05 November, 2020 08:05:46 AM


വിജയം ഉറപ്പിച്ച് ജോ ബൈഡൻ: സുപ്രിം കോടതിയെ സമീപിച്ച് ട്രമ്പ്



വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തപാൽ വോട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. ട്രംപ് കോടതിയെ സമീപിച്ചതോടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം വൈകുമെന്നാണ് സൂചന. അതേസമയം നിലവിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികെയാണ്.


538 അംഗ ഇലക്ടറൽ കോളജിൽ ബൈഡൻ 264 എണ്ണം ഉറപ്പാക്കി കഴിഞ്ഞു. നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു ബൈഡന്‍റെ മുന്നേറ്റം.
നെവാഡ കൂടി പിടിച്ചാൽ കാര്യങ്ങൾ ബൈഡന്‍റെ വഴിക്കു നീങ്ങും. ആറ് ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനാണ് മേൽക്കൈ. ഇതുകൂടി ലഭിച്ചാൽ ബൈഡനു പ്രസിഡന്‍റ് കസേര ഉറപ്പിക്കാം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K