09 November, 2019 10:57:58 AM


അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക്: പകരം മുസ്‌ലിംകൾക്ക് 5 ഏക്കർ ഭൂമി നല്‍കണം



ദില്ലി: രാമജന്മഭൂമി - ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.


അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്‍റെ ഉടമസ്ഥത. ക്ഷേത്രം നിര്‍മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തര്‍ക്കഭൂമി മൂന്നു പേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിര്‍മിക്കാനുള്ള കര്‍മപദ്ധതി കേന്ദ്രം തയാറാക്കണം.



ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനും ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുമടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാല്‍ മണിക്കൂറോളം നീണ്ടു.  64 ഏക്കറാണ് അയോധ്യയില്‍ ഉള്ളത്. ഇതില്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 



ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം 1992ല്‍ പ്രത്യേക നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത  2 ഏക്കര്‍ 77 സെന്‍റ് തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മ്മാണത്തിനായി മൂന്ന് മാസത്തിനകം ട്രസ്റ്റിന് കൈമാറണം. എല്ലാവരുടെയും വിശ്വാസവും ആരാധനയും കാത്തു സൂക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി കോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കേണ്ടതാണെന്ന് കോടതി സൂചിപ്പിച്ചത്. പുരാവസ്തു രേഖകള്‍ ശരിവെച്ച കോടതി ദൈവശാസ്ത്രമല്ല, ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K