• ദില്ലി (1/2/2017): മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി (78) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. ബുധനാഴ്ച ദില്ലിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കണ്ണൂരിലേക്ക് ഖബറടക്കത്തിനായി കൊണ്ടുപോകും.

    12 മണിക്കൂറോളം വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇ. അഹമ്മദിന്‍െറ മരണം സ്ഥിരീകരിച്ചത്.  രാത്രിയോടെ ആശുപത്രിയിലത്തെിയ മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവരെ പിതാവിനെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാത്തതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്.

    രാത്രി 10.30വരെ മക്കളെ കാണാന്‍ അനുവദിക്കാത്തതറിഞ്ഞ് അഹമ്മദ് പട്ടേലാണ് ആദ്യമെത്തിയത്. മക്കളെ രോഗിയെ കാണാന്‍ അനുവദിക്കാത്തത് പതിവില്ലാത്തതാണെന്നും ഇത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ഡോക്ടര്‍ തടസ്സവാദം ഉന്നയിച്ചപ്പോള്‍ താന്‍ മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് മക്കളെ വെന്‍റിലേറ്ററിന്‍െറ ഗ്ളാസിനുള്ളിലൂടെ കാണാന്‍ അധികൃതര്‍ അനുവദിച്ചു.

    വിവരമറിഞ്ഞത്തെിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും  രാഹുല്‍ ഗാന്ധിയും അധികൃതരോട് ക്ഷോഭിച്ചു. ഐ.സി.യുവില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന സോണിയ അധികൃതരുമായി  കയര്‍ത്തു. രാഹുല്‍ ഗാന്ധിയെത്തി ആശുപത്രി സുപ്രണ്ടിനെ വിളിപ്പിച്ചു. പിന്നീട് ഇരുവരും ഇ. അഹമ്മദിനെ സന്ദര്‍ശിച്ചു. അസുഖത്തിന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വിവരമറിഞ്ഞത്തെിയ മാധ്യമ പ്രവര്‍ത്തകരോട് മക്കള്‍ പറഞ്ഞു. ഏറെ നേരത്തെ വാഗ്വാദത്തിനുശേഷമാണ് അധികൃതര്‍ മസ്തിഷ്ക മരണം സ്ഥീരീകരിക്കുന്നതിനുള്ള ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്താന്‍ സന്നദ്ധമായത്.

    ബജറ്റ്  സമ്മേളനത്തില്‍ പങ്കെടുക്കാന്‍  ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാര്‍ലമെന്‍റിലത്തെിയ അദ്ദേഹം  സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗം തുടങ്ങിയിരുന്നു. തുടര്‍ന്ന് പിന്‍നിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയില്‍തന്നെ  ലോക്സഭ സുരക്ഷാജീവനക്കാര്‍ അബോധാവസ്ഥയിലായ അഹമ്മദിനെ സ്ട്രെച്ചറില്‍  പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്തെ ആംബുലന്‍സില്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

    വിവരമറിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി, മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എ.പി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, ആന്‍േറാ ആന്‍റണി, എന്‍.കെ. പ്രേമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ബിജു എന്നിവരും ആശുപത്രിയില്‍ കുതിച്ചത്തെി. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലെത്തിയ ശേഷമാണ് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റിയത്.

    1938 ഏപ്രില്‍ 29ന് ജനിച്ച ഇ.അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കേളജ്, തിരുവനന്തപുരം നിയമ കോളജ് എന്നിവിടങ്ങളില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അഹമ്മദ്  1967, 1977, 1980, 1982 , 1987 വര്‍ഷങ്ങളില്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.82-87 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രിയായിരുന്നു.  1991, 1996, 1998, 1999, 2004, 2009,2014 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ട് യു.പി.എ സര്‍ക്കാറുകളിലും വിദേശകാര്യ വകുപ്പിന്‍െറ ചുമതലയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ യു.എന്‍ ജനറല്‍ അസംബ്ളിയില്‍ ഉള്‍പ്പെടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനും പലവിധ നയതന്ത്ര വിഷയങ്ങളില്‍ സജീവമായി ഇടപെടാനും അദ്ദേഹത്തിനായി.

    അഹമ്മദിന്‍റെ ഒൗദ്യോഗിക വസതിയായ ദില്ലി തീൻമൂർത്തി മാർഗിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെ പൊതു ദർശനത്തിന്​ വെക്കും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോട്ടേക്ക്​ തിരിക്കും. വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം ലീഗ്​ ഹൗസിലേക്ക്​ കൊണ്ടുപോകും. ആദരാഞ്​ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക്​ കൊണ്ടുപോകും. നാളെ കണ്ണൂരിലാണ്​ ഖബറടക്കം. 




  • മലപ്പുറം: പരപ്പനങ്ങാടി ചിറമംഗലം പുത്തന്‍പീടികയില്‍ റെയില്‍വെ അടിപ്പാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു. എടച്ചിറ സ്വദേശി സുകുമാരന്‍ (60), കല്ലമ്പാറ സ്വദേശി സുബ്രഹ്മണ്യന്‍ (26) എന്നിവരാണ് മരിച്ചത്. രണ്ടു പേരും തൊഴിലാളികളാണ്. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്നതിനിടയിലാണ് അപകടം. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് സാരമല്ലാത്ത പരിക്കുണ്ട്. രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം. രാത്രി സമയങ്ങളിലാണ് ഇവിടെ പണിനടക്കാറുള്ളത്. അടിപ്പാതയുടെ ഒരു ഭാഗത്തിന്റെ പണി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ പണി നടക്കുന്നതിനിടയിലാണ് അപകടം.



  • കൊച്ചി(29/1/17) : ഭരതനാട്യം നടത്തുന്നതിടെ നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. വടക്കന്‍ പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്ബിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഗുരു ശിവന്‍ മാല്യങ്കരയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതായിരിക്കാമെന്നാണ് കാണികള്‍ ആദ്യം കരുതിയത്. എന്നാല്‍ ഗുരു ശിവന്‍ മാല്യങ്കരത്ത് നൃത്തം അവസാനിപ്പിച്ച്‌ ഉടന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓമനക്കുട്ടനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളില്‍ നൃത്തം അവതരിപ്പിച്ചയാളാണ് ഓമനക്കുട്ടന്‍. അവിവാഹിതനാണ്. മൃതദേഹം വടക്കന്‍ പരവൂറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 




  • മുംബൈ (28/1/17): ദേശീയ നീന്തല്‍ താരം താനിക ധാരയെ(23) മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ നീന്തല്‍ താരമാണു താനിക ധാര. വെസ്റ്റേണ്‍ റയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു താനിക. 2015ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ വെങ്കല മെഡലും നേടിയിരുന്നു. വീട്ടിലെത്തിയ സുഹൃത്താണു താനികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്‍ക്കത്തയിലാണു താനികയുടെ മാതാപിതാക്കള്‍.


  • കോട്ടയം (28/1/17): എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) ചെയർമാനുമായ കൊല്ലാട് പെരിഞ്ചേരിയിൽ അഞ്ജനത്തിൽ ജിമ്മി ജോർജ് (52) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടർന്നു ബംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച. എൻസിപി ചെയർമാൻ ശരദ്പവാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജിമ്മിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ പൂർണചുമതലയുമുണ്ടായിരുന്നു. ഒരു മാസം മുൻപാണു കെൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ഭാര്യ: ഷീബ. മക്കൾ: അജേഷ് ജോർജ് (മനോരമ ഓൺലൈൻ, കോട്ടയം), അഞ്ജന ജോർജ് (തേവര എസ്എച്ച് കോളജ് വിദ്യാർഥിനി). 

  • മലപ്പുറം (26/1/17) : ദുബായിലെ മര്‍മൂം അല്‍ ലിസൈലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ്(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ വാഹനം, നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലവച്ചുതന്നെ മരണമടഞ്ഞു.



  • ദില്ലി (26/1/17): ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്​സാണ്ടർ കഡാകിൻ അന്തരിച്ചു. ഇന്ന്​ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 



  • ദോഹ(20-1-2017) : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാ മസ്ജിദിന് സമീപം പണിക്കവീട്ടില്‍ അയ്യത്തയ്യില്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷെമീര്‍(39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അല്‍സദ്ദ് ഉരീദു സിഗ്നലിനു സമീപത്തായിരുന്നു അപകടം. ഷമീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രെയ്ലര്‍ വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായും അറിയുന്നു. മലബാര്‍ ലിമോസിന്‍ കമ്ബനിയില്‍ ഡ്രൈവറായ ഷമീര്‍ ഒരു വര്‍ഷമായി ഖത്തറിലെത്തിയിട്ട്. ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സുഫിയാന്‍.


  • സനല്‍കുമാര്‍

    ഏറ്റുമാനൂര്‍ (19-1-17): പാടകശ്ശേരി കരോട്ട് സനല്‍കുമാര്‍ (മണി - 61) അന്തരിച്ചു. റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ്. ഭാര്യ കൊല്ലം മൈനാഗപ്പള്ളി  കോയിപ്പുറത്ത് കുടുംബാംഗം രാധ. മക്കള്‍ - സുനു, രാഖി, മരുമകന്‍ - റെറ്റി (പുളിക്കല്‍, വള്ളിക്കാട്). സംസ്കാരം വെള്ളിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.



  • മലപ്പുറം:  കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനും സമസ്ത ജോ. സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ (65 ) നിര്യാതനായി. സമസ്ത മുശാവറ അംഗമായ അദ്ദേഹം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്‍റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, സുപ്രഭാതം ദിനപത്രം ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.  രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരെക്കയാണ് മരണം. കോഴിക്കോട് ആസ്ഥാനത്ത് വൈകീട്ട് അഞ്ചുവരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ 10 മണിക്ക് കാളമ്പാടി ജുമാമസ്ജിദിൽ ഖബറടക്കും. ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ്. ഭാര്യമാര്‍: പരേതയായ സഫിയ, ആയിശാബി. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്‍, ഫാത്തിമ സുഹറ, സൗദ, ഫൗസിയ, മരുമക്കള്‍: എന്‍.വി. മുഹമ്മദ് ഫൈസി (കട്ങ്ങല്ലൂര്‍), മുഹമ്മദ് ഷാഫി (താമരശ്ശേരി), അഅബ്ദുസലാം (കാളമ്പാടി, കാവുങ്ങല്‍), നൂര്‍ജഹാന്‍, മാജിദ, റുബീന.



  • ഏറ്റുമാനൂര്‍: അതിരമ്പുഴ പാറോലിക്കല്‍ റയില്‍വേ ഗേറ്റിനടുത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനി തീവണ്ടിയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനിയില്‍ ആശാരിപറമ്പില്‍ അനസിന്‍റെ മകള്‍ അനീസ എ അനസ് (14) ആണ് മരിച്ചത്. അതിരമ്പുഴ സെന്‍റ് മേരീസ് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി വൈകിട്ട് 4നും 4.30നും ഇടയ്ക്കായിരുന്നു അപകടം. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച 12ന് ഏറ്റുമാനൂര്‍ കൈതമല ജുമാ മസ്ജിദില്‍ കബറടക്കും. ആഷ്ന അനസ് ഏക സഹോദരിയാണ്



  • കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.ചൊവ്വാഴ്​ച രാവിലെ 11 മണിക്ക് വസതിയിൽ നിന്ന്​ മൃതദേഹം വിലാപയാത്രയായി കണ്ണൂരിൽ എത്തിക്കും.  11.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതുദർശനത്തിന്​ വെച്ച ശേഷം 12.30  പയ്യാമ്പലത്ത് സംസ്​കാരം നടക്കും. 1957 ൽ കടമ്പൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ തലശ്ശേരിയിൽ നിന്നും 2006ൽ എടക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മികച്ച വോളിബോൾ താരം കൂടിയായിരുന്നുഅദ്ദേഹംമാതൃഭൂമി പത്രത്തിന്‍റെ കടമ്പൂർ മേഖല പ്രാദേശിക ലേഖകൻ,  നെടുങ്ങാടിയുടെ കീഴിൽ സുദർശനം, ദേശമിത്രം പത്രത്തിന്‍റെ ലേഖകൻ എന്നിങ്ങനെ മാധ്യമരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭാര്യ പത്മിനി ടീച്ചർ. മകൾ അനുശീ.  കടമ്പൂരാന്‍റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റെ സതീശന്‍ പാച്ചേനി അറിയിച്ചു.



  • തെഹ്റാൻ: ഇറാൻ മുൻ പ്രസിഡന്റ് അലി അക്ബർ ഹാഷിമി റഫ്​സഞ്ചാനി  അന്തരിച്ചു. 82 വയസായിരുന്നു. ഇറാനിലെ ഒൗദ്യോഗിക മാധ്യമങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ അദ്ദേഹത്തെ തെഹ്​റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. . 1989 മുതൽ 97 വരെ ഇറാൻ പ്രസിഡന്റായിരുന്നു ​അദ്ദേഹം. ഇറാൻ ഗാർഡിയൻ കൗൺസിലും പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്ന കൗൺസിലിന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു.



  • കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും. സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. വിദ്യാർഥി കോൺഗ്രസിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. സഖാവ് കെ.ദാമോദരൻ, റോസാ ലക്സംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നിവയാണ് പ്രധാന കൃതികൾ. പരേതയായ ബീപാത്തുവാണ് ഭാര്യ. മക്കൾ ജാസ്മിൻ, മുംതാസ്, അബ്ദുൽ ഗഫൂർ, ബേബി റഷീദ്.



  • മുംബൈ: സമാന്തര സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഏറെനാളായി കലാരംഗത്തുനിന്നു വിട്ടുനിൽക്കുകയായിരുന്നു. നവസിനിമാ പ്രസ്ഥാനത്തിനായി മുന്നിട്ടുനിന്ന അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരുസ്കാരം നേടിയിട്ടുണ്ട്.  

    1950 ഒക്ടോബര്‍ 18ന് ഹരിയാനയിലാണ് ഇദ്ദേഹം ജനിച്ചത്. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ ആയിരുന്നു. പിന്നീട് നാല് പതിറ്റാണ്ട് കാലത്തോളം നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എട്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ഗാന്ധി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഓംപുരി അഭിനയിച്ചു.



  • ഏറ്റുമാനൂര്‍: തെള്ളകത്ത് വ്യാഴാഴ്ച രാവിലെ കാറിടിച്ച് വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. അതിരമ്പുഴ ആലഞ്ചേരില്‍ അഗസ്റ്റിന്‍ ജോസഫ് (82) ആണ് മരിച്ചത്. സുലഭ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം രാവിലെ 6.20 മണിയോടെ ആയിരുന്നു അപകടം. രാവിലെ 101 കവലയ്ക്കു സമീപമുള്ള ചെറുപുഷ്പാശ്രമം പള്ളിയില്‍ പോകുന്നതിനായി റോഡ് മുറിച്ചു കടക്കവെ ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും വന്ന മാരുതി വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണമടയുകയായിരുന്നു.  പ്ലാശനാല്‍ മുതലക്കുഴി കുടുംബാംഗം മേരി അഗസ്റ്റിന്‍ ആണ് ഭാര്യ. മക്കള്‍ - ലവലി, ഷീബ (ഫാക്ട്, എറണാകുളം), ജിജി, അല്ലി (മസ്കറ്റ്), സോജന്‍, സോബി, ടോം (ആലഞ്ചേരി ട്രാവല്‍സ്), മരുമക്കള്‍ - അജിത് (ഐക്കര, മാനന്തവാടി), തോമാച്ചന്‍ പുത്തന്‍പുര (കൊച്ചിന്‍ പോര്‍ട്ട്), ഔസേപ്പച്ചന്‍ (ഏറ്റുമാനൂക്കാരന്‍, മുട്ടുചിറ), ബെന്നി കുതിരവട്ടം, കല്ലശ്ശേരി (മസ്കറ്റ്), ജീന (മുട്ടത്തുപാടം, കുടമാളൂര്‍), ജോജി (കാരിക്കല്‍, കുമ്മണ്ണൂര്‍), ഷൈന്‍ (ഇലക്കാട്ട്, കൈപ്പുഴ). സംസ്കാരം വെള്ളിയാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.



  • ബംഗളൂരു: കർണാടകയിലെ സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചിക്കമംഗലൂരിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ചിക്കമംഗളൂരുവിലെ കൊപ്പയിൽ ഒൗദ്യോഗിക പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയ അദ്ദേഹം റിസോർട്ടിൽ തങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോൺ കോളുകൾക്ക് മറുപടി നൽകാതെയും ചെയ്തതോടെ പേഴ്​സനൽ  സ്റ്റാഫ് മുറി തള്ളിത്തുറക്കുകയായിരുന്നു. മഹാദേവ് മുറിക്കുള്ളിൽ  മരിച്ച നിലയിലായിരുന്നു. 2013 ലാണ്​ മഹാദേവ് പ്രസാദ് സിദ്ധരാമയ്യ മന്ത്രസഭാംഗമായി സ്ഥാനമേറ്റത്​. 2005– 07 കാലയളവളിൽ എച്ച്​. ഡി കുമാരസ്വാമി മന്ത്രിസഭയിൽ സാംസ്​കാരിക മന്ത്രിയായിരുന്നു.  2007 ൽ ജനതാദൾ എസ്​ വിട്ട്​ കോൺഗ്രസിൽ ചേർന്നു. തുടർച്ചയായി അഞ്ചു തവണ എം.എൽ.എ ആയിരുന്നു. ഗുണ്ടൽപേട്ട് ആയിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലം.

  • ഇടുക്കി : ഇടുക്കി ആര്‍ച്ചു ഡാമില്‍ വീണ് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. തമ്മനം സ്വദേശി സുനില്‍ (30) ആണ് മരിച്ചത്.

  • സാവോപോളോ (29/12/16) : ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളി വൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ത്ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്‍റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.



  • തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം കേരള പൊലീസില്‍ എസ് പിയായി ഔദ്യോഗിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് കഥകളിയിലും പ്രാവീണ്യമുണ്ട്. 1978 ല്‍ എ.ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ആം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. നടന്‍ മനു വര്‍മ മകനാണ്. 



  • ബാബു തോമസ്

    ഏറ്റുമാനൂര്‍(18/12/16): പാലാ റോഡില്‍  കട്ടച്ചിറ കവലയില്‍  ഉണ്ടായ റോഡപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലാക്കിതൊട്ടില്‍ ബാബു തോമസ് (51) അന്തരിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസിന്‍റെ സഹോദരനും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസിന്‍റെ മകനുമാണ്.

    ശനിയാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവെ ഏറ്റുമാനൂര്‍‍ ഭാഗത്തു നിന്നെത്തിയ ഇന്നോവാ കാര്‍ ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തട്ടിയ കാറില്‍ തന്നെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ബാബുവിനെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഞായറാഴ്ച 2.30ന് മരണമടയുകയായിരുന്നു. തട്ടിയ കാര്‍ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

    പുന്നത്തുറ മടുക്കയില്‍  കുടുംബാംഗം ലിസിയാണ് ഭാര്യ. മക്കള്‍ - വിദ്യാര്‍ത്ഥികളായ ഷെറിന്‍, ഷാരോണ്‍, സബീന. സംസ്കാരം ബുധനാഴ്ച 2.30ന് ഏറ്റുമാനൂരിലെ തറവാട്ടുവീട്ടില്‍ ശുശ്രൂഷകള്‍ക്കു ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.



  • ഏറ്റുമാനൂര്‍ : അമേരിക്കയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ലണ്ടനില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ച കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ പുതുശ്ശേരില്‍ എസ്.ഡി.എബ്രഹാമിന്‍റെ മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലെത്തിക്കും. ഏറ്റുമാനൂരപ്പന്‍ കോളേജിനു സമീപമുള്ള കാട്ടാത്തിയിലെ വീട്ടില്‍ പകല്‍ 2.30ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്കാരം നടക്കും.

    വെട്ടിമുകള്‍ പടിഞ്ഞാറെ വാരികാട്ട് കുടുംബാംഗം എല്‍സമ്മ എബ്രഹാം ആണ് ഭാര്യ. മക്കള്‍ - ജസ്റ്റിന്‍ എബ്രഹാം, ജൂലിയറ്റ് എബ്രഹാം (ഇരുവരും യു.എസ്.എ), മരുമകള്‍ - സോഫിയാ ജസ്റ്റിന്‍ (പന്തപ്ലാക്കല്‍, പാലാ), കൊച്ചുമക്കള്‍ - ജോയല്‍, ജെന്നാ, സഹോദരങ്ങള്‍ - തോമസ്, ഔസേപ്പച്ചന്‍, സെബാസ്റ്റ്യന്‍, ജോസ്.

    ഈശോ സഭാ അംഗം ഫാ.സണ്ണി പടിഞ്ഞാറേ വാരികാട്ട് (എടത്വാ ഐടിഐ പ്രിന്‍സിപ്പാള്‍) ഭാര്യാസഹോദരനാണ്.


  • വാഷിംഗ്ടൺ: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊ​ബേൽ സമ്മാന ജേതാവുമായ തോമസ്​ ഷില്ലിംഗ്​ (95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്​ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ സുഹൃത്താണ്​ മരണ വിവരം പുറത്ത്​ വിട്ടത്​. ഗെയിം തിയറി ഉപയോഗിച്ച്​ ന്യൂക്ലിയർ സ്​ട്രാറ്റജി വിശദീകരിച്ചതിനാണ്​ 2005ൽ ഷെല്ലിങിന്​ നൊ​ബേൽ സമ്മാനം ലഭിച്ചത്​. റോബർട്ട്​ അമാനുമായി അദ്ദേഹം സമ്മാനം പങ്കിടുകയായിരുന്നു. ഹാർവാർഡ്​ യൂനിവേഴ്​സിറ്റി, മെരിലാൻറ്​ യൂനിവേഴ്​സിറ്റി എന്നിവിടങ്ങളിലും പ്രൊഫസറായി അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​.


  • മേരി ജോസഫ്

    കടുത്തുരുത്തി (11/12/16): ആയാംകുടി  മേലേടത്തു കുഴുപ്പില്‍ പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മധുര വേലി ഐപിസി സെമിത്തേരിയില്‍. മക്കള്‍: സുനിത ജോസഫ്, സുനില്‍ ജോസഫ്.


  • ചോ രാമസ്വാമി

    ചെന്നൈ (7/12/16): പ്രമുഖ രാഷ്​ട്രീയ നിരീക്ഷകനും സാഹിത്യകാരനും അഭിഭാഷകനും നടനും തമിഴ്​ മാഗസിനായ തുഗ്ലകിന്‍റെ സ്​ഥാപക പത്രാധിപനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ഇന്ന്​ പുലർച്ചെ 4.40 ഒാടെയാണ്​ മരണം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു​. ആശുപത്രിയിൽ വച്ചാണ്​ മരണം സംഭവിച്ചത്​.

     
    ദീർഘകാലം ജയലളിതയുടെ രാഷ്​ട്രീയകാര്യ ഉപ​ദേശകനായിരുന്നു. സിനിമയിലും നാടകത്തിലും അഭിനയിച്ചു ഫലിപ്പിച്ച രാഷ്​ട്രീയ പരിഹാസത്തിന്‍റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്‍റെ മാഗസിനും. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ അദ്വാനി, കെ.കാമരാജ്​, ഇന്ദിരാഗാന്ധി, ജയപ്രകാശ്​ നാരായണൻ തുടങ്ങി വിവിധ രാഷ്​ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അപ്പോഴും ശക്​തമായി രാഷ്​ട്രീയ വിമർശനം നടത്താനും അദ്ദേഹം മടിച്ചില്ല.


  • മലപ്പുറം (5/12/16): മുന്‍ അന്തര്‍ദേശീയ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയില്‍ വെച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

    പാണ്ടിക്കാട് എം.എസ്.പി ക്യാമ്പില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. പ്രതിരോധ നിരയിലെ താരമായ ഇദ്ദേഹം ഇന്ത്യക്കായി 94ലെ നെഹ്റു കപ്പ് ഫുട്ബാളിലടക്കം കളിക്കാനിറങ്ങിയിട്ടുണ്ട്. കേരള പൊലീസ് താരമായിരുന്ന ജാബിര്‍, സന്തോഷ് ട്രോഫിയിലടക്കം നിരവധി മത്സരങ്ങളില്‍ കേരളത്തിനായി ജഴ്സിയണിഞ്ഞിട്ടുണ്ട്. പിതാവ്: ചെമ്പകത്ത് മുഹമ്മദ്. മാതാവ്: ഖദീജ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.


  • മയ്യഴി: പുതുച്ചേരി മുന്‍ ഡപ്യൂട്ടിസ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ വി ശ്രീധരന്‍ (71) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലക്കരയിലെ വീട്ടുവളപ്പില്‍. രാവിലെ എട്ട് മുതല്‍ പള്ളൂരിലും പിന്നീട് മാഹിയിലും പൊതുദര്‍ശനത്തിന് വെക്കും. ആദരസൂചകമായി ശനിയാഴ്ച പകല്‍ രണ്ട്‌വരെ മാഹിയില്‍ ഹര്‍ത്താലാചരിക്കും.

    1985 മുതല്‍ കാല്‍നൂറ്റാണ്ട് കാലം പള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് പുതുച്ചേരിനിയമസഭാംഗമായിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിയുടെ പാര്‍ലമെണ്ടറി സെക്രട്ടറി, ചീഫ്വിപ്പ്, പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെണ്ടറി പാര്‍ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഹി സ്‌പിന്നിങ്ങ്മില്‍ തൊഴിലാളിയായാണ് ജീവിതം ആരംഭിച്ചത്. സ്‌പിന്നിങ്ങ്മില്ലിലെ ഐഎന്‍ടിയുസി യൂനിയന്റെ പ്രധാന നേതാവായിരുന്നു.

    മാഹി ബ്ളോക്ക് കോണ്‍ഗ്രസ്കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഗായകനും നാടകനടനുമാണ്. എ വി കുഞ്ഞമ്പുവിന്റെയും സി പി ദേവിയുടെയും മകനായി 1945 സപ്തംബറിലാണ് ജനനം. ഭാര്യ: ഐ എം സീത. മക്കള്‍: എ വി ഷെജിന്‍, സുബിന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍, ഭരതന്‍, ശാന്ത, ശശിധരന്‍.




  • നീണ്ടൂര്‍ (29/11/16): പ്രമുഖ കവിയും ഗാനരചയിതാവുമായ ഓമനക്കുട്ടന്‍ നീണ്ടൂര്‍ (61) അന്തരിച്ചു. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത 'ഒഴിവുകാലം' സീരിയലിന്റെ കഥ ഓമനക്കുട്ടന്റെതായിരുന്നു. നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ആയി വിരമിച്ചശേഷം സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ഏറ്റുമാനൂര്‍ കാവ്യവേദിയുടെ സജീവാംഗമായിരുന്നു. കവിതകള്‍ സമാഹരിച്ച 'താന്നിപ്പുരയിലെ കൊച്ചുനാരായണന്‍'  ഈയിടെയാണ്  പുസ്തകരൂപത്തില്‍ പുറത്തുവന്നത്.  ഹൃദയാഘാതം മൂലമാണ് അന്ത്യം. ഭാര്യ- പത്മിനി ‍കെ.ജി., മക്കള്‍- ശ്രീദേവി, ദിലീപ്, മരുമകന്‍ - അഭിലാഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. 



  • ഹവാന: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവും മുൻ പ്രസിഡൻറുമായ ഫിദൽ കാസ്ട്രോ  (90) അന്തരിച്ചു. പ്രാദേശിക സമയം രാത്രി  10.29 ഒാടെയായിരുന്നു മരണം. സ്റ്റേറ്റ് ടി.വിയാണ് മരണവാർത്ത  പുറത്തുവിട്ടത്. 


    1926 ഓഗസ്റ്റ് 13-നാണ് ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ് ജനിച്ചത്. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയിൽ കാസ്ട്രോയുടെ ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ കാസ്ട്രോ ശ്രമിച്ചു. 


    ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹമുണ്ടായത്. മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ മോചിതനായ കാസ്ട്രോക്ക് സഹോദരൻ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു.



    ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു. ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി. രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് കാസ്ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയിൽ മിസൈൽ താവളങ്ങൾ പണിഞ്ഞു, ആയുധങ്ങൾ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവം ക്യൂബൻ മിസ്സൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നു.


    1965 ൽ സ്ഥാപിതമായ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റു രാജ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവമുന്നേറ്റങ്ങളേയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് റഷ്യയുടെ തകർച്ചയെ തുടർന്ന് അമേരിക്കക്കെതിരേ പോരാടാനായി കാസ്ട്രോ പുതിയ സഖ്യങ്ങൾ തേടിത്തുടങ്ങി. ലോകത്താകമാനം അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടെ ഒരു സഖ്യം അദ്ദേഹം വിഭാവനം ചെയ്തു. ബൊളീവിയ, ക്യൂബ, ഡൊമനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ തുടങ്ങിയവയുടെ ഒരു സഖ്യം ഇതിനായി രൂപീകരിച്ചു. ഈ സഖ്യം ബൊളിവേറിയൻ അലയൻസ് ഫോർ ദ അമേരിക്കാസ് എന്നറിയപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2006-ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു. അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി.


    പല നിലയ്ക്കും പകരം വെക്കാനില്ലാത്ത ഒരു വ്യക്തിത്വമാണ് ഫിദൽ കാസ്ട്രോയുടേതെന്ന് അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനായും മനുഷ്യസ്നേഹിയായും അവർ അദ്ദേഹത്തെ പുകഴ്ത്തുന്നു. അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ക്യൂബൻ വിപ്ലവത്തിനുശേഷം നടന്ന വിചാരണകളും വധശിക്ഷകളും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.


  • 23-11-2016

    ചെങ്ങന്നൂര്‍ : പത്തനംതിട്ട സ്വദേശിയായ റിട്ട. അധ്യാപകന്‍ ചെങ്ങന്നൂരില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട ആനന്ദഭവനില്‍ സാം ‍ഡാനിയേല്‍ (63) ആണു മരിച്ചത്. രാവിലെ ഏഴേകാലോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ല കാട്ടൂക്കര സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ റിട്ട. അധ്യാപകനാണ്. അവിവാഹിതനായ സാം ചെങ്ങന്നൂരിലെ ലോഡ്ജിലായിരുന്നു താമസം. സംസ്കാരം പിന്നീട്.



  • ചെന്നൈ: തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ കെ സുഭാഷ് അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ഡയാലിസിസിന് വിധേയനായി കഴിയുകയായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1980കളില്‍ മണിരത്നത്തിന്റെ നായകനില്‍ സഹസംവിധായകനായാണ് സുഭാഷ് സിനിമാജീവിതം ആരംഭിക്കുന്നത്. പ്രഭു പ്രധാനവേഷത്തിലെത്തിയ കലിയുഗം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. സംവിധായകന്‍ എന്നതിനേക്കാള്‍ സുഭാഷ് തിളങ്ങിത് തിരക്കഥാകൃത്തെന്ന നിലയിലാണ്. ചെന്നൈ എക്സ്പ്രസ്, ദില്‍വാലെ, ഹൗസ്ഫുള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് സുഭാഷായിരുന്നു.


  • ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞൻ ഡോ. എം. ബാലമുരളീ കൃഷ്​ണ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. പത്​മ ശ്രീ, പത്​മ ഭൂഷൺ, പത്​മ വിഭൂഷൺ എന്നീ പുരസ്​കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്​. ഫ്രഞ്ചു സർക്കാർ ഒാർഡർ ഒാഫ്​ ആർട്​സ്​ ആൻറ്​ ലെറ്റേഴ്​സ്​ പുരസ്​കാരം നൽകി. സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തി. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി, നാദ മഹർഷിണി, ഗന്ധർ‌വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടി​െൻറ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.

    മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസം‌വിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാ‍ണി നിലയങ്ങളിലെ ടോപ്പ് ഗ്രേഡ് കലാകാരനായും ഇദ്ദേഹം അറിയപ്പെട്ടു. സംഗീതജ്​ഞൻ,ഗായകൻ എന്നതിന്​ പുറമെ വയലിൻ, മൃദംഗം, പുല്ലാങ്കുഴൽ, വീണ എന്നിവ വിദഗ്​ദമായി ഉപയോഗിക്കൻ കഴിയുന്ന പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. നിരവധി സിനിമകൾക്ക്​ പിന്നണി ഗാനം ആലപിച്ചിട്ടുണ്ട്​. വിവിധ ഭാഷകളിലെ ചിത്രങ്ങളിലായി​ 400ൽ അധികം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി​.

    പരമ്പരാഗത ശൈലിയിൽ ഉൗന്നിനിന്ന്​ സ്വന്തമായ രാഗങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ബാലമുരളകൃഷ്​ണ. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സംഗീത ലോകത്തെ വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായിരുന്നു മുരളീ കൃഷ്ണ. ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്​തയിലായിരുന്നു ജനനം. എട്ടാം വയസിൽ ആദ്യത്തെ സംഗീത കച്ചേരി അവതരിപ്പിച്ചു. പതിനഞ്ചാം വയസിൽ 72 മേളകർത്താ രാഗങ്ങൾ സ്വായത്തമാക്കി. ത്യാഗരാജ ഭാഗവതരുടെ പിൻമുറക്കാരുടെ ഗുരുവായി അദ്ദേഹം അറിയപ്പെട്ടു.

    ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്താണു ബാലമുരളീകൃഷ്ണ ജനിച്ചത്. അച്ഛൻ ഒരു സംഗീത വിദ്വാനും, വയലിൻ, ഓടക്കുഴൽ, വീണ എന്നീ സംഗീതോപകരങ്ങൾ വായിക്കുവാൻ കഴിവുള്ളയാളും, അമ്മ വീണാ വിദുഷിയുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനു ശേഷം അച്ഛനായിരുന്നു ബാലമുരളീകൃഷ്ണയെ വളർത്തിയത്. സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴിൽ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതം ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സിൽ ബാലമുരളീകൃഷ്ണ ആദ്യത്തെ ത്യാഗരാജ ആരാധന വിജയവാഡയിൽ നടത്തി.



  • ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന പ്രൊഫ.എം.ജി.കെ മേനോന്‍ (മാമ്പിളളിക്കളത്തില്‍ ഗോവിന്ദ കുമാര്‍ മേനോന്‍ - 88) അന്തരിച്ചു. വിപി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    1972 ജനുവരി മുതല്‍ സപ്തംബര്‍ വരെ ഐ.എസ്.ആര്‍.ഓ മേധാവിയുമായിരുന്നു. ടി.ഐ.എഫ്.ആര്‍ ഡയറക്ടര്‍, ആസൂത്രണ കമ്മീഷന്‍ അംഗം (1982-1989), പ്രധാനമന്ത്രിയുടെ ശാസ്്ത്ര ഉപദേഷ്ടാവ് (1986-1989), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, രാജ്യസഭാംഗം (1990-1996) എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്. 1928 ആഗസ്ത് 28 ന് മംഗലാപുരത്താണ് അദ്ദേഹം ജനിച്ചത്.


    പിതാവ് ജോധ്പുര്‍ കൊട്ടരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ജോധ്പൂരിലെ ജസ്വന്ത് കോളേജില്‍ നിന്നും ബോംബെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ശേഷം ബ്രിസ്റ്റള്‍ യുണിവഴ്സിറ്റിയില്‍ നിന്ന് 1953-ല്‍ പി എച്ച്‌ ഡി എടുത്തു. കോസ്മിക് കിരണങ്ങളും പാര്‍ട്ടിക്കള്‍ ഫിസിക്സും ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മേഖല.


    1955-ല്‍ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടി.ഐ.എഫ്.ആര്‍) ജോലി സ്വീകരിച്ചു. എട്ടു വര്‍ഷത്തിന് ശേഷം 35 ാം വയസില്‍ ടി.ഐ.എഫ്.ആര്‍ ഡയറക്ടറായി. റോയല്‍ സൊസൈറ്റിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായ എംജികെ മേനോനെ പദ്മശ്രീ (1961) പദ്മഭൂഷണ്‍ (1968) പദ്മവിഭൂഷണ്‍ (1985) പുരസ്ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഭാര്യയും ഒരു മകനും മകളുമുണ്ട്.



  • കോട്ടയം : കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി (86) കാലം ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1930 ഫെബ്രുവരി 20ന് വട്ടക്കുഴിയില്‍ പരേതനായ വാഴൂര്‍ വട്ടക്കുഴി ജോസഫ്-റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1947-ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂണെ മേജ‍ര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം. 1956ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്നു പൗരോഹത്യം സ്വീകരിച്ചു. 1977 ഫെബ്രുവരിയില്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ചാന്‍സിലറും വികാരി ജനറലുമായിരുന്നു. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി. 2001 ജനുവരിയില്‍ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.


  • കൊച്ചി: മാതൃഭൂമി മുൻ​ പത്രാധിപർ കെ.കെ ശ്രീധരൻ നായർ (86) അന്തരിച്ചു. സർവീസില്‍ നിന്ന് വിരമിച്ച​ ശേഷം കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ച്​ വരികയായിരുന്നു. 1953ൽ സബ്​ എഡിറ്ററായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സീനീയർ സബ്​ എഡിറ്റർ, ചീഫ്​ സബ്​ എഡിറ്റർ, ന്യൂസ്​ എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്​തികകളിൽ പ്രവർത്തിച്ചു. 1990 മുതൽ 10 വർഷം മാതൃഭൂമി പത്രത്തിന്‍റെ എഡിറ്ററായിരുന്നു. 2015 ജൂൺ എട്ടിന്​ മാതൃഭൂമിയിൽ നിന്ന്​ വിരമിച്ചു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി പ്രഥമ കേളപ്പജി സ്​മാരക പുരസ്​കാരത്തിന്​ (2010) അർഹനായിട്ടുണ്ട്​. പരേതയായ പത്​മിനി എസ്​ നായരാണ്​ ഭാര്യ. എസ്​ ഇന്ദിരാ നായർ, എസ്​ അജിത്​ കുമാർ എന്നിവർ മക്കളാണ്​.



  • വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം ശ്രീലക്ഷ്മിയില്‍ കെ.ആര്‍. ദാമോദരന്‍ നായര്‍ (85) അന്തരിച്ചു. കോട്ടയം ഏറ്റുമാനൂരിനടുത്ത് പേരൂര്‍ കുറ്റിക്കാട്ടുപുറത്ത് കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച  2ന് അഞ്ചുമൂര്‍ത്തിമംഗലത്തെ വസതിയിലെ ചടങ്ങുകള്‍ക്കു ശേഷം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.

    ഏറ്റുമാനൂര്‍  മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗം ലക്ഷ്മിക്കുട്ടിയമ്മയാണ് ഭാര്യ. മക്കള്‍ - ഗിരിജ, ശോഭന, ലളിത (സ്റ്റാഫ് നഴ്സ്, ക്രസന്‍റ് ഹോസ്പിറ്റല്‍, ആലത്തൂര്‍), മണിക്കുട്ടന്‍, മരുമക്കള്‍ - ശശിധരന്‍ നായര്‍ (കൂരമ്പാല, പന്തളം), വിജയന്‍ (രാധാമാധവം, വടക്കഞ്ചേരി), പരേതനായ ഗിരിധരന്‍ (പാടൂര്‍), വനജ (മയിലാടുംപാറ). 

  • കൊച്ചി : കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ച സൂപ്പര്‍വൈസര്‍ ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് പള്ളിനേലി സ്വദേശി രംഘുനാഥന്‍െറ മകന്‍ പഴനിവേലാണ് (50) മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ തൃപ്പൂണിത്തുറ എരൂര്‍ ചക്കിനിക്കാട് വീട്ടില്‍ രതീഷ് (36) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
    ചൊവ്വാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കെട്ടിടത്തിന്‍െറ മൂന്നാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. നിര്‍മാണസാമഗ്രികള്‍ മുകളില്‍ എത്തിക്കാന്‍ സ്ഥാപിച്ച ലിഫ്റ്റ് തകര്‍ന്നുവീഴുകയായിരുന്നു. ഇഷ്ടികയും സിമന്‍റും മുകളിലേക്ക് കയറ്റിവിടുന്നതിനിടെ മൂന്നാം നിലയിലെ ഇഷ്ടികക്കെട്ടില്‍ സ്ഥാപിച്ച ലിഫ്റ്റിന്‍െറ ഭാഗം അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ സമയം താഴെ നിന്ന പഴനിവേലിന്‍െറ തലയിലേക്കാണ് ലിഫ്റ്റിന്‍െറ പ്ളാറ്റ്ഫോം വന്നുവീണത്. പൊളിച്ച ഇഷ്ടിക ലിഫ്റ്റില്‍ കയറ്റുകയായിരുന്ന രതീഷും ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ചു. അതേസമയം, ലിഫ്റ്റിനടിയില്‍ അനക്കമില്ലാതെ കിടന്ന പഴനിവേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സെക്യൂരിറ്റി വിഭാഗം തടഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ ബഹളമായി. ഒന്നര മണിക്കൂറിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
  • കോട്ടയം : കോട്ടയം താഴത്തങ്ങാടിയില്‍ യുവാവ്‌ മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ബിജു  (39) ആണ്‌ മുങ്ങി മരിച്ചത്‌. 
  • 19-04-2016

    തിരുവനന്തപുരം: പട്ടം ആദർശ് നഗർ 93 തെക്കേ കീഴ്‌മന വീട്ടിൽ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥൻ ബേബി എസ്.നായർ (69) അന്തരിച്ചു.

    വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ തേരുവിള കെജിആർഎ 20ൽ വിനോദ്കുമാർ (56) അന്തരിച്ചു. ഭാര്യ: സതികുമാരി.

    തിരുവനന്തപുരം: അമ്പലത്തറ പരവൻകുന്ന് യുപി സ്കൂളിനു സമീപം എആർഎ 102 ടിസി 48/764ൽ എൻ.കെ.വേലായുധൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (80) അന്തരിച്ചു.

    തിരുവനന്തപുരം: ആറ്റുകാൽ സ്വാതി എബിഎച്ച്ആർഎ–ഡി2ൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ സരളാദേവി (84) അന്തരിച്ചു.

    ബാലരാമപുരം: മന്നോട്ടുകോണം പയറ്റുവിള കട്ടറത്തല വീട്ടിൽ എസ്ബിടി ഉദ്യോഗസ്ഥൻ കെ.പി. രാജേന്ദ്രൻ (59) അന്തരിച്ചു.

    വെഞ്ഞാറമൂട്: വെള്ളുമണ്ണടി ബാലൻപച്ച അജിൻ മന്ദിരത്തിൽ ആർ.ശേഖരൻ(81) അന്തരിച്ചു.

    നെയ്യാറ്റിൻകര:കൊടങ്ങാവിള ചെങ്കോട്ടുകോണം കുഴിവിള പുത്തൻവീട്ടിൽ എസ്. ധർമരാജൻ (65) അന്തരിച്ചു.

    കിളിമാനൂർ: മലയാമഠം വേളിക്കാട്ട് വീട്ടിൽ ചന്ദ്രസേനൻപിള്ള (രാമൻ–63) അന്തരിച്ചു.

    കോവളം: മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ സദാശിവപ്പണിക്കരുടെ ഭാര്യ എൻ. ബേബി (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന്.

    വർക്കല: സ്വാതന്ത്ര്യസമര സേനാനിയും ഐഎൻഎ ഭടനുമായിരുന്ന കുരയ്ക്കണ്ണി എവിപി മന്ദിരത്തിൽ പരേതനായ വി.സുകുമാരൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (82) അന്തരിച്ചു.

    തിരുവനന്തപുരം: കൊച്ചുള്ളൂർ പ്രിയദർശിനി നഗർ പിഎൻആർഎ പി 53 വാഹനാട്ടുഹൗസിൽ രവി എബ്രഹാം (61) അന്തരിച്ചു. സംസ്കാരം നാളെ 12നു മലമുകൾ ട്രിനിറ്റി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

    തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. ലോ കോളജിനു സമീപം ചേതനയിൽ മസ്ക്കറ്റിൽ റേഡിയോളജിസ്റ്റ് ഡോ. എസ്.വിജയചന്ദ്രപണിക്കർ  (73) അന്തരിച്ചു. മരണാനന്തര ചടങ്ങ് ഞായർ 8.30ന് ചങ്ങനാശേരി മാടപ്പള്ളി ചന്ദ്രവിലാസിൽ.

    തിരുവനന്തപുരം: തിരുമല കുളത്തൂപ്പുഴ ചെറുതോമ്പിൽ കേന്ദ്രീയ വിദ്യാലയ റിട്ട. ഉദ്യോഗസ്ഥൻ സി.പി .ഫിലിപ്പോസ് (രാജൻ – 64) അന്തരിച്ചു. സംസ്കാരം പിന്നീട്.

    കൊല്ലം: കൈക്കുളങ്ങര വെസ്റ്റ് വാർഡിൽ വൈശ്യനഴികത്ത് തെക്കേതറയിൽ വീട്ടിൽ പി.മണിയുടെ ഭാര്യ ബി.ചന്ദ്ര (60) അന്തരിച്ചു.

    കൊല്ലം: ജോനകപ്പുറം കൊടിമേൽകൊടിയിൽ സൈനുലാബ്ദീൻ (58) അന്തരിച്ചു.

    കരുനാഗപ്പള്ളി:മരുതൂർകുളങ്ങര തെക്ക് ആലുംമൂട്ടിൽ പടീറ്റതിൽ സുലൈമാൻകുഞ്ഞിന്റെ ഭാര്യ സുഹറ ബീവി (65) അന്തരിച്ചു.

    കൊല്ലം: ഉപാസന നഗർ നമ്പർ–1 രാധാനിവാസിൽ (ദാസ് അവന്യു) പരേതനായ യൂക്കോ ബാങ്ക് മാനേജർ കെ.എം.ശിവദാസന്റെ ഭാര്യ കെ.രാധാമണി (75) അന്തരിച്ചു.

    കൊല്ലം: ജ്യോതിഷ പണ്ഡിതൻ തൊടുപുഴ മടക്കാത്താനം സന്തോഷ് ഭവനിൽ എം.കെ.കൃഷ്ണൻ (86) കൊല്ലം പെരുമ്പുഴ കീർത്തി നഗർ–62 ഗ്രീഷ്മയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

    കൊല്ലം: രാമൻകുളങ്ങര കോട്ടൂർകുളത്തിനു വടക്കുവശം ഗ്രീൻ ഗാർഡൻസ്–3ൽ രാജ്കുമാർ (44) അന്തരിച്ചു. സംസ്കാരം ഇന്ന് ആറ്റിങ്ങൽ രാഗം വസതിയിൽ. 

    ആലപ്പുഴ: പൂന്തോപ്പ് വാർഡ് ഉമ്പക്കാട്ടിൽ പുത്തൻപുരയ്ക്കൽ ബി. മാത്യു (മാത്തുക്കുട്ടി – 83) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് സെന്റ് ജോർജ് മാർത്തോമ്മാ പള്ളിയിൽ.

    ചേർത്തല: നഗരസഭ പാലയ്ക്കൽ പരേതനായ പി.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ-88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

    കായംകുളം: റിട്ട. പ്രധാന അധ്യാപകൻ ഇലിപ്പക്കുളം ബ്രാഹ്മിണിച്ചേത്ത് പരേതനായ അബ്‌ദുൽഖാദർ കുഞ്ഞിന്റെ ഭാര്യ റിട്ട. ഹെഡ്‌മിസ്‌ട്രസ് സാറാഭായി (75) അന്തരിച്ചു.

    മാവേലിക്കര: ദക്ഷിണ റയിൽവേ റിട്ട. ഉദ്യോഗസ്ഥൻ പൈനുംമൂട് കല്ലുവളയത്തിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റയിൽവേ റിട്ട. ഉദ്യോഗസ്ഥ സാറാമ്മ (77) അന്തരിച്ചു.

    ചേർത്തല: അമ്പലപ്പുഴ എൽആർ ഡപ്യൂട്ടി തഹസിൽദാർ പട്ടണക്കാട് അനുഗ്രഹയിൽ അനിൽകുമാർ (47) അന്തരിച്ചു.
    കായംകുളം: കറ്റാനം മണ്ണൂർ തെക്കതിൽ സുരേന്ദ്രൻ (65) അന്തരിച്ചു.

    ആലപ്പുഴ: എംഒ വാർഡ് പരേതനായ വി.കെ. അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ–78) അന്തരിച്ചു.  സംസ്കാരം ഇന്നു മൂന്നിന് ആലപ്പുഴ ലത്തീൻ പള്ളിയിൽ.

    പത്തനംതിട്ട: മേപ്രാൽ മുഞ്ഞനാട്ട് പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ അച്ചാമ്മ (95) അന്തരിച്ചു. സംസ്കാരം പിന്നീട്.

    ആറന്മുള: മല്ലപ്പുഴശേരി വേലംപറമ്പിൽ മറിയാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയിൽ. 

    അടൂർ: തുവയൂർവടക്ക് അന്തിച്ചിറ കാവുവിളയിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ.

    പത്തനംതിട്ട: കല്ലൂപ്പാറ പറങ്കിമാമൂട്ടിൽ പി. കെ. കുര്യൻ (രാജൻ–55) അന്തരിച്ചു.  സംസ്കാരം പിന്നീട്.

    ചങ്ങനാശേരി: പാറേൽ ആലംപറമ്പിൽ പരേതനായ എം.ദേവസ്യായുടെ (റിട്ട. തഹസിൽദാർ) ഭാര്യ നിര്യാതയായ മേരിക്കുട്ടിയുടെ (84) സംസ്കാരം ഇന്നു മൂന്നിനു പാറേൽ സെന്റ് മേരീസ് പള്ളിയിൽ. 

    കാഞ്ഞിരപ്പള്ളി: തോട്ടുംമുഖം മുഞ്ഞനാട്ടുപറമ്പിൽ ജമാലുദ്ദീൻ (81) അന്തരിച്ചു. കബറടക്കം ഇന്നു 10നു നൈനാർ പള്ളിയിൽ.  ഭാര്യ: സഫിയ.

    വൈക്കം: ടിവി പുരം ചെട്ടുപറമ്പിൽ തങ്കപ്പൻ (89) അന്തരിച്ചു.

    കുമരകം: വാലയിൽ പരേതനായ വി.ഐ.മാത്യൂസിന്റെ മകൻ റെജി മാത്യൂസ് (41) അന്തരിച്ചു. സംസ്കാരം പിന്നീട്.

    ഈരാറ്റുപേട്ട‌: പാറയിൽ പി.വി.ശശിധരൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഇളപ്പുങ്കലിലുള്ള വീട്ടുവളപ്പിൽ.

    പുതുപ്പള്ളി: വെട്ടത്ത് വി.ഐ.കുര്യന്റെ ഭാര്യ മേരിക്കുട്ടി (63) അന്തരിച്ചു.

    പാലാ: വിളക്കുമാടം കുന്നേൽ പരേതനായ കെ.ഒ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ – 80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.

    ചങ്ങനാശേരിമാർക്കറ്റ്:ചങ്ങങ്കരി മത്തായിച്ചന്റെ ഭാര്യ മേരിയമ്മ (69) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിനു മെത്രാപ്പൊലീത്തൻ പള്ളിയിൽ.