25 February, 2020 10:28:25 AM


വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെ; പ്രതി അറസ്റ്റിൽ



വണ്ടിപ്പെരിയാർ: വീട്ടമ്മയെ തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡൈമുക്ക് സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ അയൽവാസിയായ ഇയാളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൈമുക്ക് സ്വദേശിനി വിജയമ്മ (50) ആണ് മരിച്ചത്. മാനഭംഗശ്രമത്തിനിടെ വിജ‍യമ്മയെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗം നടന്നോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടിപ്പോകുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്നു സ്ഥലത്തു പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തേയിലച്ചെടികളുടെ ഇടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് 50 മീറ്ററോളം അകലെ താമസിക്കുന്ന ഇവർ പശുവിനെ അന്വേഷിച്ചാണ് ഇവിടെ എത്തിയതെന്നു പറയുന്നു. സംഭവ സ്ഥലത്തുനിന്നു പോലീസിന് ഒരു മെബൈൽ ഫോണ്‍ ലഭിച്ചിരുന്നു. ഇത് രതീഷിന്‍റേതാണെന്ന് പോലീസ് കണ്ടെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K