• തൃശൂർ: എഴുത്തുകാരിയും വിവർത്തകയുമായ സരസ്വതി എസ് വാരിയർ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. പൂങ്കുന്നം വാരിയം ലെയ്നിൽ നിർമല നിവാസിലാണ് താമസം. പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാര്യത്ത് 1926-ലാണ് ജനനം.  

    കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീസ്തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. വേദമതം, സൗന്ദര്യലഹരി എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്യർ സമാജത്തിന്റെ എൻ വി  കൃഷ്ണവാര്യർ പുരസ്കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

    ഭർത്താവ്: പരേതനായ ചാലപ്പുറത്ത് ശങ്കരവാര്യർ. മക്കൾ: പരേതനായ എ വി ഗോപാലകൃഷ്ണ വാര്യർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ വി ഹരിശങ്കർ (ബാലരമ എഡിറ്റർ ഇൻ- ചാർജ്), പരേതയായ അനിത. മരുമക്കൾ:  ഗിരിജ, പരേതനായ എൻ എം പ്രഭാകരൻ, ടി വി രാജൻ, ഡോ. ജ്യോത്സ്ന കാവ്. സംസ്കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
  •  

    ഏറ്റുമാനൂർ: കാളേചുവട്ടിൽ കെ എൻ മോഹൻ (ആർ കെ പ്രസ് - 90) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: പരേതയായ ഭാനുമതിയമ്മ, മക്കൾ: എം ജയചന്ദ്രൻ, ജ്യോതി ലക്ഷ്മി, ഹരികൃഷ്ണൻ, മരുമക്കൾ: ലക്ഷ്മി, ഹരിദാസ്, പാർവതി


  • മരങ്ങാട്ടുപിള്ളി: ഗണിത-കമ്പ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.

    ശങ്കരൻ നമ്പൂതിരിയുടെയും ഗംഗാദേവി അന്തർജനത്തിന്റെയും മകനാണ് ത്രിവിക്രമൻ നമ്പൂതിരി. അച്ഛനിൽനിന്ന് സംസ്‌കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടിയ അദ്ദേഹം പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.

    1963-ൽ അമേരിക്കയിലെത്തി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്‌കോൻസെൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. പിന്നീട് അവിടെയല്ലാം അധ്യാപകനായി.1974-ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ട്രെയിലർ ക്യാംപസിൽ എത്തി. അവിടെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റ് മേധാവിയായി.

    ഭാര്യ: യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തർജനം. മക്കൾ: ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനീയർ). മരുമകൻ: വിജയ് ശരദേഷ് പാണ്ഡേ. സംസ്‌കാരം അമേരിക്കയിൽ നടക്കും.


  • കോട്ടയം: ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു. 93 വയസായിരുന്നു. മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ. കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത്  ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ്  ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്. ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര ശാലയായ തരംഗ സിൽക്സ് എന്നിവയുടെയും ഫൗണ്ടർ ചെയർമാനാണ്. ദി സൗത്ത് ഇന്ത്യൻ ഫോട്ടോഗ്രാഫിക് ട്രേഡ് & അലേയ്ഡ് അസോസിയേഷൻ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.


  • കോട്ടയം: കോട്ടയം നഗരസഭ 32-ാം വാർഡ് മുൻ കൗൺസിലറും , കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്‍റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് 


  • വയലാ: ആമ്പശേരിൽ എം. പി. അമ്മിണിക്കുട്ടിയമ്മ (82) അന്തരിച്ചു. വയല ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും വയല മമ്പള്ളിൽ കുടുംബാംഗവുമാണ്.  ഭർത്താവ്:  പരേതനായ എ. കെ. നാരായണൻ നായർ (റിട്ട. സ്റ്റേഷൻ മാനേജർ സതേൺ റയിൽവേ). മക്കൾ: അരുൺ, അജിത് (എച്ച് എസ് എസ് കൂത്താട്ടുകുളം) മരുമക്കൾ: സരിത ( കൃഷ്ണവിലാസ് മേമ്മുറി), ആശ (പാണതറ കിടങ്ങൂർ). സംസ്കാരം നാളെ (ബുധൻ) 2 ന് വീട്ടുവളപ്പിൽ.



  • കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.

    2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്‍സ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളില്‍ ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.



  • തൃശൂര്‍: പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു.90 വയസായിരുന്നു. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

    1934 മാര്‍ച്ച് 30-നാണ് പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ അവിടെ നിന്ന് തന്നെ വിരമിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്. ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്‌കാരം ശനിയാഴ്ച.


  • ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര നടി എ ശകുന്തള (84) അന്തരിച്ചു. ഇന്നലെ വൈകിട്ട്‌ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാളം, തമിഴ്‌, കന്നഡ, തെലുഗു ഭാഷകളിലായി അറുനൂറോളംസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. സിഐഡി ശകുന്തള എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 1960ൽ കൈതി കണ്ണായിരം സിനിമയിൽ നർത്തകിയായാണ്‌ ആദ്യമായി അഭിനയിച്ചത്‌. 1998ൽ പുറത്തിറങ്ങിയ പൊൻമാനേയ് തേടിയാണ്‌ അവസാന സിനിമ. 1965ൽ പ്രേംനസീറിനൊപ്പം കുപ്പിവള എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. കൊച്ചിൻ എക്‌സ്‌പ്രസ്‌, നീലപൊൻമാൻ, തച്ചോളി അമ്പു, ആവേശം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. സിഐഡി ശകുന്തള, തവപുതലവൻ, നേതാജി, നാൻ വണങ്ങും ദൈവം, കൈ കൊടുത്ത ദൈവം, വസന്ത മല്ലികൈ, ഇദയവീണേ തുടങ്ങിയവയാണ്‌ ശ്രദ്ധേയമായ സിനിമകൾ. നിരവധി തമിഴ്‌ ടെലിവിഷൻ പരിപാടികളിലും തിളങ്ങി. തമിഴ്‌നാട്‌ സേലം സ്വദേശിനിയാണ്‌. 



  • തൃശ്ശൂർ:  സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. തൃശ്ശൂർ  ചൂണ്ടൽ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ–ജാനകി ദമ്പതികളുടെ മകനാണ്‌. തൃശൂരിലെ  സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സക്കായി കഴിയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടൽ പഞ്ചായത്ത്‌ കമ്മിറ്റി അംഗവും നാടക്‌ സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വർഷങ്ങളിൽ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

    1992 ൽ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി  സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി.  1994 ൽ  സക്കീർ ഹുസൈൻ്റെ മ്യൂസിക്‌ ഓഫ്‌ ഡെസേർട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂർ മയ്യിൽ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ 'ഇരുൾവഴിയിലെ കനൽ നക്ഷത്രം'  എന്നിവയും ശ്രദ്ധേയമായി.  സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങൽ. യുഎഇയിലും കേരളത്തിലുമായി നാൽപ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിന്‌ കൈമാറും. ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്.




  • കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.

    ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ 'സൂത്രപ്പണി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

    സ്റ്റേഷൻ 5 എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ പാടിയ കേലേ കേല കുംഭ എന്ന പാട്ടിൽ ഗോത്രഭാഷയ്ക്ക് അനുസൃതമായ മലയാളം വരികൾ എഴുതിയത് പ്രകാശ് മാരാരായിരുന്നു. വിനോദ് കോവൂരും നഞ്ചമ്മയും ചേർന്ന് പാടിയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.



  • കൊച്ചി: പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.

    അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കി. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടി.

    കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഒരേസമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമ്മിച്ചത്. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിന്റെ ആ​ഗ്രഹം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



  • കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. 

    പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍.  എം കൃഷ്ണന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവരുടെ സഹായി എന്ന നിലയ്ക്കാണ് മോഹന്‍ സിനിമ രംഗത്ത് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുടക്കാരനായ മോഹന്‍ ചെറുപ്പത്തിലെ സിനിമയോടുള്ള താല്‍പ്പര്യത്താല്‍ മദ്രാസില്‍ എത്തുകയായിരുന്നു.

    1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്‍റെ ആദ്യ ചിത്രം.  പിന്നീട് ജോൺപോളും പത്മരാജനുമായി ചേര്‍ന്ന് ഇദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം സാമ്പത്തികമായും കലപാരമായും വിജയങ്ങള്‍ നേടിയവയായിരുന്നു. 'രണ്ടു പെൺകുട്ടികൾ' എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദർ, ഉപേന്ദർ എന്നിവർ മക്കളാണ്. 

    മലയാളസിനിമയിലെ സുവർണ്ണ കാലമായ എണ്‍പതുകളിലെ മുൻ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. പ്രണയമായിരുന്നു പലപ്പോഴും മോഹന്‍റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന്‍ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. 



  • മണർകാട്: മുതിർന്ന മാധ്യമപ്രവർത്തകൻ മണർകാട് മാത്യു (89)അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗമായിരുന്നു. വനിത മുൻ എഡിറ്റർ ഇൻ ചാർജ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച 12ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.





  • തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് നടൻ നിർമൽ ബെന്നി അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്.

    "പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു"- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേൻ' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമൽ. ചിത്രത്തിൽ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്. 2012ൽ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലും ശ്രദ്ധേയനായി.


  • കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ - 84) അന്തരിച്ചു. കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം. എൻ.എസ്.എസ്. പ്രതിനിധി സഭാംഗമാണ്. 1963 മുതൽ മാത്യഭൂമി പ്രസ്ഥാനത്തിൻ്റെ ഭാഗമായ രവി, മാത്യഭൂമിയുടെ ഓഫീസ് വിഭാഗത്തിലും കോട്ടയം, കോഴിക്കോട് യൂണിറ്റുകളിലും ഏറെക്കാലം പ്രവർത്തിച്ചു. 

    കോട്ടയത്തെ പൊതുരംഗത്തെ തിളക്കമുള്ള വ്യക്തിത്വവുമായിരുന്ന രവി, മാത്യഭൂമിയുടെ ഏറ്റുമാനൂർ പ്രാദേശികലേഖകനായിട്ടാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്.  അന്ന് കാണക്കാരിയിൽ മാതൃഭൂമി ഏജൻസിയുമുണ്ടായിരുന്നു. പക്ഷേ കോട്ടയത്തെ ഓഫീസായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. ലൈനറായും ടെലിപ്രിന്റർ ഓപ്പറേറ്ററായുമൊക്കെ പല തസ്തികകളിൽ പിന്നീട് പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ്റെ നിർദ്ദേശപ്രകാരം മലയാളി എന്ന പത്രത്തിന്റെ ലേഖകനായി കുറച്ച് നാൾ പ്രവർത്തിച്ചു. മന്നത്ത് പത്മനാഭൻ  മാതൃഭൂമി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ മാറ്റമുണ്ടായത്. മാറ്റം നടന്നെങ്കിലും രവിയ്ക്കു താത്പര്യമില്ലാത്ത കാര്യം മന്നവും മാതൃഭൂമിയും തിരിച്ചറിഞ്ഞതോടെ വേഗം മാത്യഭൂമിയിലേക്ക് മടങ്ങി.
    മാതൃഭൂമി സ്റ്റഡിസർക്കിളിന്റെയും ആദ്യം മുതലുള്ള പ്രവർത്തകനാണ്.
    ഭാര്യ: അംബികാദേവി. മക്കൾ: എം.ആർ.രാജേഷ് (കനേഡിയൻ സോഫ്ട് വെയർ കമ്പനി ഡയറക്ടർ,ബെംഗളൂരു), രഞ്ചു സന്തോഷ്(മുംബൈ). മരുമക്കൾ: ശ്രീ (ശാരി -ബെംഗളൂരു), സി. സന്തോഷ് കുമാർ (സ്വകാര്യ കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ, മുംബൈ).


  • ന്യൂഡല്‍ഹി: മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ് അന്തരിച്ചു. 95 വയസ്സായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഡോ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു സിംഗ്. 1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വ‌ർ സിം​ഗ് ജനിച്ചത്. ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു. 




  • കോട്ടയം: കോട്ടയം   ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ  വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കവിതയാണ് ഭാര്യ.  മക്കൾ ഉണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



  • ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം.



  • കൊല്ലം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു. 

    കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. 'ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.  



  • മലപ്പുറം: നാടക നടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. 1980-ലെ നാടക സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. കോഴിക്കോട് മ്യൂസിക്കല്‍ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സ്, മലബാര്‍ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

    1973-ല്‍ എംടിയുടെ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ നിലമ്പൂര്‍ ബാലനോടൊപ്പം 'ശ്രീ മഹാദേവന്‍ തന്റെ ശ്രീ പുള്ളോര്‍ കുടം' എന്ന ഗാനരംഗത്ത് അഭിനയിച്ചു കൊണ്ടാണ് നാടക ലോകത്ത് നിന്നും വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ബന്ധനം, സൂര്യകാന്തി, ഹര്‍ഷ ബാഷ്പം, അന്യരുടെ ഭൂമി, തീര്‍ത്ഥാടനം, ഒരേ തൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മക്കള്‍: വിജയകുമാര്‍, ആശാലത, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.


  • ലണ്ടന്‍: പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പ്  അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇദ്ദേഹത്തിൻ്റെ മരണവിവരം അറിയിച്ചത്. ഇടംകൈ ബാറ്ററും വലംകയ്യൻ ബോളറുമായിരുന്ന തോർപ്പ് ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1993 മുതൽ 2005 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 341 ഫസ്‌റ്റ്‌ ക്ലാസ് മത്സരങ്ങളും 354 ലിസ്‌റ്റ് എ മത്സരങ്ങളും 5 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 മുതൽ അഫ്ഗാനിസ്ഥാൻ പരിശീലകനായി ചുമതല ഏറ്റശേഷമാണ് അസുഖം സ്ഥിരീകരിച്ചത്.


  • ഏറ്റുമാനൂർ : ശക്തിനഗർ ശ്രീ സായി റോഡിൽ കൃഷ്ണനിവാസിൽ അംബുജാക്ഷി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30ന്. മക്കൾ : പരേതനായ ജയൻ, സുലോചന.



  • ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്‌ക്‌വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

    1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തണവ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബി.സി.സി.ഐയോട് സഹായം തേടിയതോടെയാണ് വീണ്ടും അൻഷുമാൻ ഗെയ്‌ക്‌വാദ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.

    ലണ്ടനിലെ ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്‌ക്‌വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന. തുടർന്ന് ബി.സി.സി.ഐ ഗെയ്‌ക്‌വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നൽകുകയും ചെയ്തിരുന്നു.




  • കാണക്കാരി : കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ (91) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകുന്നേരം കാണക്കാരിയിലുള്ള ഭവനത്തിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ മേരി കുര്യൻ (തേമ്മാംകുഴിയിൽ കാട്ടാമ്പാക്ക്). മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി, സെബാസ്റ്റ്യൻ, ഷിനിൽ (ജനറൽ മാനേജർ, അച്ചായൻസ് ഗോൾഡ്), ലിൻസി. മരുമക്കൾ : വത്സല (ചെട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ), ഷൈനി (കൊച്ചു പുരയ്‌ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴികണ്ടത്തിൽ), ജെൻസി (കാവനാൽ), സിനി (തടത്താനായിൽ), ബിനോ (കണ്ണാത്തറ).




  • കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയർമാൻ വലിയവീട്ടിൽ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: പി.എം. നഫീസ. മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ.വി.എ. അഫ്‌സൽ, വി.എ. അജ്മൽ.


  • നട്ടാശ്ശേരി : കുടമാളൂർ തേക്കാനത് വീട്ടിൽ രാജൻ (64) അന്തരിച്ചു. സംസ്കാരം നട്ടാശ്ശേരിയിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : പൊന്നമ്മൾ കുമാരനല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജി (ഫെനിക്സ്, പാറമ്പുഴ), രാജേഷ് (ഡിസൈനർ & മനോരമ ഏജന്റ്), രാകേഷ്, മരുമക്കൾ : ദിപിൻ (വെബ് ഡിസൈനർ, എറണാകുളം), പ്രീതി (ഇസാഫ് ബാങ്ക്).



  • കോഴിക്കോട്: വടകര എംഎല്‍എ കെകെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും. സിപിഐഎം ഏരിയാ സെക്രട്ടറിയും കര്‍ഷക സംഘം നേതാവുമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.



  • ഏറ്റുമാനൂർ: ഏറ്റുമാനൂർ രോഹിണിയിൽ എം പി ഭാനുമതി(83) അന്തരിച്ചു. കോടിമത മതുമല കുടുംബാംഗമാണ്. ഭർത്താവ് കാളേച്ചു വീട്ടിൽ കെ എൻ മോഹൻ ( ആർ കെ പ്രസ്സ്). മക്കൾ: ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ഹരികൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ഹാരിദാസ്, പാർവതി. സംസ്‍കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.



  • തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.36 വർഷമായി കെ. സുധാകരന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കെ സുധാകരന്റെ  സംഭവബഹുലമായ ഔദ്യോഗിക രാഷ്ട്രീയ യാത്രകളിലെ സന്തതസഹചാരി ആയിരുന്നു സുരേന്ദ്രന്‍. കെ സുധാകരന്‍ നിയമസഭാംഗമായിരുന്നപ്പോഴും കണ്ണൂരില്‍ നിന്ന് ആദ്യ തവണ ലോക്‌സഭാംഗമായപ്പോഴും കണ്ണൂരില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി പദവിയിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.



  • തിരുവനന്തപുരം: വിഖ്യാത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാലിലെ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറാണ്. സമ​ഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.

    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. യുണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം എസ് പഠനം പൂർത്തിയാക്കി. എഫ്ആർസിഎസ്സും നേടി ഇന്ത്യയിൽ തിരിച്ചെത്തി. ചണ്ഡി​​ഗഡിലെ പിജിമറിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ജോലി ചെയ്തു. ജോൺ ഹോപ്കിൻസ് ഉൾപ്പെടെ വിദേശ സർവ്വകലാശാലകളിൽ നിന്നായിരുന്നു ഹൃദയശസ്ത്രക്രിയയിൽ ഉന്നതപഠനം.

    ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം സേവനമനുഷ്ടിച്ചു. ഹൃദയവാൽവുകൾ ശ്രീചിത്തിരയിൽ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ആദ്യമായി ലഭ്യമാക്കിയത് വല്യത്താന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വിസിയായ അദ്ദേഹം ആയുർവേദത്തിലും തന്റെ ​ഗവേഷണങ്ങൾ നടത്തി. ആയുർവേദവും അലോപ്പതിയും സമ്മന്വയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം വൈദ്യശാസ്ത്ര രം​ഗത്തേക്ക് മുന്നോട്ട് വച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപകൻ എന്നീ നിലകളിലും വല്യത്താൻ മലയാളികൾക്കും ലോകത്തിനും പ്രിയങ്കരനാണ്.



  • വയലാ: തേലപ്പുറത്ത് രാമചന്ദ്രൻ നായർ (71) അന്തരിച്ചു. കോട്ടയം ടെക്സ്റ്റയിൽസ് മുൻ ജീവനക്കാരനാണ്. സംസ്കാരം നാളെ പകല്‍ 2 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി ഇലയ്ക്കാട് കണ്ടച്ചം വീട്ടിൽ കുടുംബാംഗം. മക്കൾ: രാജേഷ് (കോട്ടയം ടെക്സ്റ്റയിൽസ്), രതീഷ്. മരുമക്കൾ: ദീപ ഉമ്പുകാട്ട്, മാറിയിടം (കൊച്ചു ലൂർദ് ഹോസ്പിറ്റൽ, കിടങ്ങൂർ), വിനീത രഞ്ജിനി, വയലാ (ചൈതന്യ ഹോസ്പിറ്റൽ കുറവിലങ്ങാട്)



  • തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. ഭാര്യ ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.







  • കൊച്ചി:  കോമഡി വേഷങ്ങളിലൂടെ സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ താരം കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടില്‍ വൈകിട്ട് നാലു മണിക്ക് ഭൗതിക ശരീരം എത്തിക്കും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്‌കാരം.വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് കുളപ്പുള്ളി ലീല. ലീല കൃഷ്ണകുമാര്‍ എന്നാണ് യഥാര്‍ഥ പേര്.

    കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളില്‍ കുളപ്പുള്ളി ലീല ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നു. ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞു നിന്ന ജീവിതത്തിലുടനീളം അമ്മയായിരുന്നു തന്റെ ധൈര്യമെന്ന് പല വേദികളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. പരേതനായ കൃഷ്ണകുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്. രുഗ്മിണിയും വേര്‍പിരിഞ്ഞതോടെ ചെറിയപ്പിള്ളിയിലെ വീട്ടില്‍ ഇനി ലീല തനിച്ചാണ്.


  • ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ 'മസനദ ഹൂവു'വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.






  • കൊൽക്കത്ത: ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്നലെ കൊൽക്കത്തയിലെ വസതിയിൽ ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. 78 വയസായിരുന്നു.

    കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ചരിത്രപ്രസിദ്ധമായ കൊൽക്കത്തയിലെ ട്രിൻകാസിൽ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്. ഉഷ രണ്ടാമത് വിവാഹം കഴിച്ചതാണ് ജാനിയെ. പരേതനായ രാമുവാണ് ആദ്യഭർത്താവ്. അഞ്ജലി, സണ്ണി എന്നീ രണ്ടു മക്കളും ദമ്പതികൾക്കുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു.



  • തൊടുപുഴ: മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് മരണം.

    നെയ്യശേരി ടൗണിലെ കടയിലേക്ക് പോകാനിറങ്ങുമ്പോള്‍ വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

    സതേണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ഔസേഫ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു. ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്‌സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു. മൂന്നുവര്‍ഷം ജോലി ബാക്കിനില്‍ക്കേ എഫ്എസിടിയില്‍നിന്ന് വിആര്‍എസ് എടുക്കുകയായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.



  • കൊച്ചി: ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു. 47 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

    കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

    അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നു. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.

    ലോക്ഡൗണ്‍ കാലത്ത് കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് ജിനോസ് കിച്ചന്‍ എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്ക് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.



  • തളിപ്പറമ്പ്: സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

    ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 

    അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.


  • കൊച്ചി: ഹാർമോണിയം കലാകാരനായ ജോസിന്റെ മകനും സഹസംവിധായകനുമായ വാൾട്ടർ ജോസ് (56 ) അന്തരിച്ചു. ഇദ്ദേഹം രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൻറെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്.

    സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു. അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻ കൂടിയാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട്.