07 June, 2020 09:46:50 AM


കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ




തിരുവനന്തപുരം: കഠിനംകുളം ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവറായ ചാന്നങ്കര സ്വദേശി നൗഫൽ ആണ് പിടിയിലായത്. നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിനു ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവടക്കം 6 പേരെയാണ് ഇന്നലെ പിടികൂടി റിമാൻഡിൽ അയച്ചത്.  കഠിനംകുളം പോലീസ് സ്റ്റേഷനിൽ വച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ് യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി. 


യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതും പീഡിപ്പിക്കുമ്പോൾ ശരീരത്തിൽ മാരകമായ മുറിവേൽപിച്ചതും നൗഫലാണെന്ന് യുവതി മൊഴി നൽകിയിരുന്നു. യുവതിയുടെ മകനെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ശേഷം 6 വയസ്സുള്ള മകൻ്റെ മുന്നിലിട്ടാണ് യുവതിയെ 7 പേരടങ്ങുന്ന സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K