05 November, 2021 07:21:44 AM


ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ നേതാവുമായ സുബ്രത മുഖര്‍ജി അന്തരിച്ചു



കോല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലം കോൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഈ ആഴ്ച ആദ്യം അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബ്രത, വ്യാഴാഴ്ച രാത്രി 9.22 ന് ആണ് മരണം സംഭവിക്കുന്നത്.

വ്യക്തിപരമായി വളരെ വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. "അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയേറെ അർപ്പണബോധമുള്ള പാർട്ടി നേതാവായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്'- മമത പറഞ്ഞു. വീട്ടില്‍ കാളി പൂജ ചടങ്ങ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മരണ വാര്‍ത്ത അറിയുന്നത്. പിന്നാലെ ആശുപത്രിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ബംഗാളിലെ പഞ്ചായത്തിന്‍റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖര്‍ജി, ഇടതുമുന്നണി അധികാരത്തിലിരുന്ന 2000 മുതല്‍ 2005 വരെ കോല്‍ക്കത്ത മേയറായിരുന്നു. 1998 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയം മുതല്‍ മമതയോടൊപ്പം സുബ്രത‍യുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K