03 June, 2020 10:14:22 PM


കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; കുമരകം സ്വദേശി കസ്റ്റഡിയില്‍



കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കുമരകം സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇയാൾക്ക് ഇവരുമായി സാമ്പ ത്തിക ഇടപാട് ഉണ്ടായിരുന്നു. കൊലപാതകത്തിനുശേഷം കാറുമായി കടന്നുകളഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം കുമരകം ചെങ്ങളത്തെ പെട്രോൾ പമ്പിൽ എത്തിയിരുന്നു. ഇവിടെനിന്നും ലഭിച്ച ദൃശ്യങ്ങളും പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.


തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണു പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യവും പോലീസിന് ലഭിച്ചിരുന്നു.


കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്‍റെ ലക്ഷണങ്ങളില്ല. കവർച്ചാ ശ്രമമെന്ന് വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് കാറും സ്വർണവും കവർന്നതെന്നും പോലീസ് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K