13 December, 2020 06:07:59 AM


വോട്ട് മേടിച്ചു ജയിച്ചാൽ മാത്രം പോരാ! ജനപ്രതിനിധിയാകാൻ പഠിച്ച് പാസാകണം




കോട്ടയം: തെരഞ്ഞെടുപ്പിൽ ജയിച്ച് സത്യപ്രതിജ്ഞ ചെയ്താൽ ഉടനെ ജനപ്രതിനിധിയായി പ്രവർത്തനം ആരംഭിക്കാമെന്ന് കരുതേണ്ട. പഞ്ചായത്ത്‌ രാജ് നിയമം ഉൾപ്പെടെ ഭരണപ്രധാന കാര്യങ്ങൾ പഠിച്ച് പാസാകണം.

സത്യപ്രതിജ്ഞ കഴിഞ്ഞാൽ ഇതിനായി നാല് ദിവസത്തെ ഓൺലൈൻ ക്ലാസുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ )യുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതിന് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങി.

പരിശീലന ക്ലാസുകളുടെ പരിശീലകർക്കായുള്ള നാലുദിന ഓൺലൈൻ ട്രെയിനിംഗ് ക്ലാസുകൾ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്‌ പരിധിയിലും സംഘടിപ്പിച്ചിരുന്നു. അതാത് പഞ്ചായത്തുകളിലെ കിലയുടെ റിസോഴ്സ് പേഴ്സൺമാരാണ് പരിശീലകർ. ഇവർക്കായാണ് ആദ്യ ട്രെയിനിംഗ് ക്ലാസുകൾ നടന്നത്.

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ജനപ്രതിനിധികൾക്കായി റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ അതാത് പഞ്ചായത്തുകളിൽ ഓൺലൈൻ ക്ലാസ് നടക്കും. നാലു ദിവസം നീളുന്ന ഈ ഓൺലൈൻ ക്ലാസുകളിൽ ഒട്ടേറെ പ്രധാന വിഷയങ്ങളാണ് ജനപ്രതിനിധികൾക്ക് പഠിക്കാനായുള്ളത്.

പൊതുഭരണം, ആസൂത്രണം, ധനകാര്യം, മരാമത്ത്, സാമൂഹിക ക്ഷേമം, സ്വാന്തന പരിചരണം എന്നിവയാണ് അടിസ്ഥാന വിഷയങ്ങൾ. ഇതിന് പുറമെ പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, ലിംഗ നീതി, ദുരന്ത നിവാരണം, കാലാവസ്ഥ വ്യതിയാനം, സാമൂഹിക നീതി, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദം, സ്ത്രീ ശാക്തീകരണം എന്നിവയിലും പരിശീലനം നൽകും. കിലയുടെ കേന്ദ്ര ഓഫീസിൽ നിന്ന് ഓൺലൈൻ ആയി ജനപ്രതിനിധികളോട് ഉദ്യോഗസ്ഥർ തത്സമയം തന്നെ സംശയ നിവാരണവും പരിശീലന ക്ലാസുകളും നൽകും.

പഞ്ചായത്തുകളിലെ ദൈനദിന ഭരണത്തിന് അറിഞ്ഞിരിക്കേണ്ട പ്രധാനമായ വസ്തുതകൾ വിശദീകരിക്കുന്ന ഈ ക്ലാസുകളിൽ അവിശ്വാസ പ്രമേയം ഉൾപ്പെടെ പഞ്ചായത്ത്‌ കമ്മിറ്റികളുടെ നടപടിക്രമങ്ങളും പഠിപ്പിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുടെ പരിശീലന ക്ലാസിൽ മന്ത്രിമാരും പരിശീലനം നേടാനായി പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശരിക്കും പഠിച്ച ശേഷമാണ് ത്രിതല പഞ്ചായത്തുകളിൽ ഭരണം തുടങ്ങുകയെന്ന് സാരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K