25 October, 2021 07:56:17 AM


ഇതരമതസ്ഥയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ ബന്ധുക്കൾ കൊലപ്പെടുത്തി



ബംഗളൂരു: ഇതരമതസ്ഥയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ സിന്ദ്ഗി താലൂക്കിലെ ബലഗനൂര്‍ ഗ്രാമത്തിലാണ് സംഭവം. 34കാരനായ രവി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിനെ തന്‍റെ ബന്ധുക്കള്‍ കൊലപ്പെടുത്തുമെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പെണ്‍കുട്ടിയാണ് വിളിച്ച് അറിയിച്ചത്. ഇതനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ഗ്രാമത്തിലെ കുളത്തില്‍ നിന്നുമാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും സുരക്ഷിത സ്ഥലത്തേക്കു മാറ്റി. വ്യാഴാഴ്ച മുതലാണ് രവിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മവാനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛനും ഇളയ സഹോദരനും ഒളിവിലാണ്.

24കാരിയായ യുവതിയുമായി കഴിഞ്ഞ നാല് വര്‍ഷങ്ങളായി രവി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളായിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രവിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഭീഷണിക്ക് വഴങ്ങിയില്ല.

വ്യാഴാഴ്ച തന്‍റെ ഗ്രാമമായ ബാലഗാനൂരില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ രവി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ‌സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ സമീപത്തിലെ പറമ്പില്‍ നിന്നും ചെരിപ്പുകളും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തെ കുറിച്ച് പുറത്തറിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K