20 September, 2020 09:28:35 PM


ദിലീപിനെ അമ്മ തിരിച്ചെടുക്കുക; അല്ലെങ്കിൽ കൂറ് മാറിയവർ രാജിവയ്ക്കുക - ഹരീഷ് പേരടി



തിരുവനന്തപുരം: ദിലീപ് നിരപരാധിയാണെങ്കിൽ എന്തിനാണ് അമ്മ സംഘടനയിൽനിന്ന് പുറത്താക്കിയതെന്ന് നടന്‍ ഹരീഷ് പേരടി. നടിയെ ആക്രമിച്ച കേസില്‍ നടൻ സിദ്ദിഖും നടി ഭാമയും മൊഴി തിരുത്തിയ സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വത്തിന് ദിലീപ് തെറ്റുകാരനല്ലെന്ന് പൂർണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കിൽ കൂറ് മാറിയവർ രാജിവച്ച് പുറത്ത് പോവുക- ഹരീഷ് ആവശ്യപ്പെട്ടു.


അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണ്. തീരുമാനം തന്നെ അറിയിക്കണ്ട. പൊതുസമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍. കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.


സംഘടനയ്‌ക്കെതിരെയുള്ള തന്‍റെ ഈ വിമര്‍ശനത്തിന്‍റെ പേരില്‍ ആര്‍ക്കും തന്നെ വിലക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം പഴയ കോടമ്പാക്കമല്ലെന്നും തനിക്ക് മുന്നില്‍ നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഭാഗത്ത് നിന്ന് നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹരീഷ് പേരടി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K