• കുന്നംകുളം: കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ വി ഉഷ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച പകൽ 12 മണിയോടെയാണ് മരിച്ചത്. തൃശ്ശൂര്‍ സിറ്റി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ സബ് ഇന്‍സ്‌പെ‌ക്‌ടര്‍ ടി കെ ബാലന്‍റെ ഭാര്യയാണ്. മകൾ: ഒലീവ.



  • തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്.


    മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ ആ കവിതകളിൽ കാണാം.


    കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. അദ്ദേഹത്തിൻറെ 'ഉജ്ജയനിയിലെ രാപ്പകലുകൾ', 'ഇന്ത്യയെന്ന വികാരം' തുടങ്ങിയ കവിതകളിലൊക്കെ ഇതിൻറെ സാക്ഷാത്കാരം കാണാം. വർത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആർദ്രതയുമായി സമന്വയിപ്പിച്ച് തീക്ഷ്ണവും ഗഹനവുമായവതരിപ്പിച്ച കവിയായിരുന്നു അദ്ദേഹം.


    1939 ജൂൺ 2-ന് തിരുവല്ലയിൽ ഇരിങ്ങോലിലാണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.


    'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിർത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകൾ' 'മുഖമെവിടെ', 'ഭൂമിഗീതങ്ങൾ', 'പ്രണയഗീതങ്ങൾ', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. 'അസാഹിതീയം', 'കവിതകളുടെ ഡി.എൻ.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.


    പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം - (2010), വള്ളത്തോൾ പുരസ്കാരം - (2010), ഓടക്കുഴൽ അവാർഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ



  • കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി. രാഘവൻ(66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂർ മണ്ഡലത്തെയാണ്‌ പ്രതിനിധീകരിച്ചിരുന്നത്.



  • കൊല്ലം: പ്രസിദ്ധ കാഥികന്‍ പരേതനായ വി. സാംബശിവന്‍റെ ഭാര്യ കൈക്കുളങ്ങര നോര്‍ത്ത് സാഹിതി നിവാസില്‍ സുഭദ്ര സാംബശിവന്‍ (81) അന്തരിച്ചു. കവിയും സ്വാതന്ത്ര്യ സമരഗാഥാകാരനുമായ ഒ. നാണു ഉപാധ്യായന്‍റെയും കല്യാണിയുടെയും മകളാണ്. മക്കള്‍: ഡോ. വസന്തകുമാര്‍, പ്രശാന്തകുമാര്‍, ജീസസ് കുമാര്‍, ഡോ. ജിനരാജ് കുമാര്‍, ഐശ്വര്യ സമൃദ്ധ്. മരുമക്കള്‍: ലീന വസന്തകുമാര്‍, രജനി പ്രശാന്ത്, ജാസ്മിന്‍ ജീസസ്, ഡോ. രേണുക ജിനരാജ്, ഡോ. എസ്. ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: പവിത്രന്‍, പരേതരായ ത്യാഗരാജന്‍, വിജയന്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടുവളപ്പില്‍.



  • കോഴിക്കോട്: പ്രമുഖ ഫുട്ബോൾ പരിശീലകയും വനിതാ ഫുട്ബോൾ താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. ആദ്യകാല വനിതാ ഫുട്ബോൾ താരം കൂടിയാണ് ഫൗസിയ മാമ്പറ്റ. സംസ്കാരം 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. നടക്കാവ് ഗേൾസ് ഹൈസ്കൂളിലെ കായിക പരിശീലകയായിരുന്നു. കേരള സ്പോർട്സ് കൗൺസിലിന്‍റെ പരിശീലക എന്ന പദവിയും വഹിച്ചിട്ടുണ്ട്.


    കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളിൽ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്കൂളിൽ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാൻഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാനചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്ബോൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാനതലത്തിൽ വെങ്കലം, ഹോക്കി, വോളിബോൾ എന്നിവയിൽ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്ബോളിൽ കേരളത്തിന്‍റെ ഗോൾകീപ്പർ. അങ്ങനെ കായിക രംഗത്ത് മികച്ച ഫൌസിയ കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നു.


    ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച ഫൗസിയയുടെ ജീവിതവും ഒരു ഫുട്‌ബോള്‍ മാച്ച് പോലെയായിരുന്നു. കായിക രംഗത്ത് ഫൗസിയ്ക്ക് പിതാവ് മൊയ്തുവായിരുന്നു പൂര്‍ണ പിന്തുണ. പഠനത്തിനും കായികരംഗത്തും അദ്ദേഹം തന്‍റെ മകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. കൊൽക്കത്തയിൽനടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന്‍റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനൽ മത്സരത്തിൽ കേരളം 1-0 എന്നനിലയിൽ തോറ്റെങ്കിലും ഗോൾപോസ്റ്റിനുകീഴിൽ ഫൗസിയ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.


    അര്‍ഹിച്ച പരിഗണന സംസ്ഥാന സര്‍‍ക്കാരുകള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് തൊഴിൽതേടി 2002-ൽ അവർ അന്നത്തെ സംസ്ഥാന കായിത മന്ത്രിയായിരുന്ന കെ. സുധാകരനെ സന്ദർശിച്ചു. അങ്ങനെയാണ് ഫൗസിയ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പ്രതിദിനം നൂറുരൂപ വേതനാടിസ്ഥാനത്തിൽ ഫുട്ബോൾ കോച്ചായി നിയമിക്കപ്പെടുന്നത്. കോഴിക്കോട് നടക്കാവ് സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഫൗസിയ ഏറ്റെടുത്തു. അർപ്പണമനോഭാവത്തോടെയുള്ള അവരുടെ ശിക്ഷണംകൊണ്ട് അഭൂതപൂർവമായ നേട്ടങ്ങളാണ് നടക്കാവ് സ്കൂളിലെ കുട്ടികൾ കൈവരിച്ചത്. 2003-ൽ കേരളാടീമിലേക്ക് ജില്ലയിൽനിന്ന് നാലുപേരെയാണ് ഫൗസിയ നൽകിയത്. 2005 മുതൽ 2007 വരെ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ടൂർണമെന്റിൽ റണ്ണർ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവർതന്നെ.


    ഇന്ത്യൻടീമിൽ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്ലി തുടങ്ങിയവരും ഫൗസിയയുടെ കളരിയില്‍ പയറ്റത്തെളിഞ്ഞവരാണ്. ഒരു പരിശീലക എന്നനിലയിൽ വളരെ പെട്ടെന്ന് ഫൗസിയ പേരെടുത്തു. 2005-ൽ മണിപ്പൂരിൽനടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാംസ്ഥാനം നേടിയപ്പോൾ ടീമിന്‍റെ കോച്ച്, 2006-ൽ ഒഡിഷയിൽനടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരളത്തിന്‍റെ അസിസ്റ്റന്‍റ് കോച്ച്. അങ്ങനെ‌ പരിശീലക എന്ന സ്വയം ഏറ്റെടുത്ത ദൌത്യം അതിന്‍റെ ഏറ്റവും ഭംഗിയിലാണ് ഫൌസിയ പൂര്‍ത്തീകരിച്ചത് എന്ന് നിസംശയം പറയാം.



  • ദില്ലി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. ബുധനാഴ്ച ഗോവയില്‍ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടക്കും.
    1993-96 കാലയളവിൽ പി.വി. നരസിംഹറാവു മന്ത്രി സഭയിൽ പെട്രോളിയം ആൻഡ് നാച്ച്യുറൽ ഗ്യാസ് മന്ത്രിയായി ശർമ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.



  • കുവൈത്ത്‌സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ് (48) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈറ്റ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്‍റെ ഭാര്യയാണ്. മക്കള്‍ - നെവിന്‍ ജോര്‍ജ്, സാന്ദ്രാ എലിസബത്ത്‌.



  • ദില്ലി: ബോളിവുഡ് നടൻ രാജീവ് കപൂർ(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടനെ കൂടാതെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും രാജീവ് കപൂർ തിളങ്ങിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്‍റെയും കൃഷ്ണ രാജ് കപൂറിന്‍റെയും മകനാണ്. ഋഷി കപൂറിന്‍റെയും രൺദീർ കപൂറിന്‍റെയും സഹോദരൻ കൂടിയാണ്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂർ, കരീന കപൂർ, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

    1983-ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ സിനിമയിൽ അരങ്ങേറിയത്. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. 2001ൽ ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളിനെ വിവാഹം കഴിച്ചു. 2003ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.


  • ഏറ്റുമാനൂർ: റിട്ടയേഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഏറ്റുമാനൂർ ശക്തിനഗര്‍ മുല്ലൂർ വീട്ടിൽ എം.ജി. പ്രകാശ് (66) അന്തരിച്ചു. ഭാര്യ: അംബിക പ്രകാശ് (റിട്ട പ്രിൻസിപ്പാൾ, വിശ്വ ഭാരതി ഹയർ സെക്കന്‍ഡറി സ്കൂൾ, ഞീഴൂർ), മക്കൾ: രശ്മി, ഡോ. രാഹുൽ, രാഖി (അമേരിക്ക ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.



  • ചെങ്ങന്നൂര്‍: കൊല്ലം സ്പെഷല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍ (55) അന്തരിച്ചു. ചെങ്ങന്നൂര്‍ ബുധനൂര്‍ ഇലഞ്ഞിമേല്‍ കണ്ണമ്പള്ളില്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ പരേതനായ കെ.പി. കൃഷ്ണന്‍ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്. തിരുവല്ല, പുന്നപ്ര, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ എസ്.ഐയായും സി.ഐ, ഡിവൈ.എസ്.പി എന്നീ നീലകളില്‍ ദീര്‍ഘനാള്‍ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സിലും പിന്നീട് കൊല്ലത്തും ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഭാര്യ: കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗീത. മകള്‍: ഗായത്രി (എം.എ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ശാസ്താംകോട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജ് റിട്ട. പ്രഫ. ഡോ. കെ. പ്രകാശ് (നാഷനല്‍ സര്‍വീസ് സ്കീം കേരള സര്‍വകലാശാല മുന്‍ ലെയ്സണ്‍ ഓഫിസര്‍), കാര്‍ത്തിക, പരേതയായ കെ. ശൈലജ (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ചേപ്പാട്). മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.



  • പേരൂര്‍: കാനാട്ടുതുണ്ടത്തില്‍ കെ.കെ.കുര്യാക്കോസിന്‍റെ മകനും സെന്‍റ് മേരീസ് പന്തല്‍ ഡക്കറേഷന്‍ ഉടമയുമായ കെ.കെ.രാജു (60) അന്തരിച്ചു. ഭാര്യ: നെടുമ്പുറം വാഴക്കൂട്ടത്തില്‍ കുടുംബാംഗം ഷീല, മക്കള്‍: അരുണ്‍ കെ രാജു (ഫ്രാന്‍സ്) അലീന ആന്‍ രാജു, മരുമകള്‍: നോമി (നിലമ്പൂര്‍). സംസ്കാരം നാളെ 3ന് പേരൂര്‍ മര്‍ത്തശ്മൂനി പള്ളിയില്‍.



  • കൊല്ലം: ചലച്ചിത്ര പിന്നണി ഗായകൻ സോമദാസ്ചാത്തന്നൂർ അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.



  • കാണക്കാരി: മാവേലിനഗര്‍ മനോജ്ഭവനില്‍ അപ്പുകുട്ടന്‍നായര്‍ (79) അന്തരിച്ചു. ഭാര്യ: കുമാരനല്ലൂര്‍ പട്ടോടത്ത് കുടുംബാംഗം ശാരദക്കുട്ടിയമ്മ. മക്കള്‍: മനോജ് കുമാര്‍ (അതിരമ്പുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി,  ചൂരകുളങ്ങര എന്‍എസ്എസ് കരയോഗം ഖജാൻജി), വിനോദ്കുമാര്‍ (ഗുഡ് ലക്ക് സിറാമിക്സ്, കോതനല്ലൂര്‍), മരുമക്കള്‍: രാജി മനോജ് (ദേവസ്വം എംപ്ലോയീസ് സഹകരണസംഘം, ഏറ്റുമാനൂര്‍), സുചിത്ര (ക്ഷീരോത്പാദകസഹകരണസംഘം, തവളക്കുഴി). സംസ്കാരം 28ന് രാവിലെ 10 മണിക്ക് കാണക്കാരി ആശുപത്രിപടിക്ക് പടിഞ്ഞാറുവശമുള്ള വീട്ടുവളപ്പില്‍.



  • തൃശ്ശൂര്‍: കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.


    കോവിഡ് നെഗറ്റീവായശേഷം അദ്ദേഹത്തിന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഒരു മാസത്തിലധികം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ അടുത്തിടെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.


    പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ ആദ്യ പ്രസിഡന്റായി. 2011 ലും 2016 ലും16 കോങ്ങാട് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കേരള കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഏഷ്യയില്‍ ആദ്യമായി ഒരു ജലവൈദ്യുത പദ്ധതി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. 


    കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്ന അദ്ദേഹം പിന്നീട് ദീര്‍ഘകാലം സിപിഎം എലപ്പുള്ളി  ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. 1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മികച്ച സഹകാരിയും കര്‍ഷകനും ആയിരുന്നു.


    മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്.




  • വെമ്പള്ളി: ഹരിപ്പാട് ആമ്പക്കാട്ട് അച്യുതന്‍പിള്ളയുടെ ഭാര്യ വാസവദത്ത കുഞ്ഞമ്മ (അമ്മിണി-88) അന്തരിച്ചു. പരേത വെമ്പള്ളി കല്ലുങ്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വെമ്പള്ളി കല്ലുങ്കല്‍ (ആസ്ത) വീട്ടുവളപ്പില്‍. മക്കള്‍: അജിത്കുമാര്‍, അരുണ്‍കുമാര്‍, ആശ, അപര്‍ണ. മരുമക്കള്‍: ലത, അഞ്ജന, രാംകുമാര്‍. 



  • കൊച്ചി: പ്രമുഖ അഭിഭാഷകനും ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ളീഡറുമായ അംജദ് അലി അന്തരിച്ചു. പറവൂര്‍ നഗരസഭ മുൻ ചെയർമാന്‍ എന്‍ എ അലിയുടെയും പ്രൊഫ:റുഖിയ അലിയുടേയും മകനാണ്. ഭാര്യ:ഫാത്തിമ, മക്കൾ:അലീന, അമേയ. എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ഇന്നു രാവിലെ 8.20ആയിരുന്നു അന്ത്യം. ഖബറക്കം ഇന്ന് വൈകീട്ട് 4 ന് വള്ളുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



  • പാലാ : പാല മരിയാ സദനിൽ  ഒരാൾ കൂടി കോവിഡ്  ബാധിച്ചു മരിച്ചു. മേലുകാവ് സ്വദേശിയും 52-കാരനുമായ ഗിരീഷ് ആണ്  ഇന്ന് രാവിലെ മരിച്ചത്. രോഗികളുടെ എണ്ണം 380 ആയി ഉയർന്ന
    മരിയ സദൻ ഇന്നു തന്നെ  കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കും.


    ജോസ് കെ. മാണി എം. പി., മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ- പോലീസ് റവന്യൂ - ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്ന് രാവിലെ ചേർന്നു. അന്തേവാസികൾക്കായി ഓടി നടന്നു വലഞ്ഞ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിനും മൂക്കടപ്പും, ശാരീരിക അസ്വസ്ഥതകളും. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര ജാഗ്രത ഉറപ്പാക്കുന്നതിനായി പാലാ ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം മരിയ സദനിൽ എത്തി.



  • ഏറ്റുമാനൂർ: പരേതനായ താഴത്തുരുത്തിയിൽ ശിവരാമ പണിക്കരുടെ ഭാര്യ ഇഞ്ചക്കാട്ടിൽ സരസമ്മ (82) അന്തരിച്ചു. മക്കൾ: രാധാകൃഷ്ണൻ നായർ പി .എസ് (റിട്ട. കെ.എസ്.ഇ.ബി ഓവർസീർ & റിപ്പോർട്ടർ, ജന്മഭൂമി), ഉഷാകുമാരി, ലതാകുമാരി (റിട്ട. ഡി.എ, ദേവസ്വം ബോർഡ്), ഗീതാകുമാരി (ഡപ്യൂട്ടി കളക്ടർ, പാലക്കാട്), മരുമക്കൾ: ഇന്ദു (വടവാതൂർ), പ്രസന്നകുമാരൻനായർ (റിട്ട. എസ്. ഐ കേരള പോലീസ് ), പരേതനായ ചന്ദ്രമോഹനൻ പിളള, പ്രേം കുമാർ (പോസ്റ്റ് മാസ്റ്റർ, മള്ളുശ്ശേരി). സംസ്ക്കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പിൽ.



  • അബുദാബി: മുൻ സുഡാൻ പ്രസിഡന്‍റ് സാദിക്ക് അൽ മഹ്ദി (84) കോവിഡ് ബാധിച്ച് മരിച്ചു. യുഎഇയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. രണ്ടുവട്ടം സുഡാൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.1986ലാണ് അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിച്ചത്. 1989ൽ നടന്ന സൈനിക അട്ടിമറിയിലൂടെയാണ് അദ്ദേഹം ആദ്യം പുറത്താക്കപ്പെടുന്നത്.


  • കോട്ടയം: എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി. ബാലകൃഷണപിള്ള അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്‍ററിൽ പൊതുദര്‍ശനത്തിന് വെക്കും. സംസ്ക്കാരം ഞായറാഴ്ച 2 ന്. 



  • ഏറ്റുമാനൂര്‍: പുന്നത്തുറ കുറുപ്പംമഠത്തില്‍ പരേതനായ ഉണ്ണികൃഷ്ണകൈമളുടെ ഭാര്യ എടൂര്‍ ഭാനുമതിയമ്മ (81) അന്തരിച്ചു.  മക്കള്‍: ഉഷാദേവിയമ്മ (റിട്ട.പ്രിന്‍സിപ്പാള്‍, ഗവ.എച്ച് എസ് എസ്, കോട്ടയം), സോമശേഖരന്‍നായര്‍ (ഡയറക്ടര്‍ ബോര്‍ഡ് അംഗം, പുന്നത്തുറ സര്‍വ്വീസ് സഹകരണ ബാങ്ക്), മരുമക്കള്‍: പി.എസ്.രവീന്ദ്രന്‍ നായര്‍, ഉഷശ്രീ, ഏറ്റുമാനൂര്‍ (റിട്ട ഉദ്യോഗസ്ഥന്‍, കനറാ ബാങ്ക്), ജിജി സോമന്‍, പണ്ടാരശ്ശേരില്‍, ഏറ്റുമാനൂര്‍. സംസ്കാരം ഇന്ന് വൈകിട്ട് 7ന് ഏറ്റുമാനൂര്‍ ഉഷശ്രീ വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം രാത്രി 8ന് പുന്നത്തുറ എടൂര്‍ വീട്ടുവളപ്പില്‍.



  • കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി (77) അന്തരിച്ചു. തിരുവമ്പാടി, കൊടുവള്ളി നിയോജകമണ്ഡലങ്ങളില്‍ നിന്നായി രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന്.



  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ -90) അന്തരിച്ചു. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്.


    മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1930 ൽ ജനിച്ച പത്മനാഭൻ നായർ അടൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ് കോളജ്, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്.


    മലയാള മനോരമയിലൂടെയാണ് പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പെഴുതി. ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്നു. മനോരമ വാരികയിലെ അദ്ദേഹത്തിന്റെ 'പ്രഹ്ലാദൻ സംസാരിക്കുന്നു' എന്ന ചോദ്യോത്തര പംക്തി പിൽക്കാലത്ത് കേരള സാക്ഷരതാ മിഷൻ പുസ്തകമാക്കി. പത്രത്തിൽനിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. പത്മന്റെ പിതാവ് ഇ.വി കൃഷ്ണപിള്ളയാണ് മനോരമ വാരികയുടെ സ്ഥാപക പത്രാധിപർ. ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ വാരികയുടെ പ്രചാരം 14 ലക്ഷത്തിൽ എത്തിച്ചു. ഇത് മലയാള പ്രസിദ്ധീകരണ രംഗത്ത് റെക്കോർഡാണ്. 2001 ഡിസംബർ 31 ന് മനോരമയിൽനിന്ന് വിരമിച്ചു.


    1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്ത 'വിടരുന്ന മൊട്ടുകൾ' എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരഗാന്ധിയായിരുന്നു ഉദ്ഘാടനം. നാടകത്തിൽ പത്മൻ തന്നെ രചിച്ച് ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്. മനോരമയിൽനിന്നു വിരമിച്ച ശേഷം, വിടരുന്ന മൊട്ടുകൾ വീണ്ടും അരങ്ങിലെത്തിച്ചു. 'കുഞ്ചുകുറുപ്പും പ്രഹ്ലാദനും', സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണൻ', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകൾ', 'കുഞ്ഞാടുകൾ' തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.


    ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ:   ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ. 



  • കോട്ടയം: സിപിഎം ജില്ലാകമ്മറ്റി അംഗവും സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റും കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റുമായ അയ്മനം ബാബു അന്തരിച്ചു.



  • ഏറ്റുമാനൂര്‍: അജ്ഞാതവാഹനമിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാവ് മരണമടഞ്ഞു. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായ തെള്ളകം പുല്ലംപ്ലായില്‍ പി.എസ്.അനിയന്‍ (62) ആണ് മരിച്ചത്. പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.  ഇന്നലെ രാത്രി 9 മണിയോടെ എം.സി.റോഡില്‍ നീലിമംഗലത്തിനും കുമാരനല്ലൂരിനുമിടയ്ക്കുള്ള പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. 


    ബൈക്കില്‍ കുമാരനല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അനിയനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തലയടിച്ചു റോഡിലേക്കു തെറിച്ചുവീണ അനിയനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30 മണിയോടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ഗീത (കൃഷ്ണന്‍നായര്‍ വാച്ച് ഹൌസ്, കോട്ടയം), മക്കള്‍: അതുല്‍, അജയ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്  വീട്ടുവളപ്പില്‍. 



  • ഏറ്റുമാനൂര്‍: മിനര്‍വ്വ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഏറ്റുമാനൂര്‍ മംഗല്യയില്‍ കെ.ജി.ഗോപിനാഥന്‍ നായര്‍ (82) അന്തരിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട 5022-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: വൈക്കം തലയാഴം കണ്ണോലില്‍ കുടുംബാംഗം വിജയലക്ഷ്മി. മക്കള്‍: ജി.ഉദയകുമാര്‍ (മിനര്‍വ്വ ഏജന്‍സീസ് & മിനര്‍വ്വ ഷോപ്പി, ഏറ്റുമാനൂര്‍), ജി.സുധി (മിനര്‍വ്വ ഗിഫ്റ്റ് ആന്റ് അപ്ലയന്‍സസ് & മിനര്‍വ്വ കിഡ്‌സ് വേള്‍ഡ്, ഏറ്റുമാനൂര്‍), സ്മിത ജി നായര്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇടക്കോലി), മരുമക്കള്‍: മീര എസ്, സന്ധ്യ ജി നായര്‍, ഡോ.സജീവ് കുമാര്‍ കെ.ആര്‍ (അസി. ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ്, അയര്‍ക്കുന്നം). സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍.




  • കൊച്ചി: പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. പതിനെട്ടാമത്തെ വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് സിനമാ ഗാനരംഗത്ത് പ്രവേശിക്കുന്നത്. മുന്നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്. മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോന്‍ പാടത്ത് കൊയ്ത്തിന്, ലവ് ഇന്‍ കേരള തുടങ്ങിയ ബാബു പാടിയ പാട്ടുകളില്‍ ചിലതാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


  •  

    പത്തനംതിട്ട: ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത (90) കാലംചെയ്തു. വാർധകൃ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. മാർത്തോമ്മാ സഭാ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തിലാണ് മെത്രാപ്പോലീത്തയുടെ ജനനം. 1931 ജൂണ്‍ 27ന് ടി. ലൂക്കോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്.


    പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കൽ കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ജൂണ്‍ 29ന് ശെമ്മാശനായും അതേവർഷം ഒക്ടോബർ 18ന് വൈദികനായും സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു. 1975 ഫെബ്രുവരി എട്ടിന് ജോസഫ് മാർ ഐറേനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയുമായി. പിന്നീട് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 2007 ഒക്ടോബർ രണ്ടിന് മാർത്തോമ്മാ മെത്രാപ്പോലീത്തയായി.
     




  • മുംബൈ: മികച്ച വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്. സത്യേന്ദ്ര അതയ്യയെ വിവാഹം കഴിച്ചതോടെയാണ് ഭാനു അതയ്യ എന്ന് പേര് മാറ്റിയത്. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞിരുന്നു.


    1956 മുതലാണ് ഇവർ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയിൽ പ്രവർത്തിച്ച ഇവർ നൂറിലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 2012 ഇൽ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് നൽകിയ അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ കാലശേഷം ഈ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാണ് ഈ വിലപ്പെട്ട പുരസ്കാരം തിരികെ നൽകാൻ ഇവരെ പ്രേരിപ്പിച്ചത്. 1982 ഇൽ ഭാനുവിന് ഓസ്കാർ ലഭിച്ചത്.



  • പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. 2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.



  • പേരൂർ: പെരിങ്ങലത്ത് പി യു ജോസഫ് (ജോപ്പൻ) അന്തരിച്ചു. ഭാര്യ: ചിങ്ങവനം കൊച്ചു താഴത്ത് കുടുംബാംഗം ലൗലി ജോസഫ്. മക്കൾ: രഹന (ബാംഗ്ലൂർ), ഭാവന (ചിക്കാഗോ), മരുമക്കൾ: റ്റോം മൈലാടിയിൽ മണലുങ്കൽ, മാത്യു കിഴവള്ളീൽ, മാഞ്ഞൂർ. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക്  പേരൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 




  • ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്‌മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1997ലെ ദക്ഷിണേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഗോള്‍ഡ് കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ചാപ്‌മാന്‍. 1997-98 സീസണില്‍ ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം എഫ്‌സി കൊച്ചി ടീമില്‍ കളിച്ചിട്ടുണ്ട്.


    ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടിഎഫ്‌എ)യില്‍ പരിശീലനം നേടിയ ചാപ്മാന്‍ 1993 ല്‍ ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്നു. ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഈസ്റ്റ് ബംഗാളിനായി ഇറാഖിലെ അല്‍ സവ്രയ്ക്കെതിരെ നേടിയ ഹാട്രിക് അദ്ദേഹത്തിന്‍റെ കരിയറിലെ അവിസ്മരണീയ നേട്ടമാണ്. ഈസ്റ്റ് ബംഗാള്‍ വിട്ട അദ്ദേഹം 1995ല്‍, പഞ്ചാബ് ആസ്ഥാനമായുള്ള ജെസിടി ടീമില്‍ ചേര്‍ന്നു. ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ആദ്യ പതിപ്പ് ഉള്‍പ്പെടെ 14 കിരീടങ്ങള്‍ അദ്ദേഹം ഐ എം വിജയന്‍, ബൈചുങ് ഭൂട്ടിയ എന്നിവര്‍ക്കൊപ്പം ചാപ്‌മാന്‍ നേടി. ഒരു വര്‍ഷത്തിനുശേഷം, ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നതിനുമുമ്പാണ് അദ്ദേഹം എഫ്.സി കൊച്ചിയില്‍ ചേര്‍ന്നത്.


    കളിയില്‍നിന്ന് വിരമിച്ചശേഷം ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകനായി ചേര്‍ന്ന ചാപ്‌മാന്‍ ആറുവര്‍ഷം അവിടെ തുടര്‍ന്നു. തുടര്‍ന്ന് ഷില്ലോങ്ങിലെ റോയല്‍ വാഹിങ്‌ഡോയില്‍ മാനേജരായി ചുമതല ഏറ്റെടുത്തു. വാഹിങ്‌ഡോ മൂന്ന് ഷില്ലോങ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നു കിരീടങ്ങളും 2011 ല്‍ ബൊര്‍ദോലോയ് ട്രോഫിയും നേടിയത് ചാപ്മാന്‍റെ കാലത്താണ്. 2017 ല്‍ കൊച്ചി ക്വാര്‍ട്‌സ് എഫ്സിയുടെ സാങ്കേതിക ഡയറക്ടറായി ചാപ്മാന്‍ ചുമതലയേറ്റിരുന്നു.



  • മലപ്പുറം: വണ്ടൂര്‍ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കോട്ടയം ആറുമാനൂര്‍ സ്വദേശി യുവാവ് മുങ്ങിമരിച്ചു. ആറുമാനൂര്‍ പുളിക്കല്‍ ജോസഫിന്റെയും (കുഞ്ഞുമോന്‍ - ജോസ്‌ന ഷട്ടര്‍, വെട്ടിമുകള്‍) ബീന ജോസഫിന്‍റെയും (പിഡബ്ല്യുഡി, കോട്ടയം) മകന്‍ റോഷന്‍ ജോസഫ് (ഉണ്ണി-27) ആണ് മരിച്ചത്. വണ്ടൂരിലെ ധനകാര്യസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. പാലക്കുണ്ട് ചെക്ക്ഡാമിന് സമീപം കുളിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പ്രദേശവാസി ഇല്ലിക്കല്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൂക്കോട്ടുപാടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരന്‍ : രോഹിത് ജോസഫ് (യുകെ) സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ആറുമാനൂര്‍ മംഗളവാര്‍ത്ത പള്ളിയില്‍.




  • ദില്ലി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (76) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ്  മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.


    കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ് പസ്വാന്‍. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.


    ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. ഏറെക്കാലം തടവിലായ പസ്വാന്‍ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചു.



  • ഏറ്റുമാനൂർ: കിഴക്കേനട താഴത്തേടത്ത് ഓലിക്കൽ കെ.സി.ശിവദാസ് (68) അന്തരിച്ചു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ എണ്ണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: തലയാഴം ചിരത്തറയിൽ കുടുംബാംഗം സുലോചന. മകൾ: സീനുദാസ്, മരുമകൻ: സുഭാഷ് (സിവിൽ സപ്ലൈസ്, മല്ലപ്പള്ളി). സംസ്കാരം ഇന്ന് 3 ന് ക്ലാമറ്റം ഓലിക്കൽ കുടുംബവീട്ടുവളപ്പിൽ 



  • ഏറ്റുമാനൂര്‍: പട്ടിത്താനം താഴവനായില്‍ ടി.എം.ഇമ്മാനുവല്‍ (മാണിക്കുഞ്ഞ് - 63) അന്തരിച്ചു. ഭാര്യ: ഏറ്റുമാനൂര്‍ മഠത്തേട്ട് ജാസ്മിന്‍. മക്കള്‍: അമിരിറ്റ്, മാത്യുസ്, അനീറ്റ, മരുമകന്‍: റിജോ രാജന്‍ (പന്തളം) സംസ്‌കാരം ഇന്ന് 3.30ന് രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍.




  • റാഞ്ചി: കോവിഡ് രോഗമുക്തി നേടിയ ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23-നാണ് ഹുസ്സൈന്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയ സംബന്ധമായതും മറ്റുമുള്ള രോഗങ്ങളുണ്ടായിരുന്ന ആളാണ് ഹുസ്സൈന്‍ അന്‍സാരി.ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഹുസ്സൈന്‍ അന്‍സാരി നാലു തവണയായി മധുപുര്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മന്ത്രിയുടെ മരണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തി.



  • ഏറ്റുമാനൂർ: തോപ്പിൽ വീട്ടിൽ പരേതരായ ദാമോദരന്‍റെയും ശാരദാ ദാമോദരന്‍റെയും മകൻ റിട്ട. ഡി ഇ ഒ ഗോപി ഡി. തോപ്പിൽ (70) അന്തരിച്ചു. ഭാര്യ: വിജയമ്മ ഗോപി (റിട്ട. എച്ച്.എം. ഗവ. എച്ച്.എസ്. ചാലക്കുടി), മക്കൾ: അഡ്വ. അനഘ ജി. തോപ്പിൽ , ഹരി. ജി. തോപ്പിൽ.



  • കോട്ടയം: കോവിഡ് ബാധിതനായ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് സമീപം താമസിക്കുന്ന ഓലപുരയ്ക്കൽ പൊന്നപ്പൻ (62) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മരണമടഞ്ഞത്. കിഡ്നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ മൂന്ന് വർത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ഉറവിടം വ്യക്തമല്ല. എല്ലാ ആഴ്ചയിലും കോട്ടയം മെഡിക്കൽ കോളജിൽ ഡയാലിസിസിനായി പോയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരികരിച്ചു. ഭാര്യ: കളത്തൂർ മുതിരക്കിലായിൽ കുടുംബാംഗം ഷൈലജ. മക്കൾ: അഖിൽ, ആതിര, മരുമകൻ: മിഥുൻ


  • ഏറ്റുമാനൂര്‍: സവിതയില്‍ പരേതനായ ഡോ.എന്‍.എസ്.നമ്പൂതിരിയുടെയും (ശ്രീകലാ ഹോമിയോ ക്ലിനിക്, ഏറ്റുമാനൂര്‍) ശാരദാമണിയുടെയും മകളും ഐഎസ്ആര്‍ഓ റിട്ട ഉദ്യോഗസ്ഥന്‍ പി.ഗണേശിന്‍റെ ഭാര്യയുമായ ഡോ.എസ്.ശ്രീകല (55) ബംഗളുരുവില്‍ അന്തരിച്ചു. മക്കള്‍ അദ്വൈത്, അദിത. സംസ്കാരം നാളെ 12ന് ബംഗളൂരുവില്‍.