12 March, 2020 10:58:44 PM


കോവിഡ്-19: തീവ്രത മനസിലാക്കി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണം - മാതാ അമൃതാനന്ദമയിദേവി



കൊല്ലം: കോവിഡ്-19 എന്ന മഹാമാരിയെ മറികടക്കുവാന്‍ എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും കൂട്ടായി പരിശ്രമിക്കുകയും ചെയ്യണമെന്ന് മാതാ അമൃതാനന്ദമയിദേവി. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വിനാശകരമായിരിക്കുമെന്നും സാഹചര്യത്തിന്‍റെ തീവ്രത മനസ്സിലാക്കി എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മാതാ അമൃതാനന്ദമയി  പുറപ്പെടുവിച്ച ഒരു സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ. 


"മക്കളേ,

കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ വളരെയധികം ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഈ സാഹചര്യത്തെ മറികടക്കാനായി കൂട്ടായി പരിശ്രമിക്കുകയും അങ്ങനെ ഈ വിഷമകരമായ സമയത്തെ നേരിടുകയും ചെയ്യണം.


ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളിൽ നിന്ന് ആശ്രമത്തിന് നിർദ്ദശങ്ങൾ ലഭിച്ചിട്ടുണ്ട്. ആശ്രമം പാലിക്കേണ്ട മുൻകരുതലുകളും പ്രതിരോധ നടപടികളും അവർ വിശദമായി നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മക്കൾ എല്ലാവരും സാഹചര്യത്തിന്‍റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വിനാശകരമായിരിക്കും. അത് മക്കൾക്കെല്ലാവർക്കും മനസ്സിലാകുമെന്ന് അമ്മ പ്രതീക്ഷിക്കുന്നു.


അമ്മയെ  സംബന്ധിച്ചിടത്തോളം അമ്മ മരണമടക്കമുള്ള ഒന്നിനെയും ഭയപ്പെടുന്നില്ല. അമ്മയുടെ ഒരേയൊരു ആഗ്രഹം അവസാന ശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും, മക്കൾക്ക്  സാന്ത്വനവും ആശ്വാസവും നൽകുകയും വേണം എന്നതാണ്. ശാരീരികമായ അസ്വകര്യം മൂലമോ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം മൂലമോ ഏതെങ്കിലും ദുരന്തം അല്ലെങ്കിൽ പകർച്ചവ്യാധി എന്നിവ കാരണമോ കഴിഞ്ഞ 45 വർഷത്തിനിടയിൽ ഒരിക്കൽ പോലും  അമ്മ ഒരൊറ്റ പരിപാടി പോലും ഒഴിവാക്കിയിട്ടില്ല. എന്നിരുന്നാലും, ഈ മഹാമാരിയെക്കുറിച്ച് ലോകം മുഴുവൻ ഭയപ്പെടുമ്പോൾ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്.


ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ അവയെ  അഭിമുഖീകരിക്കാൻ ആദ്ധ്യാത്മികതയും വേദാന്തവും നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ അത് പ്രായോഗികമാണോ? നിങ്ങളുടെ വീടിന് പുറത്ത് ഒരു തീവ്രവാദി കാത്തിരിക്കുന്നു എന്ന് കരുതുക. നിങ്ങൾ വാതിൽ തുറന്ന് പുറത്തുവരുന്ന ആ നിമിഷം, അവൻ നിങ്ങളെ ആക്രമിക്കും. ഈ വൈറസിന്‍റെ അവസ്ഥയും സമാനമാണ്. നിലവിലെ സാഹചര്യത്തിൽ, നമ്മുക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.


വിദേശത്ത് നിന്ന് ഭാരതത്തിലേക്ക് വരുന്നവർ, ഭാരതത്തിൽ നിന്ന് പുറത്തു പോകുന്നവർ, രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നവർ എന്നിവരും ശുപാർശ ചെയ്യുതിരിക്കുന്ന മുൻകരുതലുകൾ പാലിക്കുകയും വളരെ ശ്രദ്ധാലുക്കളായിരിക്കുകയും വേണം. ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളിൽ ഒരാൾക്ക് വൈറസ് ഉണ്ടെങ്കിൽ, അത് മറ്റ് യാത്രക്കാരിലേക്കും വ്യാപിച്ചേക്കാം. അതിനാൽ, രാജ്യത്ത് വരുമ്പോഴും പൊതുവായി യാത്ര ചെയ്യുമ്പോഴും ദയവായി വളരെയധികം ശ്രദ്ധിക്കുക.


മനുഷ്യൻ പ്രകൃതിയോട് ചെയ്ത സ്വാർത്ഥമായ കാര്യങ്ങൾ ഇപ്പോൾ ഇത്തരം പകർച്ചവ്യാധികളുടെ രൂപത്തിൽ തിരിച്ചെത്തുകയാണ്. ഇതുപോലെയുള്ള മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് 2002 ൽ തന്നെ അമ്മ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അപ്പോഴാണ് അമ്മ ഓം ലോകാ സമാസ്ത സുഖിനോ ഭവന്തു ("ഓം" ലോകത്തെ എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) എന്ന് ജപിക്കണമെന്നു നിർദേശിച്ചത്. ലോകമെമ്പാടുമുള്ള അമ്മയുടെ മക്കളോട് ദിവസേന  ഇത് ചൊല്ലാൻ പ്രേരിപ്പിച്ചു.


2020 ൽ ഇത്തരം ചില ബുദ്ധിമുട്ടുകൾ വരുമെന്ന് അമ്മയ്ക്ക് തോന്നിയതിനാൽ രണ്ട് വർഷങ്ങൾക്ക് മുമ്പ്, ലോകശാന്തിക്കായി "വെള്ള പുഷ്പങ്ങളുടെ ധ്യാനം" (ആകാശത്തുനിന്നും  ഭൂമിയിലെ സകല ജീവരാശിക്കുമേൽ ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ള പുഷ്പങ്ങൾ വീഴുന്നതായി സങ്കല്പിച്ചുള്ള ധ്യാനം) ആവിഷ്കരിക്കുകയും ഏവരെയും അത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അതിനാൽ നമ്മുടെ ഹൃദയംഗമമായ പ്രാർത്ഥനകൾ പരമാത്മാവിൽ സമർപ്പിക്കുകയും അവിടുത്തെ കൃപക്കായി പ്രാർത്ഥിക്കുകയും ചെയ്യാം. അങ്ങനെ മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെ. ഈ സാഹചര്യം മറികടക്കാൻ കൃപ അനുഗ്രഹിക്കട്ടെ.


നമുക്ക് ഈശ്വരനോട് ഹൃദയംഗമമായി പ്രാർത്ഥനകൾ അർപ്പിക്കുകയും കൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം. ഈ വിധത്തിൽ, മനുഷ്യൻ അഭിമുഖീകരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെ. കൃപയോടെ, നിലവിലെ സാഹചര്യം ഉടൻ കടന്നുപോകട്ടെ."




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K