• കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49) ആണ് യുകെ ഡെര്‍ബിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മരണം.


    സിബിയും കുടുംബവും കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയിലാണ്. സിബി യുകെ മിനിസ്ട്രിയുടെ കീഴിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനു. മക്കള്‍: ജോണ്‍ (12), മാര്‍ക്ക് (നാല്). ഭാര്യയും മക്കളും ഡെര്‍ബിയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. അനു യുകെയില്‍ നഴ്‌സായി ജോലിചെയ്യുകയാണ്.‌





  • പൊൻകുന്നം: പടന്നമാക്കൽ മാത്യു - അന്നമ്മ ദമ്പതികളുടെ മകൻ മാത്യു (78) അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചു. 50 വർഷമായി അമേരിക്കയിലായിരുന്നു താമസം. ന്യൂയോർക്ക് പബ്ലിക് ലൈബ്രറി മുൻ ജീവനക്കാരനാണ്. ഭാര്യ: റോസക്കുട്ടി, മക്കൾ: ഡോ. ജിജോ, ഡോ. ജിജി, മരുമകൻ: എബി, സഹോദരങ്ങൾ: ജേക്കബ് മാത്യു, പി.എം. മാത്യു, തോമസ് മാത്യു, തെരേസ ജോസഫ്. സംസ്കാരം ന്യൂയോർക്കിൽ നടക്കും.



  • തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് ആണ് മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ടിവി ബാബു.


  • ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യൻ - അമേരിക്കൻ മാധ്യമപ്രവർത്തകൻ മരിച്ചു. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുൻ മാധ്യമപ്രവർത്തകനായ ബ്രാം കഞ്ചിബോട്‌ലയാണ് (66) മരിച്ചത്. ന്യൂയോർക്കിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. ഒമ്പതു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത ബോട്‌ല 1992 ൽ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്. മെർജർ മാർക്കറ്റ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു



  • മാഡ്രിഡ്: റയൽ‌ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിർ ആന്‍റിക് (71) അന്തരിച്ചു. ഗുരുതര രോഗങ്ങൾ ബാധിച്ച് അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. ക്ലബിന്‍റെ ഇതിഹാസ പരിശീലകരിലൊരാളായ ആന്‍റികിന്‍റെ മരണത്തിൽ അത്‌ലറ്റികോ മാഡ്രിഡ് അനുശോചിച്ചു. മുൻ‌ സെർബിയൻ പരിശീലകൻ കൂടിയാണ് ആന്‍റിക്. റയൽ, അത്‌ലറ്റികോ, ബാഴ്സലോണ എന്നീ ക്ലബുകളുടെ പരിശീലകനായിരുന്ന ഏക വ്യക്തി കൂടിയാണ് അദ്ദേഹം. 1995 മുതൽ 2000 വരെയുള്ള കാലയളവിൽ മൂന്നു തവണ അത്‌ലറ്റികോയെ ആന്‍റിക് പരിശീലിപ്പിച്ചു




  • കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ, ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു

    നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.


    കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ. കേരളാകഫേ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമ്മേൻ, അമർ അക്ബർ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.




  • ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.  പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


    കഴിഞ്ഞ ദിവസമാണ്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്‌. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍  ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ജസ്മിന, മക്കള്‍: മുഹമ്മദ്, ശൈഖ ഫാത്തിമ



  • കൊച്ചി: സിനിമാരംഗത്തും നാടകരംഗത്തും ഏറെ പ്രശസ്തനായ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ വിടപറഞ്ഞു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. പള്ളുരുത്തിയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കി. 2017 ല്‍ ഭയാനകം എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു.


    യദുകുല രതിദേവനെവിടെ, പാടാത്തവീണയും, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മ ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നല്‍കിയ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെയായി സംഗീതലോകത്തു നിറഞ്ഞുനില്‍ക്കുന്ന അര്‍ജുനന്‍ മാഷ്‌ 1936ല്‍ മാര്‍ച്ച്‌ 1ന്‌ ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ്‌ ജനിച്ചത്‌. പള്ളിക്കുറ്റം എന്ന നാടകത്തിന്‌ സംഗീതം പകര്‍ന്നുകൊണ്ട്‌ സംഗീത ജീവിതം ആരംഭിക്കുന്നത്‌.


    പിന്നീട്‌ മുന്നൂറോളം നാടകങ്ങളിലായി ഏകദേശം എണ്ണൂറോളം ഗാനങ്ങള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജി. ദേവരാജനുവേണ്ടി നിരവധി ഗാനങ്ങള്‍ക്കു ഹാര്‍മോണിയം വായിച്ചു. 1968ല്‍ "കറുത്ത പൗര്‍ണമി" എന്ന ചിത്രത്തിലൂടെയാണ്‌ സിനിമാ സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറുന്നത്‌. വയലാര്‍, പി.ഭാസ്‌കരന്‍, ഒ. എന്‍.വി കുറുപ്പ്‌ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.


    എ.ആര്‍. റഹ്‌മാന്‍ ആദ്യമായി കീബോര്‍ഡ്‌ വായിച്ച്‌ തുടങ്ങിയത്‌ അര്‍ജ്‌ജുനന്‍ മാസ്‌റ്ററുടെ കീഴിലായിരുന്നു. ഭയാനകം എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയ മാസ്‌റ്റര്‍ക്ക്‌ 2017 ലെ സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചിരുന്നു. പാടാത്ത വീണയും പാടും, കസ്‌തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച അര്‍ജുനന്‍ മാസ്‌റ്റര്‍ 220 സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കി. ഈ വര്‍ഷവും മാസ്‌റ്റര്‍ നാടകങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയിരുന്നു.


    1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി ജനിച്ച എം കെ അര്‍ജുനന്‍ ജീവിതപ്രാരാംബ്ദങ്ങളെ അതിജീവിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന വ്യക്തിത്വമാണ്. അഞ്ചു മക്കളുള്ള അദ്ദേഹം അവസാന കാലം കൊച്ചി പള്ളുരുത്തിയിലെ മകളുടെ വീട്ടിലാണ് ചെലവഴിച്ചത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ക്കാരചടങ്ങുകളും പൊതുദര്‍ശനവുമെല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള കര്‍ശന നിയന്ത്രണത്തിന് കീഴിലാക്കിയിരിക്കുകയാണ്



  • റിയാദ്: കൊറോണ ലക്ഷണങ്ങളോടെ പനിബാധിച്ച് നാലുദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30ഓടെ മരിച്ചത്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്വാന്  പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൗദിയിൽ ഡ്രൈവറാണ് സഫ്വാൻ. ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്.




  • കടുത്തുരുത്തി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരിച്ചു. കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോര്‍ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂർദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ജോർജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരുന്നു. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു.


    ബൾഗേറിയിൽ മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭർത്താവ് ജോർജും മകൾ ആൻമിയും നിലവിൽ അയർലണ്ടിൽ നിരീക്ഷണത്തിലാണ്. മകൾ റോസ്മി അയർലണ്ടിലേക്ക് വരാൻ കഴിയാത്തതുമൂലം നിലവിൽ ബൾഗേറിയയിലാണുള്ളത്. 15 വർഷമായി ഇവരുടെ കുടുംബം അയർലണ്ടിലാണ് താമസിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. 


  • വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികൾക്കിടയിൽ നിന്ന് മറ്റൊരു കോവിഡ് മരണം കൂടി. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഞായർ പുലർച്ചെയായിരുന്നു മരണം. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ  മുട്ടം ഇഞ്ചനാട്ട് കുടുംബാംഗമാണ്. ഭാര്യ: ഷീബ. മക്കൾ: മാത്യൂസ്, സിറിൽ.



  • അതിരമ്പുഴ: രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ നെടുങ്കുന്നം പാറോലിക്കല്‍ കുടുംബാംഗം ഡോ.സജി കുര്യാക്കോസ് (51) അന്തരിച്ചു. ഭാര്യ ടെസി ചമ്പക്കുളം (എസ്ബിഐ, അതിരമ്പുഴ), മക്കള്‍ വിനീത, വിനില്‍, വാണി (മൂവരും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). സംസ്കാരം ഞായറാഴ്ച 3.30ന് അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍.



  • കണ്ണൂര്‍: കോവിഡ് ബാധിച്ച് മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം. മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.



  • ഏറ്റുമാനൂര്‍:  കാശ്മീരത്തില്‍ (ജയഭവനം) ജയകുമാര്‍ ജെ.എം (57) അന്തരിച്ചു. ഏറ്റുമാനൂര്‍ സ്വകാര്യബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീരം ലേഡീസ് സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ശോഭാ ജയകുമാര്‍, മക്കള്‍: വീണ (എസ്എഫ്എസ് സ്കൂള്‍, ഏറ്റുമാനൂര്‍), വാണി (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), മരുമക്കള്‍: അനൂപ്, വാളവക്കോട്ട്, ഏറ്റുമാനൂര്‍ (എഞ്ചിനീയറിംഗ് കോളേജ്, കിടങ്ങൂര്‍), അരുണ്‍, കൈതപ്പാറ, കോതമംഗലം (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). സഹോദരന്‍: സജീവ് ജെ.എം (കണ്‍മണി ലേഡീസ് സ്റ്റോഴ്സ് , പാലാ റോഡ്, ഏറ്റുമാനൂര്‍). സംസ്കാരം ശനിയാഴ്ച 2 മണിയ്ക്ക് ഏറ്റുമാനൂര്‍ അയര്‍കുന്നം റോഡിലുള്ള വീട്ടുവളപ്പില്‍.



  • ഡര്‍ബന്‍: ഇന്ത്യന്‍ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയത്. ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.
    പുതിയ എച്ച് ഐ വി പ്രതിരോധ രീതികള്‍ കണ്ടെത്തുന്നതിന്റെ പഠനങ്ങൾക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലെപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്‌സ് (ഇഡിസിടിപി) മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതക്ക് നല്‍കിയിരുന്നു. ദക്ഷണാഫ്രിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.




  • ന്യൂയോര്‍ക്ക്: അമേരിക്ക ന്യൂജഴ്സിയിൽ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. പനി ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു.  


    ഇതിനിടെ, ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം. 



  • കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന കെ.വി.ഉസ്‌മാന്‍ കോയ അന്തരിച്ചു. കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. ഡെംപോ ഉസ്‌മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ ബാക്കായിരുന്നു. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് ഉസ്മാൻ ശ്രദ്ധേയനായത്. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്‌പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു. ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്‌സ്, ഫാക്‌ട് ടീമുകളിലും ഉസ്മാൻ കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച ഉസ്മാന്‍കോയയുടെ കബറടക്കം നടക്കും.



  • വാഷിംഗ്ടണ്‍: കോവിഡ് 19 പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) മരിച്ചു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജോ ഡിഫി ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജോ ഡിഫി ആവശ്യപ്പെട്ടിരുന്നു. 1990ല്‍ പുറത്തിറങ്ങിയ എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആല്‍ബത്തിലെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റ്. 1993ല്‍ ഗ്രാമിക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്‌ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998 ഗ്രാമി അവാര്‍ഡ് നേടി. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ്‌ (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍.



  • അങ്കമാലി : വനിതാ കമീഷൻ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭർത്താവ്‌ പി എ മത്തായി ( 72 ) അന്തരിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി നഗരസഭ മുൻ കൗൺസിലറായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും.



  • ഏറ്റുമാനൂർ : കാശാംകാട്ടേൽ പരേതനായ കെ യൂ ജോസഫിന്‍റെ ഭാര്യ ചിന്നമ്മ ജോസഫ് (76) അന്തരിച്ചു. കുറിച്ചിത്താനം മനയത്ത് വാഴപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ജോസഫ് (സിബി  - കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രിസിഡന്‍റ്), ജോൺസി ജോസഫ് (സാലി - എസ്.എഫ്.എസ് സ്കൂൾ, ഏറ്റുമാനൂർ), ലിസി ജോസഫ് (എബനേസർ സ്കൂൾ), അൽഫോൻസാ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് (കെറ്റിയുസി (എം ) ജില്ലാ പ്രിസിഡന്‍റ്). മരുമക്കൾ: ആൻസി മാത്യു, ഓരത്തേൽ, കാഞ്ഞിരത്താനം (ഗവ : ആശുപത്രി, ഈരാറ്റുപേട്ട ), സണ്ണി കുര്യൻ, കലയത്തിനാകുഴി, കുര്യനാട് (എസ്എഫ്എസ് സ്കൂൾ ഏറ്റുമാനൂര്‍), ബാബു ജെയിംസ്, കുറുപ്പനാട്ട്, അതിരമ്പുഴ (റവന്യൂ വകുപ്പ്, കോട്ടയം ), പരേതനായ ജോസഫ് സാമുവേൽ, ഉഴത്തിൽ (ചെങ്ങന്നൂർ), ഷെറിൻ അലക്സ്, മാമ്പറമ്പിൽ, മാമ്മൂട്, ചങ്ങനാശ്ശേരി (എബനേസർ സ്കൂൾ, ഏറ്റുമാനൂർ ). സംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് വസതിയിൽ ശുശ്രുഷയ്‌ക്ക്‌ ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. 


    ഫോണ്‍ - 90484 31163 (സെബാസ്റ്റ്യന്‍ ജോസഫ്)



  • തിരുവനന്തപുരം: ഭാഷാ പണ്ഡിതനും കവിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളായിരുന്ന പുതുശ്ശേരി മലയാള ഭാഷയുടെ ശ്രേഷ്ഠ പദവിക്കു വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചുണ്ട്.


    1928 സെപ്റ്റംബര്‍ 23 ന് മാവേലിക്കരയിലെ വള്ളിക്കുന്നത്തായിരുന്നു പുതുശ്ശേരി രാമചന്ദ്രന്റ ജനനം. 1942 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെയാണ് പുതുശ്ശേരിയുടെ രാഷ്ട്രീയ പ്രവേശനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അതേ സ്‌കൂളില്‍ 1947 ന് ഇദ്ദേഹം ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.



  • ചാലക്കുടി: പരേതനായ ചലച്ചിത്രനടന്‍ തിലകന്‍റെയും ശാന്തയുടെയും മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസം. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍. സഹോദരങ്ങള്‍: നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍.



  • ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ എച്ച്‌.ആര്‍.ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍കാലം കേന്ദ്ര നിയമ മന്ത്രി പദവി വഹിച്ചത് ഭരദ്വാജാണ്. 2009 മുതല്‍ 2014 കര്‍ണാടക ഗവര്‍ണറായിരുന്ന അദ്ദേഹം, 2012 മുതല്‍ 2013വരെ കേരളത്തിന്‍റെ ആക്ടിംഗ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കേരളചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിംഗ് ഗവര്‍ണറുമാണ് ഭരദ്വാജ്.



  • കൊല്ലം: ചവറ എംഎൽഎ എൻ. വിജയൻ പിള്ള (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ 3.30ന് ആയിരുന്നു മരണം സംഭവിച്ചത്. പ്രമുഖ വ്യവസായിയും സിഎംപി (അരവിന്ദാക്ഷൻ വിഭാഗം) നേതാവുമായിരുന്നു. 


    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 28 വർഷം സിഎംപിയുടെ പഞ്ചായത്തംഗമായി തുടർന്ന അദ്ദേഹം 2000 കോൺഗ്രസിൽ ചേർന്നു. പിന്നീട് കരുണാകര വിഭാഗത്തിനൊപ്പം ചേർന്ന വിജയൻ പിള്ള സിഎംപിയിലേക്ക് തിരിച്ചെത്തി. ചവറയിൽ ഷിബു ബേബി ജോണിനെതിരെ അട്ടിമറി ജയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്.


    ചവറ മണ്ഡലം രൂപീകരിച്ചതിനു ശേഷം ആർഎസ്പി പാർട്ടികൾ മാത്രം ജയിച്ചിരുന്നിടത്താണ് ഇടതു സ്വതന്ത്രനായുള്ള വിജയൻ പിള്ളയുടെ മുന്നേറ്റം. സംസ്കാരം തിങ്കളാഴ്ച ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി.


  • പേരൂര്‍: തച്ചനാട്ടില്‍ ബാലകൃഷ്ണന്‍നായരുടെ ഭാര്യ സരസ്വതി അമ്മ (അമ്മിണിയമ്മ - 70) അന്തരിച്ചു. മക്കള്‍: സുരേഷ്ബാബു, അനിത, മരുമക്കള്‍: വിജി (മാഞ്ഞൂര്‍), മധു (കുമാരനല്ലൂര്‍). സംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.



  • കാഞ്ഞിരപ്പളളി: മാതാവ് മരിച്ച് നാലാം നാള്‍ മകനും മരിച്ചു. കാഞ്ഞിരപ്പളളി കൊടുവന്താനം നാച്ചിപറമ്പില്‍   കെ.പി.നാസ്സര്‍ (55) ആണ് മാതാവിനു പിന്നാലെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്  മാതാവും പരേതനായ  അബ്ദുല്‍ ഖാദറിന്‍റെ  ഭാര്യയുമായ മീരയുമ്മ (82) വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്നു മരണപെട്ടത്. വ്യാഴാഴ്ച പുലര്‍ച്ച പ്രഭാത നമസ്‌കാരത്തിനായി പളളിയില്‍ പോയി മടങ്ങിയെത്തിയ നാസ്സര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:  ഷെരീഫ, മക്കള്‍:  ഷെമീര്‍, ഷെമീന, മരുമക്കള്‍: ആസിയ, അമീര്‍. കബറടക്കം നടത്തി.

     



  • കോഴിക്കോട്‌: മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാനുമായ അഡ്വ. പി ശങ്കരൻ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച രാത്രി 11.07 നായിരുന്നു അന്ത്യം. മൃതദേഹം രാത്രി കരിക്കാംകുളത്തെ വീട്ടിലെത്തിച്ചു. ബുധനാഴ്‌ച പകൽ രണ്ടുവരെ വീട്ടിലും വൈകീട്ട്‌ നാലുവരെ  ഡിസിസി ഓഫീസിലും പൊതുദർശനത്തിന്‌ വയ്‌ക്കും. പേരാമ്പ്രയിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ പേരാമ്പ്ര കടിയങ്ങാടുള്ള തറവാട്ടുവളപ്പിൽ.


    എംപി, എംഎൽഎ എന്നീ നിലകളിലും പ്രവർത്തിച്ച ശങ്കരൻ വക്കീൽ 2001ൽ എ കെ ആന്റണി മന്ത്രിസഭയിൽ ആരോഗ്യ–-വിനോദസഞ്ചാര മന്ത്രിയായിരുന്നു. പത്തുവർഷം കോഴിക്കോട്‌ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.  1998ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലെത്തി. 2001ൽ കൊയിലാണ്ടിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽനിന്നാണ്‌ പൊതുരംഗത്ത്‌ സജീവമായത്‌.


    തൃശൂർ കേരളവർമ കോളേജ്‌  യൂണിയൻ ചെയർമാനും  കലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനുമായിരുന്നു. കലിക്കറ്റ്‌ സിൻഡിക്കറ്റിലെ ആദ്യ വിദ്യാർഥി പ്രതിനിധിയായും ചരിത്രം കുറിച്ചു.  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌,  ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും  പ്രവർത്തിച്ചു. എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരിക്കെ 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ച്‌  കെ കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. 2006ൽ കൊയിലാണ്ടിയിൽ ഡിഐസി സ്ഥാനാർഥിയായി മത്സരിച്ചു.


    അച്ഛൻ: സ്വാതന്ത്ര്യസമര സേനാനിയായ കടിയങ്ങാട് പുതിയോട്ടി കേളുനായർ. അമ്മ: മാക്കംഅമ്മ. ഭാര്യ: പ്രൊഫ. വി സുധ (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്). മക്കൾ: രാജീവ് എസ് മേനോൻ (എൻജിനിയർ, ദുബായ്‌), ഇന്ദു പാർവതി, ലക്ഷ്മിപ്രിയ. മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും ഐടി എൻജിനിയർമാർ, അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: കല്യാണിഅമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകിഅമ്മ (മൊകേരി), പരേതരായ ഗോപാലൻനായർ, രാഘവൻ നായർ.




  • കെയ്‌റോ : ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസ്സായിരുന്നു. കെയ്‌റോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുബാറക്കിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന അദ്ദേഹം 2011ലുണ്ടായ ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് പടിയിറങ്ങിയത്. 1981ല്‍ ഈജിപ്തിന്റെ നാലാമത് പ്രസിഡന്റായി സ്ഥാനമേറ്റ അദ്ദേഹം പുറത്താകുന്നതു വരെ പദവിയില്‍ തുടര്‍ന്നു. വിപ്ലവത്തിനു ശേഷം വര്‍ഷങ്ങളോളം ജയിലിലടക്കപ്പെട്ട മുബാറക്ക് 2017ല്‍ കുറ്റവിമുക്തനാവുകയും തടവില്‍ നിന്ന് മോചിതനാവുകയും ചെയ്തു.



  • മലപ്പുറം: കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മുസ്ലീം വനിതയായ ആയിഷക്കുട്ടി (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പദവികൂടിയായിരുന്നു. 1979-84 കാലഘട്ടത്തില്‍ ചങ്ങരംകുളം നന്നംമുക്ക് കറുത്താലില്‍ ആയിഷക്കുട്ടി സ്വന്തമാക്കിയത്. ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി. സ്‌കൂള്‍ മുന്‍ അധ്യാപിക കൂടിയായിരുന്നു അവര്‍. 1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. ഏഴു തവണ പഞ്ചായത്ത് അംഗമെന്ന നിലയിലും ആയിഷക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ഒരിക്കല്‍ കൂടി അവര്‍ നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു. 



  • ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റോയല്‍ വെഡിംഗ് കാര്‍ഡ്സ് ഉടമയും വിമുക്തഭടനുമായ വള്ളിക്കാട് ചെറുകര വീട്ടില്‍ വിന്‍സന്‍റിന്‍റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രി റിട്ട. നഴ്സ് ഏലിയാമ്മ റ്റി.ജെ (63) അന്തരിച്ചു. ഇടുക്കി വാഴത്തോപ്പ് തേവര്‍കാട്ടുകുന്നേല്‍ (നെഞ്ചുംതൊട്ടിയില്‍) കുടുംബാംഗമാണ്. മക്കള്‍: ബിവിന്‍ വിന്‍സന്‍റ് (സൌദി), വിനയ സാറാ വിന്‍സന്‍റ് (വിദ്യാര്‍ത്ഥിനി, മുംബൈ), മരുമകള്‍: ജെസി (ഡല്‍ഹി). മൃതദേഹം നാളെ രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ കൊടുവത്താനം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.



  • പേരൂര്‍: മന്നാമലയില്‍ പരേതനായ വി.സി.ജോസഫിന്‍റെ ഭാര്യ നൈത്തി (93) അന്തരിച്ചു. പാച്ചിറ കോയിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി മന്നാമല (ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍), പരേതനായ ബോബി, ലില്ലികുട്ടി, മരുമക്കള്‍: മറിയാമ്മ, ഫിലോമിന, പരേതനായ എ.ടി.മാത്യു, അഴകുളത്തില്‍ വടക്കേതില്‍ (ഏറ്റുമാനൂര്‍). സംസ്‌കാരം ബുധനാഴ്ച 3.30ന് പേരൂര്‍ സെന്‍റ് സെബാസറ്റിയന്‍സ് പള്ളിയില്‍.





  • തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി (79) അന്തരിച്ചു. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. രോഗ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കേരള കൗമുദിയില്‍ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം കേരള കൗമുതിയില്‍ റിപ്പോര്‍ട്ടര്‍ ആയാണ് തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തേ തേടി എത്തിയിട്ടുണ്ട്.


    കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം ജില്ലയില്‍ ജനിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണമായി കേരളകൗമുദി ആരംഭിച്ച മുത്തച്ഛന്‍ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തില്‍ വീട്ടിലായിരുന്നു ബാല്യം ചെലവഴിച്ചത്. സിവിയുടെ ഇളയ സഹോദരി ഗൗരിക്കുട്ടിയും അദ്ദേഹത്തിന്റെ അനന്തരവള്‍ സി. എന്‍. സുഭദ്രയുമായിരുന്നു.


    കേരളകൗമുദിയുടെ എഡിറ്ററായി 1969ല്‍ ചുമതലയേറ്റ എം.എസ്. മണിയാണ് 'മണ്‍ഡേ മാഗസിന്‍' തുടങ്ങിയ പുതിയ മാഗസിന്‍ സംസ്‌കാരം മലയാള പത്രങ്ങളില്‍ കൊണ്ടുവന്നത്. ഞായറാഴ്ചപ്പതിപ്പുകള്‍ അക്കാലത്ത് മലയാള പത്രങ്ങള്‍ക്കില്ലായിരുന്നു. അതിന്റെ തുടക്കമായി മാറിയ 'കേരളകൗമുദി മണ്‍ഡേ മാഗസിന്‍' അക്കാലത്തെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഞായറാഴ്ച അവധിയായിരുന്ന സ്ഥിതി മാറ്റി കേരളകൗമുദി ഏഴുദിന പത്രമാക്കി മാറ്റിയതിനു പിന്നിലും ഇദ്ദേഹമായിരുന്നു.


    അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകാരണങ്ങളാല്‍ കേരളകൗമുദിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന എം. എസ്. മണി 'കലാകൗമുദി' വാരിക ആരംഭിച്ചു. മലയാളിയുടെ ചിന്താധാരയെ സ്വാധീനിച്ച ആ പ്രസിദ്ധീകരണം വലിയൊരു പ്രസിദ്ധീകരണ ശൃംഖലയായി വളര്‍ന്നു. ആറ് പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ 'കലാകൗമുദി' കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. മുംബൈയില്‍ നിന്ന് 1990ല്‍ മലയാളത്തില്‍ ആരംഭിച്ച 'കലാകൗമുദി' ദിനപത്രം കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന ഖ്യാതിയും സ്വന്തമാക്കി. സംസ്‌കാരം പിന്നീട്.




  • കൊൽക്കത്ത: മുതിർന്ന ബംഗാളി അഭിനേതാവും തൃണമൂൽ കോണ്‍ഗ്രസ് മുൻ എംപിയുമായ തപസ് പാൽ (61) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകളെ സന്ദർശിച്ചശേഷം കോൽക്കത്തയിലേക്കു മടങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ തപസിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജൂഹുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.


    കൃഷ്ണനഗറിൽനിന്നു രണ്ടു തവണ പാർലമെന്‍റിലേക്കും അലിപോറിൽനിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറിൽ റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം തപസ് അഭിനയിച്ചിരുന്നില്ല. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ച




  • പാലക്കാട്: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ (93) അന്തരിച്ചു. ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായിരുന്നു പരമേശ്വരൻ. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്‍റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചു. രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.



  • ചെന്നൈ: ഇന്ത്യയുടെ ബാസ്‌കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ പി. മാത്യു സത്യബാബു (78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നു ചെന്നൈയിലാണ് അന്ത്യം. 1970-ലെ ബാങ്കോക്കിൽ നടന്ന ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആന്ധ്രാ സ്വദേശിയായ സത്യബാബുവാണ്. മൂന്ന് ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 1962-64 കാലഘട്ടത്തില്‍ ആന്ധ്രയ്ക്കുവേണ്ടിയും 1965-1975 കാലത്ത് ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടിയും ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 


    ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ബാങ്ക് ബാസ്‌കറ്റ്‌ബോള്‍ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ടീമിന്‍റെ മെന്‍ററായും പ്രവർത്തിച്ചു. ഇന്ത്യൻ‌ മുൻ ക്യാപ്റ്റൻ ജയശങ്കർ മേനോൻ ഉൾപ്പെടെയുള്ളവരെ സത്യബാബു പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ: ജോണെ മാത്യു. തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ താരങ്ങളായ സീബ, ജോണ്‍സണ്‍ എന്നിവർ മക്കളാണ്.



  • കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.കമലം (97) അന്തരിച്ചു. കോഴിക്കോട്ടായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു.1982-87 കാലത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു.  ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.



  • തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ജമീല. എസ്എസ്എൽസി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദർശൻ പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു.


    കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്‍റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. "റാഗിംഗ്" ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്‍റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. 


    ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. "നദിയെ തേടിവന്ന കടൽ" എന്ന സിനിമയിൽജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്‍റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്.



  • ആർപ്പൂക്കര: കോട്ടയം ജില്ലാ  സഹകരണ  ബാങ്ക്  മുൻ ജീവനക്കാരൻ ആർപ്പൂക്കര വില്ലൂന്നി  മാധക്കവല  തെക്കേക്കുറ്റ് വിജയൻ നായർ (72) അന്തരിച്ചു. മക്കൾ:  ജയകുമാർ ടി.വി (ഏറ്റുമാനൂർ  വില്ലേജ് ഓഫീസർ), ജഗദീഷ് (അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്‍റ്, കോട്ടയം).  സംസ്ക്കാരം  നാളെ  രാവിലെ  10.30 ന് വീട്ടുവളപ്പിൽ.



  • മുംബൈ: പ്രമുഖ ടെലിവിഷൻ നടി സേജൽ ശർമയെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയിൽ പോലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്. ഉദയ്പുർ സ്വദേശിയാണ് സേജൽ. 2017ൽ മുംബൈയിൽ എത്തിയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. സ്റ്റാർ പ്ലസ് ചാനലിലെ 'ദിൽ തോ ഹാപ്പി ഹേ ജി' എന്ന സീരിയലിലെ പ്രധാന നടിയാണ് സേജൽ. ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്



  • തൃശൂർ: വടക്കാഞ്ചേരി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വി.ബാലറാം അന്തരിച്ചു സംസ്കാരം പിന്നീട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിൽ രണ്ട് തവണ എം.എൽ.എ ആയിരുന്നു.