26 October, 2021 10:38:30 AM


ടിഞ്ചുവിനെ നസീർ കെട്ടിത്തൂക്കിയത് ജീവനോടെ: 53 മുറിവുകൾ; 'കുടുക്ക്' കുരുക്കായി



പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങലിൽ ഭർത്തൃമതിയായ യുവതി കാമുകന്‍റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയെ കെട്ടിത്തൂക്കിയത് ജീവനോടെ. കേസിൽ നാടകീയമായി അറസ്റ്റിലായ കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ - 39)ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തായത്. ഇക്കാലമത്രയും കേസിൽ സംശയത്തിന്‍റെ മുൾമുനയിൽ നിന്ന യുവതിയുടെ കാമുകൻ ടിജിൻ ജോസഫ് നിരപരാധിയാണെന്നും തെളിഞ്ഞു.


നാട്ടുകാരൻ തന്നെയാണ് അറസ്റ്റിലായ പ്രതി നസീർ. തടി വ്യാപാരിയാണിയാൾ. ഭർത്താവിൽനിന്ന് അകന്ന് കാമുകനൊപ്പം വന്നു താമസിക്കുന്ന കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് റ്റിഞ്ചു (26)വിനെ ഇയാൾ കുറെക്കാലമായി നോട്ടമിട്ടിരുന്നു. അന്നു വീട്ടിൽ കാമുകനും അയാളുടെ അച്ഛനും ഇല്ലെന്നും ടിഞ്ചു മാത്രമേയുള്ളൂ എന്നും മനസിലാക്കിയാണ് ഇയാൾ എത്തിയത്. ഒറ്റയ്ക്കുള്ള ടിഞ്ചു തന്‍റെ ഇംഗിതത്തിനു വഴങ്ങുമെന്നായിരുന്നു ഇയാൾ കരുതിയത്. എന്നാൽ, യുവതി ശക്തമായി എതിർത്തു.

ഇതോടെ ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യുവതിയെ കടന്നുപിടിച്ചു കീഴ്പ്പെടുത്തുന്നതിനിടയിൽ യുവതിയുടെ തല കട്ടിലിന്‍റെ ക്രാസിയിൽ ഇടിച്ചു ബോധരഹിതയായി. ഇതോടെ യുവതിയെ ക്രൂരമായി ഇയാൾ ആക്രമിച്ചു. 53 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയത്. ജനനേന്ദ്രിയ ഭാഗത്ത് ആറു മുറിവുകൾ കണ്ടെത്തിയിരുന്നു. പീഡനത്തിനൊടുവിൽ പ്രതി നസീർ യുവതിയെ ജീവനോടെ തന്നെ കെട്ടിത്തൂക്കിയതിനു ശേഷം സ്ഥലംവിടുകയായിരുന്നു. കഴുത്തിൽ കയർ മുറുകിയാണ് യുവതി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.

കൊല്ലപ്പെട്ട യുവതിയും കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫും വർഷങ്ങൾക്കു മുന്നേ പ്രണയത്തിലായിരുന്നു. യുവതിയെ നഴ്സിംഗ് പഠിപ്പിച്ചതും മറ്റും ടിജിൻ ആയിരുന്നെന്നു പറയുന്നു. എന്നാൽ, ഇരുവർക്കും വിവാഹിതരാകാൻ കഴിഞ്ഞില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി മറ്റൊരാളെ വിവാഹം ചെയ്തു. ടിജിനും മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ, ഇരുവരുടെയും വിവാഹജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പിന്നീട് റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ചു കാമുകൻ ടിജിനൊപ്പം ജീവിക്കാനെത്തി. ഇതിനിടയിൽ റ്റിജിന്‍റെ ഭാര്യ അയാളുമായി അകന്നിരുന്നു. ഇങ്ങനെ ഇരുവരും ആറു മാസത്തോളം ഒന്നിച്ചു താമസിച്ചുവരവേയാണ് റ്റിഞ്ചുവിന്‍റെ മരണം സംഭവിച്ചത്.

ടിജിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടതോടെ യുവതിയുടെ വീട്ടുകാർ അടക്കം ഇയാൾക്കെതിരേ തിരിഞ്ഞു. ഇയാളുടെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. കേസ് അന്വേഷിച്ച ലോക്കൽ പോലീസും ഈ നിഗമനത്തിലായിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്ഐ ഷെരീഫ് കുറ്റം സമ്മതിപ്പിക്കാൻ ടിജിനെ ക്രൂരമർദനത്തിന് ഇരയാക്കി. എന്നാൽ, ടിജിനെതിരേ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് എസ്ഐക്കെതിരേ ടിജിൻ കോടതിയെ സമീപിച്ചു.

ഇതോടെ എസ്ഐ അറസ്റ്റിലായി. വീട്ടുകാർ റ്റിഞ്ചുവിന്‍റെ ജോലി നഷ്ടപ്പെടുത്തിയതിനാൽ അവൾ ആത്മഹത്യ ചെയ്തെന്നായിരുന്നു ടിജിന്‍റെ ആരോപണം. വീട്ടുകാർക്കോ കാമുകനോ യുവതിയുടെ മരണം കൊലപാതകമാണെന്നോ പ്രതി നസീർ ആണെന്നോ ചെറിയ സംശയം പോലുമില്ലായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ യഥാർഥ പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്.

കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് റ്റിഞ്ചു മൈക്കിളിന്‍റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ൽ പെരുന്പെട്ടി പോലീസ് ചാർജ് ചെയ്ത കേസിലാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ - 39) ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൃതദേഹത്തിലെ കുരുക്ക് സാധാരണ ഒരാൾക്ക് ഇടാനാവുന്നതല്ല എന്ന കണ്ടെത്തലാണ് നസീറിലേക്ക് അന്വേഷണം എത്തിയത്. തടി വ്യാപരവുമായി ബന്ധപ്പെട്ടവർ മാത്രം ഇടുന്ന ഒരുതരം കുടുക്കായിരുന്നു ടിഞ്ചുവിനെ തൂക്കിയ കയറിൽ കണ്ടെത്തിയത്.

2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ കണയിങ്കൽ റ്റിജിൻ ജോസഫിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലായ റ്റിഞ്ചുവിനെ ക്രൂരമായി പീഡിപ്പിച്ച നസീർ തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുന്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു.

സംഭവദിവസം രാവിലെ 9.45നും വൈകുന്നേരം 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്‍റെ പ്രാഥമിക അന്വേഷണം.
ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K