11 November, 2021 09:34:38 AM


ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്: നിലമ്പൂരിൽ രണ്ടുപേർ പിടിയിൽ



നിലമ്പൂർ: നിലമ്പൂരിൽ ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയിൽ നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത നിലന്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ (ബംഗാളി ജംഷീർ-31), കൂട്ടുപ്രതി മന്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ (21), എന്നിവരെയാണ് നിലന്പൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൂലിത്തല്ല് ക്വട്ടേഷൻ, തീവയ്പ് കേസ്, വധശ്രമം (നിലന്പൂർ രാധാ കൊലക്കേസ്) ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ബംഗാളി ജംഷീർ. ആന്ധ്രയിൽ നിന്നു വൻ തോതിൽ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘത്തിലെ ചില യുവാക്കൾ പലപ്പോഴായി പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഷമീറും മുന്പ് ബാല പീഡന (പോക്സോ) കേസിൽ പിടിയിലായി ജാമ്യത്തിലാണ്.

സാന്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ബാലൻമാരെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പേരുദോഷമുണ്ടാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.

നവംബർ മൂന്നിനു പോക്സോ കേസിൽ മന്പാട് മേപ്പാടം വള്ളിക്കാടൻ അയ്യുബ് (30), ചന്ത്രോത്ത് അജിനാസ്(30) എന്നിവരെ നിലന്പുർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്‍റെ അനേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അവർ ഈ കേസിലും ഉൾപ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ മധ്യവയസ്കൻ നിലന്പൂർ പോലീസിന് മുന്പാകെ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഈ സംഘം ഇത്തരത്തിൽ പലരെയും കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പലരും സംഘത്തിന്‍റെ ഭീഷണി ഭയന്നും നാണക്കേടു കൊണ്ടും പരാതികൾ നൽകാത്തതാണ് ഇവർക്കു തുണയാകുന്നത്.

ഓരോ ഇരയെയും അവരെ വിളിച്ചു വരുത്തേണ്ട സൗകര്യപ്രദമായ സ്ഥലങ്ങളും നേരത്തെ കണ്ടെത്തുന്ന സംഘം ബാലൻമാരെയും സ്ഥലത്തു മുൻകൂട്ടി എത്തിച്ചു പരിശീലനം കൊടുക്കും. കെണിയിൽ വീഴുന്നവരെ ബാലന്‍റെ ബന്ധുക്കളാണെന്നു പറഞ്ഞ് സംഘത്തിലെ ചില ആളുകൾ പെട്ടെന്ന് ഓടിയെത്തി മോചിപ്പിച്ചു ഇരയെ മർദിക്കും. അപ്പോൾ മറ്റൊരു സംഘം വന്നു ഇരയെ മർദനത്തിൽ നിന്നു രക്ഷപ്പെടുത്തി സമാധാനിപ്പിച്ചു പ്രശ്നം രാജിയാക്കാം എന്നുപറഞ്ഞു വാഹനത്തിൽ കയറ്റി നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിനു സമീപമുള്ള ബംഗാളി ജംഷീറിന്‍റെ ആഡംബര ഓഫീസിലേക്കു കൂട്ടി കൊണ്ടുവരും.

അവിടെ വച്ച് ജംഷീർ വക്കീൽ ഗുമസ്ഥനായി അഭിനയിച്ച് വക്കീൽമാരെയും പോലീസ് ഓഫീസർമാരെയും വിളിക്കുന്ന പോലെ അഭിനയിച്ചു ഇരയെ സമ്മർദത്തിലാക്കി വലിയ തുകയ്ക്ക‌ു ഒത്തു തീർപ്പാക്കും. തുച്ഛമായ തുകയോ ഭക്ഷണം, വസ്ത്രം എന്നിവയോ വാങ്ങിക്കൊടുത്തു ബാലൻമാരെ പറഞ്ഞുവിടും.

വലിയ പങ്ക് ജംഷീർ കൈക്കലാക്കും. വീതംവയ്പിൽ തർക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ജംഷീർ ആഡംബര വീടും കാറുമൊക്കെ ഇത്തരത്തിൽ സംഘടിപ്പിച്ചാണു ജീവിതം നയിക്കുന്നത്.
പുതിയതായി വാങ്ങിയ ടാറ്റ നെക്സോൺ്‍ കാർ സർവീസ് ചെയ്യാൻ ജംഷീർ പെരിന്തൽമണ്ണയിലെ ഷോറൂമിലെത്തിയതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മന്പാട്ടു നിന്നാണ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K