14 April, 2020 01:07:38 AM


ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന പൂർണ്ണഗർഭിണിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു

കൽപ്പറ്റ: ബംഗളൂരുവിൽ നിന്ന് വയനാട് അതിർത്തി വഴി കേരളത്തിലേക്ക് വരാൻ ശ്രമിച്ച ഗർഭിണിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം പൂർണ ഗർഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലക്കാണ് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തു നിന്ന ശേഷമാണ് ഷിജില മടങ്ങിയത്. ഇവർക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.


ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥരാണ് അതിർത്തി കടക്കാൻ അനുവദിക്കാതിരുന്നത്. കണ്ണൂർ കളക്ടറേറ്റിൽ നിന്നും ഇവരെ ചെക്പോസ്റ്റ്‌ കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K