10 November, 2022 02:13:12 PM


നഗരസഭയിലെ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ എംപിക്ക് മര്‍ദനം; ആശുപത്രിയിലേക്ക് മാറ്റി



തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതായി പരാതി. പോലീസ് മര്‍ദനത്തില്‍ നിലത്തുവീണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറെ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് പല തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ കോര്‍പ്പറേഷന്‍റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചുകൊണ്ടിരുന്ന മഹിളാ കോണ്‍ഗ്രസുകാര്‍ക്കും ശാരിരിക അസ്വാസ്ഥ്യം ഉണ്ടായി.

ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍റെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതിനു തയാറായില്ല. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ബലം പ്രയോഗിച്ച് പുറത്തേയ്ക്ക് തള്ളിയെന്നാണ് ആരോപണം. വനിതാ പ്രവര്‍ത്തകരെ പോലീസ് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടയിലാണ് പരിക്കേറ്റ് ജെബി മേത്തര്‍ എംപി നിലത്തുവീണതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K