25 June, 2022 07:42:26 PM


കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം: ഡിവൈഎസ്പി ക്ക് പരിക്ക്; എംഎൽഎക്ക് ദേഹാസ്വാസ്ഥ്യം



കോട്ടയം: കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം. ഏറ്റുമുട്ടലിൽ പോലീസിനും, പ്രവർത്തകർക്കും പരിക്കേറ്റു. കളക്ട്രേറ്റിലേക്ക് കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും, കണ്ണീർ വാതകവും പ്രയോഗിച്ചു. കളക്ട്രേറ്റ് മാർച്ചിനിടെ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിൻ്റെ തലക്ക് പരിക്കേറ്റു. കണ്ണീർവാതകത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എക്ക് ദേഹാസ്വാസ്ഥ്വം ഉണ്ടായി.

പ്രകടനത്തിന് ശേഷം നേതാക്കന്മാർ പോയ ശേഷമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ  പൊലീസുമായി നേർക്കുനേർ ആക്രമണമുണ്ടായത്. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കളക്ട്രേറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷം വലിയ ഏറ്റുമുട്ടലിലേക്ക് കലാശിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം  സിബി കൊല്ലാട് അടക്കമുള്ളവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു. നിരവധി പോലീസുകാർക്കും പരിക്കേറ്റു.

പ്രകടനത്തേയും, അക്രണത്തെയും തുടർന്ന് കോട്ടയം പട്ടണത്തിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. കളക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന ദേശീയപാത 183 - ൽ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു കൊണ്ടായിരുന്നു മാർച്ചിനെ പോലീസ് നേരിട്ടത്. കോൺഗ്രസ് പ്രവർത്തകർ  പരിക്കേറ്റവരെ മാറ്റിയ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പ്രകടനമായി എത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K