17 November, 2020 07:54:32 AM


ബ്രിട്ടനിൽ പ്രധാനമന്ത്രിക്ക് പിന്നാലെ 10ലേറെ പാർലമെന്‍റ് അംഗങ്ങളും കോവിഡ് നിരീക്ഷണത്തിൽ


ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനു പിന്നാലെ 10 ലേറെ വരുന്ന പാർലമെന്‍റ് അംഗങ്ങളും ഐസൊലേഷനിൽ. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആഷ്ഫീൽ എംപി ലീ ആൻഡേഴ്സണ് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തിലായത്. ജോണ്‍സന്‍റെ തീരുമാനത്തിനു പിന്നാലെ മറ്റ് 10 എംപിമാരും നിരീക്ഷണത്തിലാവുകയായിരുന്നു.


നിലവിൽ തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും പക്ഷേ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നും ഒൗദ്യോഗിക വസതിയിലിരുന്ന് താൻ ജോലികൾ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. താൻ പൂർണ ആരോഗ്യവാനാണെന്നും യാതൊരു പ്രശ്നങ്ങളും തന്നെ അലട്ടുന്നില്ലെന്നും തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K