01 April, 2021 05:49:53 PM


പി.കെ കുഞ്ഞനന്തന്‍റെ പേരും വോട്ടർ പട്ടികയിൽ; ജീവിച്ചിരിപ്പുണ്ടെന്ന് ബി എൽ ഓയുടെ മറുപടി



കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെ മരണമടഞ്ഞ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ പേരും നിയമസഭാ വോട്ടർ പട്ടികയിൽ. കുഞ്ഞനന്തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഫീൽഡ് വെരിഫിക്കേഷനിൽ മറുപടിയും ലഭിച്ചു.

കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുള്ളത്. കഴിഞ്ഞ വർഷം ജൂൺ 11നാണ് കുഞ്ഞനന്തൻ മരിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാകുകയും പരോളിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K