
-
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം ബുധനാഴ്ച. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും. അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.
-
കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. ഭാര്യ കുസുമം മാത്യൂ.1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നുനര്മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. വ്രടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു
-
കൊച്ചി: എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്.ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-

പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.
-

മാന്നാനം: കാനറാ ബാങ്ക് റിട്ടയേഡ് ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഏറ്റുമാനൂർ വാഴക്കരോട്ട് വീട്ടിൽ പ്രസന്നകുമാരി (റിട്ടയേഡ് സീനിയർ അക്കൗണ്ട്സ് ഓഫിസർ BSNL). മക്കൾ: കിരൺ എം (ദുബായ്), അരുൺ എം (USA), മരുമക്കൾ: നിത രാജഗോപാൽ (ദുബായ്), Dr ആർഷ വിജയകുമാർ (USA).
-
ഏറ്റുമാനൂര്‍: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്, കേരളസര്‍ക്കാര്‍). കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. മക്കള്‍: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് (മുന്‍ എസ്പി കോട്ടയം). മരുമക്കള്‍: ബീന പോള്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് ഏറ്റുമാനൂരിലെ വസതിയില്‍ ഉച്ചക്ക് രണ്ടുമണിക്ക്.
-

കോഴിക്കോട് : സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
-
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ഫിലിംഫെയർ നടനെ ആദരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു.
-
വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്‌സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടി. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പമായിരുന്നു അദ്ദേഹം ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്.1953ല്‍ 24ാം വയസിലായിരുന്നു ജെയിംസ് വാട്‌സണ്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്. താനും ഫ്രാന്‍സിസിക് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരുന്ന ജെയിംസ് വാട്‌സണ്‍ ഈ കണ്ടെത്തല്‍ സമൂഹത്തില്‍ ഇത്രയും ചലനമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ഒരിക്കല്‍ പ്രതികരിച്ചത്.രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്കെല്ലാം തുടക്കമായത് ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതോടെയാണ്. മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്കും അദ്ദേഹം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവ ശാസ്ത്രജ്ഞര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.എന്നാല്‍ മഹാ കണ്ടുപിടിത്തതിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആദരണീയനായ ജെയിംസ് വാട്‌സന്റെ കറുത്ത വംശജരെ അധിക്ഷേപിക്കുന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ കാരണമായി. 2007ല്‍ സണ്‍ഡേ മാഗസിനിലായിരുന്നു ജെയിംസ് വാട്‌സന്റെ വിവാദ പരാമര്‍ശം വന്നത്. കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപ പരാമര്‍ശമായിരുന്നു അദ്ദേഹം നടത്തിയത്. 'എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കറുത്ത വര്‍ഗക്കാരായ ജീവനക്കാരുമായി ഇടപഴകുന്ന ആളുകള്‍ക്ക് ഇത് സത്യമല്ലെന്ന് മനസിലാകും', എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
-
കൊല്ലം: പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സംഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത 'പൊയ്മുഖം' എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.
-
തലശ്ശേരി: സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസിൽ എ എൻ ആമിന അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭർത്താവ്: എ കെ നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാൻ. മാതാവ്: പരേതയായ എ എൻ സെറീന. മക്കൾ: ഫാത്തിമ നൗറിൻ(ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാർഥി വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ എൻ ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
-

ഏറ്റുമാനൂർ: ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ഏറ്റുമാനൂർ ഇരട്ടാനായിൽ അഡ്വ. വിക്രമൻ നായർ (77) അന്തരിച്ചു. പേരൂർ മഠത്തിത്തറ കുടുംബാംഗമാണ്. ഭാര്യ: തൃപ്പൂണിത്തുറ ശിവജ്യോതിയിൽ കൃഷ്ണകുമാരി, മക്കൾ: വിവേക് വിക്രം (ഇന്ത്യൻ എയർഫോഴ്സ്, ആഗ്ര - റഫാൽ പൈലറ്റ്), പാർവതി വിക്രം (അമേരിക്ക), ആനന്ദ് വിക്രം (ബഹറിൻ), മരുമക്കൾ: ദിവ്യ വിവേക് (കങ്ങഴ), സന്ദീപ്, കൊല്ലം (അമേരിക്ക), ആതിര ആനന്ദ് (മുളന്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച 3 ന് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള വീട്ടുവളപ്പിൽ.
-
കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.1948 ല്‍ പൗലോസിന്‍റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പെയിന്‍ററായിട്ടാണ് വിരമിച്ചത്. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന്‍ സുരേഷ്.സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.
-

ഏറ്റുമാനൂര്‍ : കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ സോമശേഖരന്‍ നായര്‍ കെ.യു. (60) ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോമശേഖരനെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 12ന് മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.
കോട്ടയം സ്വദേശിയും ദില്ലിയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളുമായ ഒരു സുഹൃത്തിന് സോമശേഖരൻനായർ ഇടനിലക്കാരനായി 80 ലക്ഷം രൂപയോളം ബ്ലേഡ് പലിശയ്ക്ക് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ പണം തിരികെ നൽകാതെ വന്നതോടെ ബാങ്കിൽ നിന്നും പലരുടെ പേരിൽ വായ്പയെടുത്ത് സോമശേഖരൻ ബ്ലേഡുകാരന് പണം നൽകി. ഈ തുക വാങ്ങിയെടുക്കുന്നതിനായാണത്രേ കഴിഞ്ഞയാഴ്ച സോമശേഖരൻ ദില്ലിയ്ക്ക് പോയത്. ഇദ്ദേഹം ആശുപത്രിയിലാണെന്ന് ദില്ലിയിലെ സുഹൃത്താണ് വിളിച്ചറിയിച്ചതെങ്കിലും സംസാരത്തിൽ ഒരു അസ്വഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
-

തെള്ളകം: അമ്പലത്തു വടക്കേതിൽ (ഐക്കരപറമ്പിൽ) എ.വി തോമസ് (89) അന്തരിച്ചു. ഭാര്യ: ചങ്ങനാശ്ശേരി കുരിശുംമൂട് താവളത്തിൽ കുടുംബാംഗം ത്രേസ്യാമ്മ (തെറമ്മ). മക്കൾ: ആൻസി അലക്സ് ( സ്റ്റാഫ് നഴ്സ്, ദുബൈ), മേഴ്സി ജോയി (മേമ - കുവൈറ്റ്), ജോർജ് തോമസ് (ബേബിച്ചൻ), ബെന്നി തോമസ് (അബുദാബി), ജാൻസി തോമസ് (സ്റ്റാഫ് നഴ്സ്, കാരിത്താസ് മാതാ ഹോസ്പിറ്റൽ, തെള്ളകം), മരുമക്കൾ: അലക്സ് സൈമൺ ചിറ്റപ്പശ്ശേരിൽ, തുരുത്തിക്കാട് (ദുബൈ), ജോയി ജോസഫ് പൊങ്ങവനതടത്തിൽ, അമ്മഞ്ചേരി (കെ ഓ സി, കുവൈറ്റ്), ജയ്മോൾ ജോസഫ് പുളിക്കത്തോപ്പിൽ, സംക്രാന്തി (ടീച്ചർ, സെൻ്റ് പോൾസ് ജി എച്ച് എസ്, വെട്ടിമുകൾ), ജയ്ന ജോസഫ് ഓലിക്കൽ, കടുത്തുരുത്തി (സ്റ്റാഫ് നഴ്സ്, അബുദാബി), മധു സെബാസ്റ്റ്യൻ പുത്തൻപുരയിൽ (ഏറ്റുമാനൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.
-
കോട്ടയം: കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഇടമറ്റം ഐക്കര വാഴമറ്റം പുത്തുപ്പള്ളിയില്‍ എ.കെ ചന്ദ്രമോഹന്‍ (കെസി നായര്‍ – 72) അന്തരിച്ചു. ഹൃദ്രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.ഇന്നലെ വൈകുന്നേരവും ളാലം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പൊതു പരിപാടിയില്‍ സംബന്ധിച്ച് മടങ്ങിയെത്തി വീട്ടില്‍ വിശ്രമിക്കുമ്പോൾ ആയിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. സേവാദള്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്ബറും ഭരണങ്ങാനം ദേവസ്വം പ്രസിഡന്‍റുമായിരുന്നു. ഭാര്യ വിജയമ്മ പാല ചൊള്ളാനിക്കൽ കുടുംബാംഗമാണ്. മക്കൾ : വിനു (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), വിന്ദു ( കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിയോടെ വീട്ടിലെത്തിക്കും സംസ്കാരം ശനിയാഴ്ച.
-

കോട്ടയം: ദക്ഷിണ റയിൽവേ റിട്ട. സ്റ്റേഷൻ സൂപ്രണ്ട് പുതുപ്പള്ളി ഇരവിനല്ലൂർ തുരുത്തിനായപ്പള്ളിൽ കിഴക്കേതിൽ (രാധാഭവൻ) പി.എൻ. രാമചന്ദ്രൻ നായർ (82) യുഎസ്എയിൽ അന്തരിച്ചു. ഭാര്യ: പേരൂർ പടിഞ്ഞാറെകുഴിമറ്റത്തിൽ കുടുംബാംഗം രാധാമണി (തങ്കമണി). മക്കൾ: ശ്യാം നായർ (ചീഫ് പ്രൊഡക്ട് ഓഫീസർ നെറ്റ് ആപ്പ്, യുഎസ്എ), സ്വപ്ന അജയ് (യുഎസ്എ), മരുമക്കൾ: സവിത ഷേണായ് നായർ (യുഎസ്എ), അജയ് കാർത്തിക് (ബംഗളൂരു). സംസ്കാരം പിന്നീട് യുഎസ്എയിൽ.
-
കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസർ എം. അച്യുതന്റെ പത്നിയുമായ രാധ (86) അന്തരിച്ചു. മകൾ കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോൺഫിഡന്റ് പ്രൈഡ് ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് രവിപുരത്ത് നടക്കും. ഡോ. നന്ദിനി നായർ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം) ഡോ നിർമ്മല പിള്ള (പൂന )എന്നിവരാണ് മറ്റു മക്കൾ. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹൻ നായർ, ജി.എം. പിള്ള ( സാഹിത്യകാരൻ ജി.മധുസുദനൻ ) ഐ.എ.എസ് ( പൂന) എന്നിവർ മരുമക്കളാണ്.
-
കൊച്ചി: കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക.ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.കെനിയന്‍ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതല്‍ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതല്‍ 2013 വരെ ലംഗാട്ട മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
-
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.എവിഎം സ്റ്റുഡിയോ നിർമിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾക്കു പിന്നിൽ ബാബു ഉണ്ടായിരുന്നു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളാണ്. 2001-ൽ പ്രഭു അഭിനയിച്ച 'താലികാത്ത കാളി അമ്മൻ' ആയിരുന്നു അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം.
-
അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. എന്നാല്‍, അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്ന് വരീന്ദര്‍ സിങിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു.സല്‍മാന്‍ ഖാന്റെ 2023-ല്‍ ഇറങ്ങിയ ടൈഗര്‍-3 ചിത്രത്തില്‍ പ്രധാന വേഷമിട്ട വരീന്ദര്‍ സിങ് ഗുമന്‍ 2014-ലെ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സിലും 2012-ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും വരീന്ദറിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വരീന്ദര്‍ സിങ് ഗുമന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു എക്‌സില്‍ കുറിച്ചു. വരീന്ദര്‍ സിങ് തന്റെ കഠിനാധ്വാനത്തിലൂടെ ഫിറ്റ്‌നെസ് ലോകത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
കൊച്ചി: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പുലർച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്ത്യം. സംസ്കാരം നാളെ ശാന്തികവാടത്തിൽ നടക്കും.ദീർഘകാലം രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്നു മാലതി ദാമോദരൻ. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. ഹരീഷ് ദാമോദരൻ, സുമംഗല ദാമോദരൻ എന്നിവരാണ് മക്കൾ. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.
-
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.അസം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച 'യാ അലി' എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദില്‍ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചന്‍ജുംഗ, മിഷന്‍ ചൈന, ദിനബന്ധു, മോന്‍ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച 'യാ അലി' എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
-

പേരൂർ: മഞ്ജുള വിഹാറിൽ കെ.എസ്. വിനയകുമാർ (എസ്ബിടി റിട്ട.സ്പെഷ്യൽ അസിസ്റ്റന്റ്-76) അന്തരിച്ചു. പേരൂർ തെക്കേ കുഴിമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: പേരൂർ പടിഞ്ഞാറെ കുഴിമറ്റത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: മഞ്ജുള, രഞ്ജിനി (ഇളങ്കാവ് വിദ്യാമന്ദിർ, ഇത്തിത്താനം), സഞ്ജിത് (ദുബായ്), മരുമക്കൾ: വേണുഗോപാൽ, ഇല്ലിക്കാമല, പുതുപ്പളളി (കെ.എസ്. ഈ.ബി, ടി എം ആർ, പള്ളം), ഹരി കെ നായർ (ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക്), വിബിത വെളിയത്തുനാട്, ആലുവ (ദുബായ്). സംസ്കാരം ബുധനാഴ്ച 2. 30 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
-
ആറുമാനൂർ: താറാമംഗലത്ത് പരേതരായ ഗോപാലൻ നായരുടെയും സരസമ്മയുടെയും മകൻ കൃഷ്ണകുമാർ റ്റി ജി (62) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന്. ഭാര്യ : തങ്കമണി (പോടൂർ, മാറിടം), മക്കൾ : അഖിൽ കുമാർ (സീമൻസ് ബാംഗ്ലൂർ), അശ്വതി (ബഹറിൻ). മരുമകൻ : മനു വാരനാട് (ബഹറിൻ). സഹോദരൻ: രാമചന്ദ്രൻ നായർ (റാം ബൈക്ക് സെന്റർ, ഏറ്റുമാനൂർ)
-

പേരൂർ: പേരുമാലിൽ ഏലിയാമ്മ തോമസ് (84) അന്തരിച്ചു. ഏറ്റുമാനൂർ കളപ്പുരയ്ക്കൽ (വലിയകുളം) കുടുംബാംഗമാണ്. ഭർത്താവ് : പേരുമാലിൽ പരേതനായ പി ഓ തോമസ് (റിട്ട. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥൻ). മക്കൾ: ടെസി തോമസ് (ആസ്ത്രേലിയ), ലിൻസി സാജു (പാറമ്പുഴ), ജോസി തോമസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പി ഡബ്ല്യു ഡി), ടോംസി തോമസ് (കമ്പ്യൂട്ടർ എഞ്ചിനീയർ), മോൻസി തോമസ് (സെക്രട്ടറി, തെള്ളകം പാടശേഖര സമിതി), ജിൻസി ജയിൻ (മരങ്ങാട്ടുപിള്ളി), മരുമക്കൾ: സാജു തോമസ് കൂരോത്ത്, പാറമ്പുഴ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ), ബിനു ജോസി വയലിൽ വെട്ടിക്കാപ്പുഴ, അയർക്കുന്നം (ടീച്ചർ, ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകം), ജീന പാബ്ലിയോ മോൻസി (ഫിലിപ്പീൻസ്), ജയിൻ ജി തുണ്ടത്തിൽ (മരങ്ങാട്ടുപിള്ളി). മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് പാറമ്പുഴ ഇരുമ്പനത്തുപടിക്കു സമീപമുള്ള മകൻ ജോസി തോമസിന്റെ വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 9. 30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ.ഫോൺ: 94466 03565
-
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് പ്രിന്‍സ് ലൂക്കോസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.
-

ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.
-

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ).
-
കുമരകം:പുന്നമടയെ കോരിത്തരിപ്പിച്ച് കുമരകം ബോട്ട് ക്ലബ്ബിന് ഹാട്രിക്ക് വിജയം നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു ഒന്നാം തുഴക്കാരൻ മോഹനൻ കാക്കരയം (73) അന്തരിച്ചു. മാസ്മരികമായ തുഴച്ചിൽ പോരാളിയും തുഴത്തുമ്പിലൂടെ ഇന്ദ്രജാല പ്രകടനം തീർത്ത് കുമരകത്തിൻ്റെ തുഴ കരുത്ത് പുന്നമടയിൽ തെളിയിച്ച താരമാണ് മോഹനൻ കാക്കരയം. ഭാര്യ : ലളിതമ്മ തൊടുപുഴ തലശ്ശേരിപറമ്പിൽ കുടുംബാംഗം. മക്കൾ : പരേതനായ രജനീഷ് , രതീഷ്,രഞ്ജിത്ത്. മരുമക്കൾ: സന്ധ്യ (ചെങ്ങളം), രമ്യ (കുമരകം)
-
തിരുവനന്തപുരം: പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ (93) അന്തരിച്ചു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് അവസാനം കഴിഞ്ഞിരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു. 1932ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനനം.കേരള യൂണിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, അള്‍ജിയേഴ്‌സില്‍ യൂണി. പ്രൊഫസര്‍, യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ മാക് സ്പലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ജര്‍മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1988-90 കാലയളവിലാണ് സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നത്. ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. അന്താരാഷ്ട്ര ജേണലുകളിലായി 111 പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഥമ ഡയറക്ടറും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ക്കൊപ്പം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനു നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അഗ്‌നിച്ചിറകുകള്‍, ഇന്ത്യ 2020 എന്നീ പ്രശസ്ത പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നല്‍കി.20-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാര്‍, ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം തുടങ്ങി 24 പുസ്തകങ്ങള്‍ മലയാളത്തിലും അഞ്ച് പുസ്തകങ്ങള്‍ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, മലയാളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. സ്വദേശി ശാസ്ത്രപുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഭാര്യ കെ. ഭാരതിദേവി രണ്ടു മാസം മുന്‍പാണ് മരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക്(ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക), ഡോ. രാം കെ. മോഹന്‍(എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, അമേരിക്ക). മരുമക്കള്‍: ദീപക് നായര്‍(ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ. അപര്‍ണാമോഹന്‍(അമേരിക്ക). മൃതദേഹം 25-ന് രാവിലെ 8.30-ന് തൈക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം 10.30-ന് തൈക്കാട് ശാന്തികവാടത്തില്‍.
-
ചങ്ങനാശ്ശേരി: സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി 'ത്രീ മെൻ ആർമി' എന്ന ചിത്രം സംവിധാനം ചെയ്തു.അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. 2018 ൽ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.
-
റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍(62) അന്തരിച്ചു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റ രാംദാസ് സോറനിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.1963 ജനുവരി ഒന്നിന് ഈസറ്റ് സിങ്ഭും ജില്ലയിലെ ഘോരബന്ദ ഗ്രാമത്തിലാണ് രാംദാസ് സോറന്‍ ജനിച്ചത്. ഘോരബന്ദ പഞ്ചായത്തിലെ ഗ്രാമ പ്രധാനായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രബലമായ മന്ത്രിയായിരുന്നു രാംദാസ് സോറന്‍. ബിജെപിയുടെ ബാബുലാല്‍ സോറനെ തോല്‍പ്പിച്ചാണ് കഴിഞ്ഞ തവണ മൂന്നാമതും രാംദാസ് സോറന്‍ നിയമസഭയിലെത്തിയത്.ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ദേശീയ വക്താവ് കുണാല്‍ സാരംഗിയാണ് മരണവിവരം അറിയിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. 'രാംദാസ് ദാ ഞങ്ങളെ വിട്ടുപോകാന്‍ പാടില്ലായിരുന്നു', ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു.
-
തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യകാല ടെലിവിഷന്‍ സ്റ്റുഡിയോ ട്രിവാന്‍ഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു പ്രദീപ്. ദൂരദര്‍ശനു വേണ്ടി അനേകം പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. 2005 മുതല്‍ 2013 വരെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി ' വേനല്‍ പെയ്ത ചാറ്റു മഴ ' 2019 ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2023 ല്‍ 69 ാം ദേശീയ ചലചിത്ര അവാര്‍ഡില്‍ 'മൂന്നാം വളവ് ' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. പന്ത്രണ്ടിലേറെ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ പ്രദീപിന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'പ്‌ളാവ് ' എന്ന ഡോക്യുമെന്ററി സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌ക്കാരം നേടി. ഡോ: എ പി ജെ അബ്ദുള്‍ കലാമിനെ കുറിച്ചുള്ള വിങ്‌സ് ഓഫ് ഫയര്‍ , തുഞ്ചത്തെഴുത്തച്ഛന്‍ , അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെന്ററികളുടെ സംവിധായകനാണ്. സംസ്‌കാരം നാളെ നടക്കും. രാവിലെ 9 മണി മുതല്‍ ബേക്കറി ജങ്ഷനടുത്ത് വസതിയായ 0VRA C86 ല്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.
-
കോട്ടയം: പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി)
-
ഷിക്കാഗോ: രണ്ടുതവണ ചന്ദ്രനിലേക്കുപോയ ആദ്യ ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നാസയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യം അപ്പോളോ 13-ന്റെ കമാൻഡറും ജിം ലോവൽ എന്നറിയപ്പെട്ടിരുന്ന ജെയിംസ് ആർതർ ലോവൽ ആയിരുന്നു. നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാൾ കൂടിയാണ് അന്തരിച്ച ജിം ലോവൽ.1968-ൽ, ലോവൽ, ഫ്രാങ്ക് ബോർമാൻ, വില്യം ആൻഡേഴ്‌സ് എന്നിവരടങ്ങിയ അപ്പോളോ 8 ക്രൂ ആയിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ആദ്യമായി ചന്ദ്രനിലേക്ക് പറന്ന് അതിനെ വലംവച്ചത്. അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, പക്ഷേ ബഹിരാകാശ മത്സരത്തിൽ അവർ യുഎസിനെ സോവിയറ്റുകളെക്കാൾ മുന്നിലെത്തിച്ചു.1970 ഏപ്രിൽ 11-ന് കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്നായിരുന്നു അപ്പോളോ 13 വിക്ഷേപണം. പേടകത്തിൻറെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചതാണ് ദൗത്യം പരാജയപ്പെടാനിടയാക്കിയത്. പേടകത്തിന്റെ വൈദ്യുതസംവിധാനങ്ങളടക്കം പ്രവർത്തനരഹിതമാക്കിയതിനെത്തുടർന്ന് ലാൻഡിങ് നിർത്തിവെച്ചു.തുടർന്ന്, പേടകത്തിലെ ജീവൻരക്ഷാസംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രിൽ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ലോവലായിരുന്നു ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നത്. അപ്പോളോ 8 ദൗത്യത്തിലും ഭാഗമായിരുന്ന ലോവൽ, രണ്ടുതവണ ചന്ദ്രനിലേക്കുപോയ ആദ്യ ബഹിരാകാശ സഞ്ചാരിയാണ്. നാസയുടെ ജെമിനി 7, ജെമിനി 12 ദൗത്യങ്ങളുടേയും ഭാഗമായിരുന്നു.
-
തിരുവനന്തപുരം: നടനും മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസ്, മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്.മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. 2011ൽ ചൈനാ ടൗൺ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം 'ജനഗണമന'യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. ഷാനവാസിന്റെ സംസ്കാരം ഇന്നു വൈകീട്ട് 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
-
കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ 'സാനു മാഷ്' എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ 25 ന് വീട്ടിൽ വീണതിനെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 2 വൈകുന്നേരം 5.35 ന് ആയിരുന്നു അന്ത്യം. ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നു.മികച്ച എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു തലമുറകളെ വിദ്യാർത്ഥികളാക്കി. 40 ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.മലയാള ജീവചരിത്ര സാഹിത്യത്തിന് സാനു നൽകിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ജീവചരിത്രമായ 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭജനം' ഇന്നും കവിയെക്കുറിച്ചുള്ള നിർണായക കൃതിയായി തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ഏകാന്തവീഥിയിലെ അവധൂതൻ, പി.കെ. ബാലകൃഷ്ണനെക്കുറിച്ചുള്ള ഉറങ്ങാത്ത മനീഷി, ആൽബർട്ട് ഷ്വൈറ്റ്സറെക്കുറിച്ചുള്ള അസ്തമിക്കാത്ത വെളിച്ചം, യുക്തിവാദി എം സി ജോസഫ് എന്നിവയും അദ്ദേഹം രചിച്ചു. കുമാരൻ ആശാന്റെ കവിതകളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. വിവിധ സർക്കാർ കോളേജുകളിലെ അധ്യാപകനായിരുന്നു.1983-ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. ഒരു വർഷത്തിനുശേഷം, പുരോഗമന സാഹിത്യ സംഘത്തിന്റെ (പുരോഗമന എഴുത്തുകാരുടെ സംഘടന) പ്രസിഡന്റായി. 1987-ൽ, ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്രനായി എറണാകുളം നിയമസഭാ സീറ്റ് വിജയിച്ചുവെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി. കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായും കേരള സർവകലാശാലയിലെ ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
-
കൊച്ചി: പ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും. സരിഗ സംഗീത അക്കാദമിയുടെ സ്ഥാപകനാണ്. ഹാര്‍മോണിസ്റ്റായി കലാരംഗത്തേക്കു വന്ന ഹരിഹരന്‍ നായരുടെ കൈകള്‍ രണ്ടും പ്രീമിയര്‍ ടയേഴ്‌സിലെ ജോലിക്കിടെയുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടു. തുടര്‍ന്നാണ് കര്‍ണാടക സംഗീതം അഭ്യസിച്ചത്.പാസായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് നേടി. മികച്ച സംഗീതജ്ഞനായി വളര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. മ്യൂസിക് തെറാപ്പി സംബന്ധിച്ച പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടി. ശ്രീലങ്കന്‍ സാംസ്‌കാരിക വകുപ്പിന്റെ ഗാനരത്‌ന ബഹുമതി ലഭിച്ചു. കാഞ്ചി കാമകോടിപീഠം ആസ്ഥാനവിദ്വാന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതം ഹയര്‍ പരീക്ഷ കര്‍ണാടക സംഗീതത്തില്‍ രാഗം ചിട്ടപ്പെടുത്തി നിരവധി കൃതികള്‍ രചിച്ചു. കിഴക്കേ കടുങ്ങല്ലൂരില്‍ സരിഗ സംഗീത അക്കാദമി സ്ഥാപിച്ച് നിരവധിപേരെ സംഗീതം പഠിപ്പിച്ചു. ഭാര്യ: നിര്‍മ്മല. മകന്‍: ദേവീദാസന്‍(ഹ്രസ്വചിത്ര സംവിധായകന്‍). സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.