17 September, 2020 08:57:00 AM


മന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര രാത്രിയുടെ മറപറ്റി, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്




കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദേശീയ അന്വേഷണ ഏജൻസിയുടെ മുന്നിൽ ഹാജരാകാൻ മന്ത്രി കെ.ടി.ജലീൽ തലസ്ഥാനത്തു നിന്ന് യാത്ര തിരിച്ചത് രാത്രിയുടെ മറപറ്റി. അർധരാത്രി 12നാണ് മന്ത്രി തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം.


മുൻ എംഎൽഎ എ.എം.യൂസഫിന്‍റെ കാറിലാണ് പുലർച്ചെ ആറോടെ മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് രക്ഷപ്പെടനാണ് യാത്ര രാത്രിയിലാക്കിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം ആരോപിച്ചുകഴിഞ്ഞു. നേരത്തെ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിലും മന്ത്രി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ഹാജരായത്.


അന്നും, സുഹൃത്തിന്‍റെ വസതിയിൽ തന്‍റെ കാർ ഇട്ട ശേഷം, സ്വകാര്യ കാറിലാണ് മന്ത്രി ഇഡി ഓഫീസിൽ എത്തിയിരുന്നത്. സമാനമായ തരത്തിൽ ജലീലിന്‍റെ ഇന്നത്തെ യാത്രയുടെ യാതൊരു വിവരവും പുറത്താകാതെ സൂക്ഷിക്കാൻ പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് കൃത്യമായ നിർദേശം ലഭിച്ചിരുന്നുവെന്നും വ്യക്തം.
 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K