18 October, 2021 11:50:16 PM


യുപിയിൽ അഭിഭാഷകനെ കോടതി സമുച്ചയത്തില്‍ വെടിവച്ചു കൊന്നു



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി. ജല്ലാബാദ് സ്വദേശിയായ അഭിഭാഷകന്‍ ഭുപേന്ദ്ര പ്രതാപ് സിംഗ് (38) ആണ് കൊല്ലപ്പെട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര പ്രതാപ് സിംഗ് അഭിഭാഷകവൃത്തി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ.

കോടതി സമുച്ചയത്തിന്‍റെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരുകില്‍ നിന്ന് നാടന്‍ തോക്കും കണ്ടെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ വ്യക്തമല്ലെന്നാണ് ഷാജഹാന്‍പൂര്‍ എസ്പി എസ്. ആനന്ദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ച ആണ് അഭിഭാഷകന്‍റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. യുപിയില്‍ ആരും തന്നെ സുരക്ഷിതരല്ല എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.

അടുത്തയിടെ ഡല്‍ഹി രോഹിണിയിലെ കോടതിയിലെ അക്രമികള്‍ ജഡ്ജിക്കു മുന്നിലിട്ട വിചാരണ കേസിലെ പ്രതിയായ ഗുണ്ടാത്തലവനെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K