21 June, 2020 04:53:46 PM


പിണറായി നടത്തിയ പദപ്രയോഗങ്ങളോളം വരില്ല വേറൊന്നും - രമേശ് ചെന്നിത്തല




തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ വിവാദ പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസ്താവനയിൽ മുല്ലപ്പള്ളി തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.  


മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയടുത്തോളം മോശം പദപ്രയോഗം ഇവിടെ വേറെയാരും നടത്തിയിട്ടില്ല. ഇതിലൊന്നും അദ്ദേഹം ഇതുവരെ ക്ഷമ പറയാൻ തയാറായിട്ടില്ല. ടി.പി. ചന്ദ്രശേഖരനെ സിപിഎം 51 വെട്ടിന് കൊലപ്പെടുത്തിയിട്ട് കുലംകുത്തി എന്നു വിളിച്ചതിൽ എന്ത് മാന്യതയാണ് ഉള്ളത്. 


എൻ.കെ. പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചതിന് സിപിഎമ്മിന് കൊല്ലത്ത് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോൾ നിങ്ങളുടെ മൗനം കേരളം കണ്ടതാണ്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K