്വൈതിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലാഡല്‍ഫിയയിലെ പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം. പണിക്കര്‍.



  • അബുദാബി: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) യാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഇദ്ദേഹം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്.


    കൊവിഡ് ബാധിച്ച്‌ യുഎഇയില്‍ മരിച്ച മറ്റൊരു മലയാളിയാണ് ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63). റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. റാക്സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി.


    ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധമൂലം 361 പേരാണ് മരിച്ചത്. സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 176 പേരാണ് ഇവിടെ മരിച്ചത്.



  • ദില്ലി: ലോക്പാല്‍ സമിതി അംഗവും മുന്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.കെ,ത്രിപാഠി കൊവിഡ് ബാധിച്ച്‌ മരിച്ചു.. 62 വയസായിരുന്നു. ഡല്‍ഹി. എയിംസില്‍ ഏപ്രില്‍ രണ്ടുമുതല്‍ ചികിത്സയിലായിരുന്നു. ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും പാചകക്കാരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ ഐ.സിയുവിലായിരുന്നു ത്രിപാഠി. ആരോഗ്യനില ഗുരുതരമായിരുന്നതിനെതുടര്‍ന്ന് വെന്റിലേറ്ററായിരുന്ന ത്രിപാഠി ഇന്ന് രാത്രി 8.45നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



  • കുവൈറ്റ് സിറ്റി: കോട്ടയം സ്വദേശി കുവൈറ്റിൽ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബിന്‍റെ മകൻ പ്രമോദ് ജേക്കബ് (40) ആണ് വെള്ളിയാഴ്ച അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ചത്. ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. പോലീസ് എത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.


    നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കന്പനിയിൽ സെയിൽസ്മാനായിരുന്നു ഇദ്ദേഹം. എസ്എംസിഎ അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ ജിനിഷ. മക്കൾ അമേയ, ജിയാന.



  • ലണ്ടൻ: കോവിഡ്-19 ബാധിച്ച് യുകെയിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന(62) ആണ് മരിച്ചത്. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. രോഗികളെ പരിചരിക്കുന്നതിനിടയിൽ ഒരു മാസം മുമ്പാണ് രോഗം ബാധിച്ചത്. ഭർത്താവ് ജോസഫ് വർക്കിക്ക് രോഗം വന്നു ഭേദമായിരുന്നു.  കുറവിലങ്ങാട് വീടു വച്ച് ഒരു വർഷം താമസിച്ച ശേഷം തിരിച്ചു പോകുകയായിരുന്നു. മക്കൾ: ജിം ജോസഫ്(യുഎസ്എ) ജെസ്സി ജോസഫ് (കാനഡ), ജെറിൻ ജോസഫ്(യുകെ). മരുമകൾ : അനു.

  • അബുദാബി: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി കേശവനാണ് (67) മരിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 24 ആയി.



  • കൊച്ചി: ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 1.38നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ സൂക്ഷിച്ചിരിക്കുകയാണ്.  സംസ്കാരം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലില്‍ നടക്കും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ചാകും സംസ്കാരം. 


    വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മൂന്നുവർഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. മുരിക്കാശേരി അൽഫോൻസ, അടിമാലി മോർണിംഗ്സ്റ്റാർ, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. അവസാന കാലത്ത് മോർണിംഗ് സ്റ്റാർ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലുമായിരുന്നു ചികിത്സ. രണ്ടാഴ്ച മുന്പ് അടിമാലിയിൽനിന്നും കോലഞ്ചേരിയിലെത്തിച്ച പിതാവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. 2003ൽ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.



  • ലോകപ്രശ്സ്ത സ്വീഡിഷ് കുറ്റാന്വേഷണ എഴുത്തുകാരിയായ മാജ് ഷൊവാൾ (84) അന്തരിച്ചു. ഷൊവാളും ഭർത്താവ് പെർ വൗളു ചേർന്ന് രചിച്ച കുറ്റാന്വേഷണ നോവലുകൾക്ക് ലോകത്താകമാനം ആരാധകരുണ്ട്. കുറ്റാന്വേഷണ നോവൽ രചനയിൽ Nordic Noir എന്ന ജോണറിന് തുടക്കം കുറിച്ചത് ഈ സ്വീഡിഷ് ദമ്പതികളാണ്.

    കുറ്റവാളി ആരായിരിക്കും, എങ്ങനെ കുറ്റകൃത്യം നടത്തി തുടങ്ങിയ പരമ്പരാഗത കുറ്റാന്വേഷണ രചനകളുടെ രീതികളിൽ നിന്നും മാറി നരേഷനിലും കഥാപാത്ര സവിശേഷതകളിലും കൂടുതൽ ഊന്നൽ നൽകുന്ന രചന രീതിയാണ് Nordic Noir.

    സ്റ്റോക്ക്ഹോം നാഷണൽ ഹോമിസൈഡ് ബ്യൂറോയിലെ ഡിറ്റക്ടീവായ മാർട്ടിൻ ബെക്കിനെയും സംഘത്തെയും കേന്ദ്രീകരിച്ച് എഴുതിയ പത്ത് കുറ്റാന്വേഷണ നോവലുകളുടെ പരമ്പരയാണ് മാജ് ഷൊവാളിനെയും പെർ വൗളുവിനെയും പ്രശസ്തരാക്കിയത്.

    റോസന്ന, ദ ലാഫിങ് പോലീസ് മാൻ, ദ അബോമിനബിൾ മാൻ എന്നീ രചനകൾ റിയലിസ്റ്റിക്ക് രചനാരീതി കൊണ്ട് വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പിന്നീട് വളർന്നുവന്ന നിരവധി കുറ്റാന്വേഷണ എഴുത്തുകാർക്ക് ഈ പുസ്തകങ്ങൾ പ്രചോദനമായി മാറി.

    1935ൽ സ്റ്റോക്ക്ഹോമിൽ ജനിച്ച മാജ് ഷൊവാൾ ജേർണലിസവും ഗ്രാഫിക്സുമാണ് പഠിച്ചത്. വിവർത്തകയായും കലാ സംവിധായികയായും മാധ്യമപ്രവർത്തകയായും അവർ ജോലി ചെയ്തു. 1961 ലാണ് അന്നത്തെ പ്രശസ്ത രാഷ്ട്രീയ പത്രപ്രവർത്തകനായിരുന്ന പെർ വൗളുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേർന്ന് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഭർത്താവ് പെർ വാഹ്ലു 1975 ൽ മരണപ്പെട്ടു.


  • മുംബൈ: ബോളിവുഡ് ഇതിഹാസം ഋഷി കപൂർ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുഒരു വർഷത്തോളം അദ്ദേഹം അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്.


    ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. "അദ്ദേഹം പോയി. ഞാൻ ആകെ തകർന്നിരിക്കുകയാണ്." എന്ന് അമിതാഭ് ബച്ചൻ കുറിച്ച വാക്കുകളിലൂടെയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്.  


    നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോബി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് ഋഷി. നീതു സിംഗാണ് ഭാര്യ. നടൻ രൺബീർ കപൂർ മകനും റിഥിമ കപൂർ മകളുമാണ്.



  • അബുദാബി: ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. കുവൈറ്റിൽ രണ്ടും അബുദാബിയിൽ ഒരാളുമാണ് മരിച്ചത്. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ , കെഎംസിസി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്ന തൃശൂർ തിരുവന്ത്ര സ്വദേശി പി.കെ. കരീം ഹാജി (62), ബദർ അൽ മുല്ല കമ്പനി ജീ‍വനക്കാരനായിരുന്ന പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പൻ (52), തൃശൂർ വല്ലപ്പാട് സ്വദേശി അബ്ദുല്ല ഗഫൂർ എന്നിവരാണ് മരിച്ചത്.  കരീം ഹാജി അബുദാബിയിലും രാജേഷും അബ്ദുല്ല ഗഫൂറും കുവൈറ്റിലുമാണ് മരിച്ചത്. 


    നേരത്തെ, പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ അധ്യാപിക പ്രിൻസി റോയ് മാത്യുവും (46) അബുദാബിയിൽ കോവിഡ് ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച്  മരിച്ച മലയാളികളുടെ എണ്ണം 22 ആയി. കേരളത്തിനു പുറത്തു മരിച്ചവരുടെ എണ്ണം 67 ആയി. 



  • അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബുദാബിയിലൈ ഇന്ത്യൻ സ്കൂളിലെ അധ്യാപിക ആയിരുന്നു.



  • മുംബൈ: ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന്‌ ചികിത്സയിലായിരിക്കവെയാണ് അന്ത്യം. 2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുകയായിരുന്നു. 2019 ൽ കൂടുതൽ നാളും ചികിത്സയിലായിരുന്നതിനാൽ ആൻഗ്രേസി മീഡിയം എന്ന ചിത്രം മാത്രമാണ് ഇർഫാൻ അഭിനയിക്കാമെന്നേറ്റത്.


    മരണ വാർത്ത ആദ്യ ട്വീറ്റ് ചെയ്തത് ചലച്ചിത്രകാരൻ ഷൂജിത്ത് സിർക്കാർ ആണ്. "എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും..." ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു. 


    ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മഖ്‌ബൂൽ (2004), പാൻ സിംഗ് തോമർ (2011), ദി ലഞ്ച്ബോക്സ് (2013), ഹൈദർ (2014), ഗൺഡേ (2014), പികു (2015) and തൽവാർ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇർഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.




  • തൃശൂർ: പുറനാട്ടുകര സ്വദേശി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മഠത്തിപ്പറമ്പിൽ രാമകൃഷ്ണന്‍റെ മകൻ ശിവദാസൻ (42) ആണ് മരിച്ചത്. 2 വർഷം മുൻപാണ് ഗൾഫിലേക്കു പോയ ശിവദാസന്‍ ദുബായിൽ കാർ ഡ്രൈവറാണ്. 



  • ബെർലിൻ: ജർമനിയിലെ കൊളോണില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ജർമനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലിമറ്റം പരേതനായ ജോസഫിന്‍റെ മകള്‍ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യറാണ് ഭർത്താവ്. മകൾ: ആതിര. സംസ്കാരം ജര്‍മനിയില്‍ നടത്തും. 


  • അഹമ്മദാബാദ്: കോവിഡ്-19 വൈറസ് ബാധിച്ച് ഗുജറാത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് (68) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് എട്ടു ദിവസം മുന്പാണ് അഹമ്മദാബാദിലെ എസ്‌വിപി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനുശേഷം ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.



  • ഹൈദരാബാദ്: ആന്ധ്രയിലെ 'രണ്ടു രൂപ' ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പണത്തെക്കാളും മനുഷ്യത്വത്തിന് പ്രാധാന്യം നൽകി ദരിദ്രർക്ക് കരുതലും ആശ്വാസവുമായിരുന്ന കുർണൂലിലെ ഡോ.ഇസ്മായിൽ ഹുസൈനാണ് മരിച്ചത്. ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസുഖബാധിതനായി ചികിത്സ തേടിയത്. മരണശേഷമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


    രോഗികളിൽ നിന്ന് ചികിത്സാ ഫീസായി വെറും രണ്ടു രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ രാജ്യത്ത് തന്നെ വലിയ ചർച്ചയായിരുന്നു. രോഗികളിൽ നിന്ന് അദ്ദേഹം ഫീസ് ചോദിച്ച് വാങ്ങിയിരുന്നില്ല. വരുന്നവർ എന്ത് നൽകുന്നുവോ അത് സ്വീകരിക്കാറാണ് പതിവ്. ചികിത്സയ്ക്കെത്തുന്നവർ പതിവായി രണ്ടു രൂപ നല്‍കിത്തുടങ്ങിയതോടെയാണ് ഡോ.ഇസ്മായിൽ ഹുസൈന്‍ രണ്ടു രൂപ ഡോക്ടര്‍ എന്നറിയപ്പെടാൻ തുടങ്ങിയത്.


    പണ്ട് തുടങ്ങിയ ശീലം അവസാനകാലം വരെയും ഡോക്ടർ മാറ്റമില്ലാതെ തുടർന്നിരുന്നു. ഇദ്ദേഹത്തിന് സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. കാണാനെത്തുന്ന രോഗികൾക്ക് അതിൽ ഇഷ്ടമുള്ള തുകയിടാം. ചില്ലറയായോ നോട്ടായോ ഇതൊന്നും ഡോക്ടർ ശ്രദ്ധിക്കാറു പോലുമില്ല എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്.



  • തെള്ളകം: പൊന്‍മാങ്കല്‍ പരേതനായ പി.ജെ.ദേവസ്യായുടെ മകന്‍ പി.ഡി.ജോയി (62) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാരിത്താസ് യൂണിറ്റ് പ്രസിഡന്‍റ്, കെവിവിഇഎസ് കോട്ടയം ജില്ലാ സെക്രട്ടറി, ഹോട്ടല്‍ വ്യവസായി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസര്‍, അതിരമ്പുഴ പ്രിയദര്‍ശിനി ഹില്‍സ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, പൊന്‍മാങ്കല്‍ കുടുംബയോഗം പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചെറുവാണ്ടൂര്‍ കല്ലുതുണ്ടത്തില്‍ കുടുംബാംഗം എല്‍സമ്മ, മക്കള്‍: എല്‍ജോ ജീവന്‍ ജോസ് (അസോസിയേറ്റ് സയന്‍റിസ്റ്റ്, ബിക്സ്കോണ്‍ കമ്പനി ലിമിറ്റഡ്, ബംഗളൂരു), ജിതിന്‍ ജിറ്റോ ജോസ് (ബംഗളൂരു), മരുമകള്‍: റിങ്കു എല്‍ജോ (എംഓഎച്ച്, സൌദി). സംസ്കാരം നാളെ 3ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയില്‍.



  • തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോന്‍റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

    നാടകാചാര്യൻ ടി. എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി.
    ടി.എൻ. ഗോപിനാഥൻ നായരുടെ മൂന്ന് മക്കളിൽ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ൽ ദൂരദർശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛൻ ടി.എൻ.ഗോപിനാഥൻ നായർ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.


    ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്‍റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. സിബി മലയിലിന്‍റെ നീവരുവോളം, സിദ്ധിഖ് ലാലിന്‍റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്.


    ഇതിൽ ഏതാനും കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.



  • ഏറ്റുമാനൂര്‍: ആക്കാക്കുന്നേൽ  എ.കെ.രവീന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: പാലാ പുതുപള്ളിയേല്‍ കുടുംബാംഗം വല്‍സല (ഡോ. പൽപു കുടുംബ യൂണിറ്റ് വനിതാ സംഘം കമ്മറ്റി അംഗം). മക്കള്‍: രമ്യ, രേഷ്മ (ഇരുവരും കുവൈറ്റ്), മരുമക്കള്‍: അഭിലാഷ്, പ്രവീണ്‍

  • ദുബായ്: കോവിഡ്-19 വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീൻ (65) ആണ് മരിച്ചത്. ദുബായിലെ പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ജീവനക്കാരനാണ്



  • അബുദാബി: മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42) ആണ് മരിച്ചത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 


    ജോണ്‍സണ്‍ ഐ ടി സി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കുമായ പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്. വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു) യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവര്‍ അവിടെ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.


    യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 11 ആയി. ഗൾഫിൽ ഇതുവരെ 15 മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി.




  • കണ്ണൂര്‍: കൊവിഡ് 19 സംശയിച്ച്‌ ചികിത്സ തേടിയ യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന്‍ ഷക്കീര്‍ (37) ആണ് മരിച്ചത്. പനി ബാധിച്ച്‌ അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ടിനു ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ഇവര്‍ വ്യക്തമാക്കി. അജ്മാനിലെ കൊക്കക്കോള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന (ഇരഞ്ഞിന്‍കീഴില്‍). മക്കള്‍: ഫാത്തിമ ഷക്കീര്‍, സമാ മെഹ്ബിന്‍, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍ (ഇരുവരും ദുബയ്). കബറടക്കം അജ്മാനില്‍.



  • കൊല്ലം: ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ഷാബുവിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ വഴി മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


    നിർധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു സുഹൃത്തുക്കൾ. അതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. നാല് മക്കളാണ് ഷാബുവിന്‌. ആ കുരുന്നുകളുടെ പോലും പ്രാർത്ഥന കെട്ടില്ലാല്ലോയെന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. 



  • ദുബായ്: കോവിഡ് 19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് കുമ്പള മന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. ശ്വാസംമുട്ട് അനുഭവപ്പെട്ട അഹമ്മദ് കബീറിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കടുത്ത ന്യൂമോണിയയും ബാധിച്ചു. ഇതിനിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.


    കഴിഞ്ഞ ഒരു ദിവസത്തിനിടെ ദുബായിൽ മൂന്നു മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ (51) എന്നിവരാണ് മരിച്ചത്. യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 10 ആയി. ഗൾഫിൽ ഇതുവരെ 14 മലയാളികളാണ് രോഗബാധിതരായി മരിച്ചത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി. ഇതിൽ 23 പേർ മരിച്ചത് അമേരിക്കയിലാണ്. കഴിഞ്ഞദിവസം കുവൈറ്റിലും അമേരിക്കയിലുമായി ഓരോ മരണം സ്ഥിരീകരിച്ചിരുന്നു.


  •                    

    ചങ്ങനാശ്ശേരി :  ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരൻ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. പായിപ്പാട് മച്ചിപ്പള്ളിയിൽ  രാമചന്ദ്രൻ (49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1മണിയോടെയായിരുന്നു സംഭവം. പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഐ നേതാവും, പായിപ്പാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം കെ രാജേന്ദ്രന്റെ സഹോദരനാണ്. ഭാര്യ: ഗീതാ രാമചന്ദ്രൻ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ലാസ്റ്റ് ഗ്രെയ്‌ഡ്‌ ജീവനക്കാരിയാണ്. മക്കൾ:  അമൽ ചന്ദ്രൻ, ശില്പ എം ആർ (ബി എസ് ഇ വിദ്യാർത്ഥി പമ്പ ദേവസ്വം ബോർഡ് കോളജ് ), അതുല്യ എം ആർ (എസ് എസ് എൽ സി  വിദ്യാർത്ഥി ചെങ്ങരൂർ മഠം). സംസ്കാരം  ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.



  • രാമപുരം: കുന്നുംപുറത്ത് കെ.ജി. ബാലകൃഷ്ണൻ നായർ (90) അന്തരിച്ചു. മക്കൾ : ആശാലത, പരേതനായ സുരേഷ് ബാബു, ബിന്ദു പ്രദീപ്, കെ.ബി. അനിൽ കുമാർ, മരുമക്കള്‍ അപ്പുകുട്ടന്‍ നായര്‍ (അഗ്രിമ ബേക്കറി, പടിഞ്ഞാറെനട, ഏറ്റുമാനൂര്‍), പ്രദീപ്, ഉമ.  സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.



  • എടപ്പാൾ: മലപ്പുറം എടപ്പാളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. ചേകന്നൂർ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ച കോട്ടയ്ക്കൽ സ്വദേശിയുമായി സന്പർക്കം പുലർത്തിയതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പോയിരുന്നത്. നേരത്തെ രോഗം ഭേദമായിട്ടും മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു




  • മഞ്ചേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുൻപ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. അവസാനകോവിഡ് പരിശോധനാഫലവും നെഗറ്റീവ് ആണെന്ന് കണ്ടതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം സാധാരണ രീതിയില്‍ നടത്താമെന്നുണ്ടെങ്കിലും അധികം ആളുകള്‍ കൂടാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.



  • കൊല്ലം: കടയ്ക്കൽ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ചിതറ വളവുപച്ച വിളയിൽ വീട്ടിൽ പരേതനായ യോഗേഷിന്‍റെയും അരുന്ധതിയുടെയും മകന്‍ ദിലീപ് കുമാർ [55] ആണ് മരിച്ചത്. ഇന്നു വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംബന്ധിച്ച വിവരം ബന്ധുക്കള്‍ ലഭിക്കുന്നത്. 20 വര്‍ഷത്തിലധികമായി ദിലീപ് ദുബായിലാണ്. അവിവാഹിതനാണ്. ദുബായില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയായിരുന്നു.



  • കുവൈത്ത്‌ സിറ്റി : തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി യുവാവ് കുവൈറ്റില്‍ അന്തരിച്ചു.  മായം അമ്പൂരി വെട്ടുകല്ലേൽ സെബാസ്റ്റി൯ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായ ജോജോ സെബാസ്റ്റ്യൻ ആണു ഇന്ന് ഉച്ചയോടെ അദാൻ ആശുപത്രിയിൽ മരണമടഞ്ഞത്‌. മഹബൂലയിലായിരുന്നു താമസിച്ചിരുന്നത്‌. 


    3 ദിവസം മുന്‍പ് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിനു ഇന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ടു. സുഹൃത്തുക്കള്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മെഹബൂലയിലെ ക്ലിനിക്കിൽ വൈദ്യ സഹായം തേടുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പരിശോധനക്ക്‌ വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭാര്യയും ഒരു മകനും ഉണ്ട്‌. ഇവർ നാട്ടിലാണ്.



  • മസ്കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രന്‍ നായര്‍ (76) ആണ് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ ആറാമത്തെ കോവിഡ് മരണമാണിത്. ഇദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചതായി പത്ത് ദിവസം മുമ്പ് വ്യാജ പ്രചരണം നടന്നിരുന്നു. 


    40 വര്‍ഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി നഗരസമധ്യത്തിലെ ഹാനി ക്ലിനിക്ക് ഉടമയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.


    കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിച്ചിരുന്ന സ്ഥലമാണ് ഇദ്ദേഹത്തിന്‍റെ ക്ലിനിക്ക്. അതിനാല്‍ ജനകീയ ഡോക്ടര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറഞ്ഞ വരുമാനക്കാരും ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തിന്‍റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്. വല്‍സലാ നായരാണ് ഭാര്യ.




  • കോട്ടയം: കഴിഞ്ഞ 22 വർഷമായി തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങൾ തിരുവോണത്തോണിയിൽ എത്തിച്ചിരുന്ന കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം നാരായണ ഭട്ടതിരി (70) അന്തരിച്ചു. സംസ്കാരം നടത്തി. കോഴഞ്ചേരി കാട്ടൂരിൽ നിന്നാണ് എല്ലാവർഷവും തിരുവോണ തലേന്ന് തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഇതിനു മുന്നോടിയായി മങ്ങാട്ട് നാരായണ ഭട്ടതിരി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്നു അകമ്പടി വള്ളമായ ചുരുളൻ വള്ളത്തിൽ  ഇവിടെ എത്തുകയാണ് പതിവ്. മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്ന് വേമ്പനാട്ട് കായലിലൂടെയും പമ്പയാറ്റിലൂടെയുമായിരുന്നു പരമ്പരാഗത യാത്ര.



  • ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി ആഷിഖ് (44) ആണ് മരിച്ചത്. ജിദ്ദയിൽ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഭാര്യ: സഫൂറ. മക്കൾ: സജ, സന. സഹോദരങ്ങൾ: അൻവർ, റഫീഖ്, ജാഫർ, ജാബിർ. മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.



  • ന്യൂജേഴ്സി: അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മാമന്‍ ഈപ്പന്‍ (58) ആണ് മരിച്ചത്. ന്യൂജേഴ്സിയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഇദ്ദേഹം രോഗം ബാധിച്ച് ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.



  • ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗം പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2600 പേരാണ്. യുഎസ്സില്‍ ഇതുവരെ 6.37 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28,529 ആയി.



  • ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻ കുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. റസ്റ്റോറന്റ് നടത്തുന്ന അച്ചൻ കുഞ്ഞ് വർഷങ്ങളായി കുടുംബസമേതം ന്യൂയോർക്കിലാണ് താമസം.


    ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി. അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. രാജ്യത്ത് ആകെ മരണം 26,064 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു.



  • കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനം ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി തിരുവെങ്കിട റെഡ്യാർ (90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് എറണാകുളത്ത് നടന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം രാവിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ സ്ത്രീ സംരംഭക ബീനാ കണ്ണന്റെ പിതാവാണ്. വസ്ത്രരംഗത്തെ വൈവിദ്ധ്യങ്ങളുമായി വിപണിയിലെ മികച്ച ബ്രാന്‍ഡായി മാറിയിരിക്കുന്ന ശീമാട്ടിയുടെ ഇപ്പോഴത്തെ സാരഥി മകള്‍ ബീനാ കണ്ണനാണ്.



  • കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി സെന്‍റർ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയർപേഴ്സണുമായ പ്രമുഖ ഡോക്ടർ ഡോ. പി.എ. ലളിത (69) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളി എന്ന വീട്ടിലായിരുന്നു താമസം. ഡോക്ടർ എന്നതിന് ഉപരി സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പി.എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.


    ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്‍റെ സ്ഥാപക ചെയര്‍പേഴ്സനാണ്. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻറ്, സെക്രട്ടറി, ഐ.എം.എ ദേശീയ വനിത വിഭാഗത്തിന്‍റെ സ്ഥിരം സമിതി അംഗം, അബലാമന്ദിരത്തിന്‍റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, മെര്‍ക്കൈൻറൽ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്കാര്‍പിന്‍റെ പ്രസിഡൻറ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഡോ. പി.എ ലളിത രചിച്ചിട്ടുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങള്‍.



  • കോട്ടയം: കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി യുകെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കങ്ങഴ സ്വദേശി ഡോക്ടര്‍ മരിച്ചു. കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ പരേതനായ ഡോ: മീരാൻ റാവുത്തറുടെ മകൻ ഡോ: അമീറുദ്ദീൻ (73) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ബര്മിംഗ്ഹാമിനടുത്ത് വൂല്ഹാംട്ടനില്‍  സ്ഥിരതാമസമായിരുന്നു. അമീറുദ്ദീന്‍ 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു. ഭാര്യ: ഡോ: ഹസീനാ (കൊല്ലം), മക്കൾ: ഡോ: നെബിൽ, നദീം. സഹോദരങ്ങൾ:- ഡോ: സലിം (കാനഡാ), ഷംസിയാ.