
തൃശൂർ: വടക്കാഞ്ചേരി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വി.ബാലറാം അന്തരിച്ചു സംസ്കാരം പിന്നീട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിൽ രണ്ട് തവണ എം.എൽ.എ ആയിരുന്നു.
തൃശൂർ: വടക്കാഞ്ചേരി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വി.ബാലറാം അന്തരിച്ചു സംസ്കാരം പിന്നീട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിൽ രണ്ട് തവണ എം.എൽ.എ ആയിരുന്നു.
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിൽ അഞ്ചു വയസുകാരി മലയാളി ബാലിക പനി ബാധിച്ചു മരിച്ചു. തൃശൂര്‍ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിന് ജോസഫിന്റെയും ജിനി ജോബിന്റെയും മകള്‍ ദിയ റോസ് ആണ് മരിച്ചത്. റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെജി ടു വിദ്യാർഥിയായിരുന്നു ദിയ.
ഞായറാഴ്ച വൈകുന്നേരം പനിയെതുടർന്നു ശാം ആശുപത്രിയിൽ ദിയയെ പ്രവേശിപ്പിച്ചു. പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടോടെ മരണം സംഭവിച്ചു. നാലര വയസുകാരൻ ജോൺ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്. പിതാവ് ജോബിൻ റാസല്‍ഖൈമ സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുകയാണ്.
മലപ്പുറം : പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കലില്‍ വെച്ചായിരുന്നു അന്ത്യം.
ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെട്രോ വാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച തോമസ് ആന്റണി കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.തോമസ് ആന്റണിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ദു:ഖം രേഖപ്പെടുത്തി. കാരിക്കേച്ചര്‍ രംഗത്ത് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം കാരിക്കേച്ചറില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് കാര്‍ട്ടൂണ്‍ അക്കാദമി വ്യക്തമാക്കി.
നീണ്ടൂര്‍: വെളിയത്ത് കരോട്ട് വീട്ടില്‍ (തോട്ട്പുറത്ത് കരോട്ട്) കെ.എസ്.ഹരിയുടെ ഭാര്യ ഓമനാ ഹരി (57) അന്തരിച്ചു. മക്കള്‍: രമ്യ, രജ്ഞിത്, മരുമക്കള്‍: സന്തോഷ്, വിധു. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ശിവപ്രസാദത്തില്‍ പുരുഷോത്തമന്‍ നായര്‍ (80) അന്തരിച്ചു. ഭാര്യ: കുടമാളൂര്‍ സരസ്വതിവിലാസില്‍ സുശീല (കോട്ടയം അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ട .ഉദ്യോഗസ്ഥ), മക്കള്‍: അഞ്ജലി (ടോക്‌നോപാര്‍ക്ക്), അശ്വതി (മാതാ ഹോസ്പിറ്റല്‍, തെള്ളകം), മരുമക്കള്‍: അരുണ്‍ (ആര്‍മി), സുധീഷ്. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പില്‍.
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവസംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
ദില്ലി: മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ത്രിപാഠിയുടെ ജന്മദേശം. തങ്ങള്‍ക്ക് വഴികാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ട്വിറ്ററില്‍ കുറിച്ചു.
ലണ്ടന്‍: ഇംഗ്ലണ്ടിന് ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിക്കൊടുത്ത മാര്‍ട്ടിന്‍ പീറ്റേഴ്‌സ് (76) അന്തരിച്ചു. ദീര്‍ഘനാളായി മറവി രോഗത്തിനു ചികിത്സയിലായിരുന്നു. 1966 ലോകകപ്പിലെ ഫൈനലില്‍ പീറ്റേഴ്‌സ് ഇംഗ്ലണ്ടിനു വേണ്ടി ഗോളടിച്ചു. മരണ വാര്‍ത്ത അദ്ദേഹം ദീര്‍ഘനാള്‍ കളിച്ചിരുന്ന വെസ്‌റ്റ്ഹാം യുണൈറ്റഡാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകകപ്പ് നേടിയ ടീമിലെ അഞ്ച് താരങ്ങള്‍ ഇതോടെ ഓര്‍മയായി. അന്നത്തെ നായകന്‍ ബോബി മൂര്‍, അലന്‍ ബാള്‍, റേയ് വില്‍സണ്‍, ഗോര്‍ഡന്‍ ബാങ്ക്‌സ് എന്നിവരാണു പീറ്റേഴ്‌സിനു മുമ്പ് വിട പറഞ്ഞത്.
15-ാം വയസില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിന്റെ ഭാഗമായ പീറ്റേഴ്‌സ് 1962 ല്‍ അരങ്ങേറ്റം കുറിച്ചു. വെസ്‌റ്റ്ഹാം 1965 ലെ ക്ലബ് വിന്നേഴ്‌സ് കപ്പ് കിരീടം നേടുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ''കാലത്തിന് 10 വര്‍ഷം മുമ്പ് ജനിച്ചയാള്‍'' എന്നാണ് ഇംഗ്ലണ്ട് കോച്ചായിരുന്ന ആല്‍ഫ് റാംസെ മാര്‍ട്ടിന്‍ പീറ്റേഴ്‌സിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി 70 മത്സരങ്ങള്‍ കളിച്ചു. വെസ്‌റ്റ് ഹാമിനു വേണ്ടി 364 കളികളില്‍നിന്നു 100 ഗോളുകളടിച്ചു.
കൊച്ചി: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ് തോമസ് ചാണ്ടി. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. ചേന്നംകരി വി.സി തോമസിന്‍റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്ത് 29ന് ജനിച്ചു. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജിയില്‍ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ഇദ്ദേഹം കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായി കൂടിയാണ്.
കേരളത്തിലെ ആദ്യ പ്രവാസി എം എല്‍ എ എന്ന നിലയിലായിരുന്നു തോമസ് ചാണ്ടിയുടെ പ്രസക്തി. കുവൈറ്റില്‍ തോമസ് ചാണ്ടി സ്ഥാപിച്ചതാണ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളും ഇന്ത്യന്‍ പബ്ലിക് സ്കൂളും. ഹോട്ട് ബ്രഡ് എന്ന അദ്ദേഹത്തിന്‍റെ ബേക്കറി കുവൈറ്റില്‍ പ്രശസ്തമായിരുന്നു. ഭാര്യ: മേഴ്സിക്കുട്ടി, മക്കള്‍: ബെറ്റി, ഡോ. ടോബി, ടെസി, മരുമക്കള്‍ : ഡോ. അന്‍സു, ജോയല്‍ ജേക്കബ്.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് കോട്ടയം ജില്ലാ സമിതി അംഗവും പരേതനായ ഗോവിന്ദപണിക്കരുടെ മകനുമായ വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ (63) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്, ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ഏറ്റുമാനൂര്‍ എസ് എം എസ് എം ലൈബ്രറി പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റുമാനൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ജോയിന്‍റ് സെക്രട്ടറിയുമാണ്. ഭാര്യ: പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം സുജാത ഉണ്ണികൃഷ്ണന്‍, മക്കള്‍: അര്‍ച്ചന, അജ്ഞന (ഇരുവരും സിംഗപൂര്‍), മരുമകന്‍: മനോജ്. സംസ്‌കാരം ബുധനാഴ്ച 2.30ന് വീട്ടുവളപ്പില്‍.
രാമപുരം: അമനകര നിലയ്ക്കല്‍ പരേതനായ ഗോപാലന്‍നായരുടെയും ദാക്ഷായണിയമ്മയുടെയും മകന്‍ സുരേഷ് ജി നായര്‍ (49) അന്തരിച്ചു. ഭാര്യ: ഏറ്റുമാനൂര്‍ വല്ലാത്തറ കുടുംബാംഗം ബിന്ദു. സഹോദരങ്ങള്‍: ലതിക, മായ വാസന്തി, സുപ്രിയ. സംസ്‌കാരം ശനിയാഴ്ച 2ന് അമനകരയിലെ വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: പാടകശ്ശേരി കരോട്ട് പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ രാധാമണിയമ്മ (80) അന്തരിച്ചു. മക്കള്‍: വേണുഗോപാല്‍ (സെയില്‍ ടാക്‌സ് ഓഫീസര്‍, കൊട്ടയം), പ്രീത (ഇന്‍ഡോര്‍), വിജയകുമാര്‍ (കെ.എസ്.ആര്‍.റ്റി.സി), ഗീത. മരുമക്കള്‍: ബീന, സുരേഷ്, സുനിത, കൃഷ്ണകുമാര്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: കൊട്ടിക്കാക്കുഴിയില്‍ പരേതനായ ദേവസ്യാ ഔസേപ്പിന്‍റെ ഭാര്യ അന്നമ്മ ദേവസ്യ (83) അന്തരിച്ചു. കടപ്പൂര്‍ മുരിക്കുനിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി (അന്നാസ് റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), ബെന്നി (സല്‍ക്കാര റെസ്റ്റോറന്‍റ്, ഏറ്റുമാനൂര്‍), മരുമക്കള്‍: സാലിയമ്മ (കാവാലം), ബീജ (പറയരുകുഴി, പാറോലിക്കല്‍, ഏറ്റുമാനൂര്‍). സംസ്‌കാരം ശനിയാഴ്ച മൂന്നിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍,
നീണ്ടൂർ: ചികിത്സാസഹായത്തിന് കാത്ത് നിൽക്കാതെ വിടരും മുമ്പേ ആ പുഷ്പം വിട പറഞ്ഞു. നീണ്ടൂര്‍ പതാരപ്പള്ളിയിൽ ഷൈജുവിന്‍റെ മകൾ അപർണ്ണ (16)യുടെ മരണം ഗ്രാമവാസികളെയാകെ സങ്കടകടലിലാഴ്ത്തിയായിരുന്നു. അപ്ലാസ്റ്റിക് അനിമിയ എന്ന രോഗം തുടർന്ന് ചികിത്സയിലായിരുന്നു നീണ്ടൂർ എസ്കെവി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ +2 വിദ്യാർത്ഥിനിയായ അപര്‍ണ. ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സ ഷൈജുവിനും കുടുംബത്തിനും താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടയാകെ സഹായഹസ്തം അപര്‍ണയിലേക്ക് നീണ്ടത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നാട്ടുകാർ ചികിത്സ സഹായ നിധി രൂപികരിച്ച് ധനസമാഹരണം നടത്തി കൊണ്ട് ഇരിക്കേയാണ് ആര്‍ക്കും പിടികൊടുക്കാതെ അപര്‍ണ യാത്രയായത്. സംസ്കാരം ഞായറാഴ്ച 5 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
ശബരിമല: മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറക്കാനിരിക്കെ സന്നിധാനത്ത് പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് സ്വദേശിയായ ബിജുവാണ് (32 )മരിച്ചത്. സുരക്ഷ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഇദ്ദേഹം, മലപ്പുറം എം.എസ്.പി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ തന്നെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം.
ഏറ്റുമാനൂര്‍: അന്തിമഹാകാളന്‍കാവ് - വള്ളിക്കാട് റോഡില്‍ ഗോപിവിലാസത്തില്‍ ഗോവിന്ദപ്പണിക്കരുടെ (പൂക്കട ഗോപി) ഭാര്യ കാര്‍ത്യായനിയമ്മ (68) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍.
ചെന്നൈ: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ 10-മത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്ന അദ്ദേഹം ആ പദവിയുടെ ശക്തിയും സാധ്യതയും കാട്ടിത്തന്നു.
പാലക്കാട് തിരുനെല്ലായിയിൽ 1933 മേയ് 15ന് ആയിരുന്നു ടി. എൻ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യർ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. 1955ൽ ഐഎഎസ് നേടി. തമിഴ്നാട് കേഡറിൽ ആയിരുന്നു നിയമനം. 1956ൽ കോയമ്പത്തൂർ അസിസ്റ്റൻഡ് കളക്ടറായി. ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും മധുരയിൽ കളക്ടറായും പ്രവർത്തിച്ചു. തുടർന്ന് ട്രാൻസ്പോർട്ട് ഡയറക്ടർ, വ്യവസായം, കൃഷി വകുപ്പുകളിൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
അണുശക്തി വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി 1968ൽ കേന്ദ്രസർവീസിൽ പ്രവേശിച്ചു. തുടർന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണ-പ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ൽ പ്രതിരോധ സെക്രട്ടറിയും 1989ൽ കാബിനറ്റ് സെക്രട്ടറിയുമായി. എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1990ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ആറു വർഷക്കാലം ആ പദവിയിലിരുന്നു.
കൊച്ചി: മലയാളമനോരമയുടെ ഫോട്ടോ എഡിറ്ററായിരുന്ന പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.കെ. വറുഗീസ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മലയാള മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്കു ചേരുന്നത്. നാലു പതിറ്റാണ്ടോളം നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ വിമോചനസമര കാലത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ കഴിഞ്ഞ എം.കെ. വറുഗീസ് ഏറെക്കാലവും കോട്ടയത്തെ സെന്‍ട്രല്‍ യൂണിറ്റിലാണ് പ്രവര്‍ത്തിച്ചത്. സ്‌പോര്‍ട്‌സിനോടു പ്രത്യേകം താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഇടക്കാലത്ത് പ്രതിവാര സ്‌പോര്‍ട്‌സ് പംക്തിയും എഴുതിയിരുന്നു. രാവിലെ 10.30മുതൽ തൃപ്പണിത്തുറ വടക്കേക്കോട്ട അമ്പിളി നഗറിലുള്ള വീഗാലാന്‍റ് ഫ്ലാറ്റിൽ പൊതുദർശനത്തിന് വെയ്ക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നര മണിക്ക് കരിങ്ങാച്ചിറ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
മൂവാറ്റുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സഹോദരൻ മൂവാറ്റുപുഴ ഗാന്ധിനഗറില്‍ കാനം വീട്ടില്‍ വിജയകുമാർ (66) അന്തരിച്ചു. വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യാ ഏരിയാ പ്രസിഡന്‍റ്, ഇന്‍റര്‍നാഷണല്‍ കൌണ്‍സില്‍ അംഗം, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള വിജയകുമാര്‍ ചെന്നൈയില്‍ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ഏരിയാ കൌണ്‍സിലില്‍ പങ്കെടുക്കുവാന്‍ പോകും വഴി ഈറോഡില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രഭാത് ബുക്സിന്‍റെ ജനറല്‍ മാനേജരായിരുന്ന വിജയകുമാര്‍ സിപിഐ ടൌണ്‍ ലോക്കല്‍ സെക്രട്ടറിയും സ്നേഹം ചാരിറ്റബിള്‍ ആന്‍റ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. ഭാര്യ: വളയംചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജ് പ്രൊഫസര്‍ ആയിരുന്ന ഹേമ വിജയന്‍. ദിയ ഏകമകളാണ്. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് മുവാറ്റുപുഴയിലെ വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: പൊതുമരാമത്ത് വകുപ്പ് റിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറും ഏറ്റുമാനൂര്‍ ഫ്യുവല്‍സ് (ചിറയില്‍ പെട്രോള്‍ പമ്പ്) മാനേജിംഗ് പാര്‍ട്ണറുമായ സി.എല്‍.ജോസഫ് (സണ്ണി -70 ) അന്തരിച്ചു. ഏറ്റുമാനൂര്‍ . ഭാര്യ: ഡോ.ജസി, മക്കള്‍: സജ്ജയ് (ഷാര്‍ജ), ഡോ.സംഗീത (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ. സരിത (മെഡി.കോളേജ്, തൃശൂര്‍), മരുമക്കള്‍: ഡോ.ജോസ്ന (ഷാാര്‍ജ), ഡോ.മാത്യു (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ.ജിമില്‍ (തൃശൂര്‍). സംസ്കാരം തിങ്കളാഴ്ച 3ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.
ഏറ്റുമാനൂര്‍: റിട്ടയേര്‍ഡ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഏറ്റുമാനൂര്‍ കിഴക്കേടത്ത് എം ഇ നാരായണക്കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: കാരൂർ നീലകണ്ഠപിള്ളയുടെ മൂത്ത മകള്‍ ബി.സരസ്വതിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍), മക്കള്‍: വേണു (ഛായാഗ്രഹകന്‍). രാമചന്ദ്രന്‍ നായര്‍ (മുന്‍ ജില്ലാ പോലീസ് മേധാവി, കോട്ടയം), മരുമക്കള്‍: ബീനാ പോള്‍ (ചിത്രസംയോജക), അപർണ. മൃതദേഹം വെള്ളിയാഴ്ച 11 മണിയോടെ വടക്കോ നടയിലുള്ള വസതിയില്‍ എത്തിക്കും. സംസ്‌കാരം രാത്രി 8ന് വീട്ടുവളപ്പില്‍.
പേരൂർ : പായിക്കാട് ശ്യാമള സദനത്തില്‍ പരേനായ ശങ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കൾ: പരേതയായ ശ്യാമള, ചന്ദ്രൻ, സുരേന്ദ്രൻ, ഗീത, മരുമക്കൾ : രവീന്ദ്രൻ, ഉണ്ണി, സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് (54) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. 1994 ഏപ്രില്‍ എട്ടിന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച മോണ്‍. വര്‍ഗ്ഗീസ് മൂവാറ്റുപുഴ രൂപതയുടെ വികാരി ജനറാള്‍, ചാന്‍സിലര്‍, കോര്‍പ്പറേറ്റ് മാനേജര്‍, മൈനര്‍ സെമിനാരി റെക്ടര്‍, മലങ്കര മേജര്‍ സെമിനാരിയുടെ ആത്മീയ പിതാവ് എന്നീ നിലകളിലും, അവിഭക്ത തിരുവല്ല രൂപതയുടെ വൈദിക ക്ഷേമനിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവല്ല അതിരൂപതയില്‍ വെണ്ണിക്കുളം, തച്ചമം, കാഞ്ഞിരപ്പാറ, വാലാങ്കര ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തലവടി സൗത്ത്, തലവടി നോര്‍ത്ത്, എടത്തിക്കാവ്, മുക്കൂട്ടുതറ, ഇടകടത്തി, എരുമേലി, മുക്കട, പനയമ്ബാല, മുണ്ടുകുഴി എന്നീ പള്ളകളില്‍ വികാരിയായും മൂവാറ്റുപുഴ രൂപതയില്‍ കുന്നക്കുരുടി, മഴുവന്നൂര്‍, അഞ്ചല്പെട്ടി, ഓണക്കൂര്‍, മാമലശ്ശേരി, വെങ്ങോല, പെരുമ്ബാവൂര്‍, കീഴില്ലം, പൂതൃക്ക, തമ്മാനിമറ്റം, നീറാമുകള്‍, ഏഴക്കരനാട് എന്നീ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്. സഹേദരങ്ങള്‍: സിസ്റ്റര്‍ ദീപ SIC, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്സി, ജെസ്സി, ജോഷി. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ പത്തിന് ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.
റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്ളാസ് ആന്‍റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു.
അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. ഭാര്യ: ഷൈലജ, മക്കള്‍: സിയാന സിയാദ് (ലജ്‌നത് സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനി), സൈറാസിയാദ് (സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി).
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട മഹാലക്ഷ്മിയില്‍ ശ്രീറാം സുബ്രഹ്മണ്യന്‍ (51) അന്തരിച്ചു. പാലക്കാട് കളളിയത്ത് ടി എം ടിയിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറായ പരേതൻ കോഴിക്കോട് ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനിയിൽ മഹാലക്ഷ്മിയിൽ പരേതനായ പി.എൻ.സുബ്രഹ്മണ്യത്തിന്‍യും കമലാ സുബ്രഹ്മണ്യത്തിന്‍റെയും മകനാണ്. ഭാര്യ: ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ആര്‍.എ അയ്യരുടെ മകള്‍ സരിത അയ്യര്‍ (അസി.പ്രൊഫസര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ്), മക്കള്‍: ലക്ഷ്മി, വാണി (ഇരുവരും കോട്ടയം ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥിനികൾ). സഹോദരങ്ങള്‍ ഡോ.ലക്ഷ്മി (മെഡിക്കല്‍ കോളേജ്, കോട്ടയം), ഡോ.നാരായണന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണസമൂഹമഠം ശ്മശാനത്തില്‍.
പേരൂര്‍: ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന പള്ളി മുന്‍ വികാരി പേരൂര്‍ ഇടയാടിയിലായ ആനത്താനത്ത് ഫാ. എ.ടി മാത്യു ആനത്താനത്ത് (59). ഭാര്യ: വാകത്താനം നാലുന്നാക്കല്‍ കോട്ടപുറം കുടുംബാംഗം അന്നമ്മ മാത്യു, മക്കള്‍: ഡോ.ശൈനോ മാത്യു (കാലിഫോര്‍ണിയ), ചെല്‍സി ശ്മൂനി മാത്യു, ഏലിയാസ് ടോം മാത്യു (കാനഡ), മരുമകന്‍: ജാക്ക്‌ലവന്‍ചാര്‍ (കാലിഫോര്‍ണിയ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശ്രീകലാ ഹോമിയോ ക്ലിനിക് സ്ഥാപകന്‍ സവിതയില്‍ ഡോ.എന്‍.എസ് നമ്പൂതിരി (84) അന്തരിച്ചു. ചെങ്ങന്നൂര്‍ പാലപ്പള്ളി വെള്ളിയോട്ടില്ലം കുടുംബാംഗമാണ്. ഭാര്യ: ആയൂര്‍ പെരിങ്ങള്ളൂര്‍ തൈതോട്ടുനിലമന കുടുംബാംഗം ശാരദാമണി (റിട്ട ഫോറസ്റ്റ് സൂപ്രണ്ട്, ഡിപ്പാര്‍ട്ട്‌മെന്‍റ്). മക്കള്‍: ഡോ,സതീശ് (ശ്രീകലാ ക്ലിനിക്, ഏറ്റുമാനൂര്‍), ഡോ.ശ്രീകല (ബംഗളൂരു), മരുമക്കള്‍: ഗീത (ടീച്ചര്‍, പള്ളികൂടം, കോട്ടയം), ഗണേഷ് (റിട്ട ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥന്‍). സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
പുന്നത്തുറ വെസ്റ്റ്: ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ ടി.പി.മോഹന്‍ദാസിന്‍റെ സഹോദരന്‍ തേക്കനാംകുന്നേല്‍ (കുറുന്തോട്ടത്തില്‍) മാത്യു (പാപ്പന്‍ - 75). ഭാര്യ: അതിരമ്പുഴ കല്ലുങ്കല്‍ പറമ്പില്‍ കുടുംബാംഗം പെണ്ണമ്മ. മക്കള്‍: ജാന്‍സി, റീജ, റിനോ. മരുമക്കള്‍: ജിസ്‌മോന്‍ തൊടുപുഴ, രതീഷ് കിളിമാനൂര്‍, ബിനീഷ് പേരൂര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 ന് വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.
പന്തളം: ഊട്ടുപുര കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും മാള പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെ ഭാര്യയുമായ അശ്വതി നാൾ മാലതി തമ്പുരാട്ടി (92) അന്തരിച്ചു. മരണത്തെതുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ഒക്ടോബർ 19 വരെ അടച്ചു. 20ന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. മക്കൾ: സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, രാജരാജവർമ്മ, എം. ആർ സുരേഷ് വർമ്മ (ജോ. സെക്രട്ടറി, പന്തളം കൊട്ടാരം നിർവ്വാഹക സംഘം), സുമംഗല തമ്പുരാട്ടി, മരുമക്കൾ: രവിവർമ്മ, രവീന്ദ്രവർമ്മ, മാധവൻ നമ്പൂതിരി, സുഷമ തമ്പുരാട്ടി, ലേഖ വർമ്മ, ദാമോദരൻ ഉണ്ണി. സംസ്കാരം നടത്തി.
കട്ടപ്പന: ബിസ്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നരിയംപാറ വീരാശ്ശേരിയിൽ അനീഷിന്‍റെ മകൻ അമൽ (ഒന്നര) ആണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൊവരയാർ ഉണ്ണിമിശിഖ പള്ളി സെമിത്തേരിയിൽ
ഏറ്റുമാനൂര്‍: പേരൂരില്‍ പനി ബാധിച്ച് പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. പേരൂര്‍ മേച്ചേരികാലായില്‍ രമേശിന്റെയും രേഷ്മയുടെയും മകള്‍ അബിനയാണ് മരിച്ചത്. സഹോദരങ്ങള്‍: ആരവ്, അര്‍ഷ. സംസ്കാരം നടത്തി.
ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. 70 വയസായിരുന്നു. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.
പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും.
ഏറ്റുമാനൂര്‍ : അഭിരാമം (രാജശ്രീ) പരേതനായ രാജന്‍പിള്ളയുടെ ഭാര്യ പത്മിനി (66) അന്തരിച്ചു. പെരുമ്പാവൂര്‍ രാധാമന്ദിരത്തില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ മകളാണ്. മക്കള്‍: പ്രിയ, സംഗീത, മരുമക്കള്‍: ബിജു (ബേബി), അജി. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്‍റെ മാതാവും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് പരേതനായ പ്ലാക്കിതൊട്ടിയില്‍ പി.ജെ.തോമസിന്‍റെ (കുട്ടപ്പന്‍) ഭാര്യയുമായ റോസമ്മ തോമസ് (തങ്കമ്മ - 87) അന്തരിച്ചു. പരേത ഏറ്റുമാനൂര്‍ നടയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ജോസ് തോമസ്, ലിസി ബാബു, രാജു തോമസ് (ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം), പരേതനായ ബാബു തോമസ്, മരുമക്കള്‍: ബാബു ജോസ്, പ്ലാത്തോട്ടം (മൂവാറ്റുപുഴ), ലിസി ബാബു, മടുക്കയില്‍, പുന്നത്തുറ (സ്വിറ്റ്‌സര്‍ലന്‍റ്), സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.
കാഞ്ഞിരപ്പള്ളി: പാറത്തോട് കൊച്ചുപറമ്പിൽ പരേതനായ മുസ്തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: റംല സാലി (വായ്പ്പൂര്), സലീന സാലി (നാരങ്ങാനം), പരേതനായ നാസർ, ഫൗസിയ കരീം (അധ്യാപിക, മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്, ഈരാറ്റുപേട്ട), ബീന അൻസാരി (കാരമല, പത്തനാട്). മരുമക്കൾ: മുഹമ്മദ് സാലി (ബിസിനസ്), പി.എം. മുഹമ്മദ് സാലി (റിട്ട. കെ.എസ്.ആർ.ടി.സി), കെ.എസ്. അൻസാരി (ബിസിനസ്), സുഹദ നാസർ, സി.എ.എം. കരീം (ചീഫ് ഓഫ് ബ്യൂറോ, മാധ്യമം, കോട്ടയം). കബറടക്കം ബുധനാഴ്ച രാവിലെ 11ന് പാറത്തോട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. വിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്. ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.
70-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.
കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.
അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്‍റെ ജനനം ഗവണ്മെന്‍റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്.