31 August, 2019 03:40:25 PM


നിഷയ്ക്ക് ചിഹ്നം നൽകില്ല; യുഡിഎഫിന് പൊതുസ്വീകാര്യനായ സ്ഥാനാർഥിയെയാണ് വേണ്ടതെന്ന് പി.ജെ. ജോസഫ്



കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി നിഷ ജോസ് കെ. മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുമ്പോള്‍ മുന്നണിയ്ക്ക് പൊതുസ്വീകാര്യനായ സ്ഥാനാർഥിയെയാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ്വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാർഥിയാണെങ്കിൽ മാത്രമേ പാർട്ടി ചിഹ്നം നൽകുകയുള്ളുവെന്നും ജോസഫ് വ്യക്തമാക്കി. 


ഇതിനിടെ പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം പരിഹരിക്കാനും കോട്ടയത്ത് യുഡിഎഫ് ഉപസമിതി യോഗം ചേരുകയാണ്. സ്ഥാനാർഥിയും ചിഹ്നവും തങ്ങളുടെ ആഭ്യന്തരകാര്യമാണെന്ന് ജോസ് വിഭാഗം നേതാക്കൾ യോഗത്തെ അറിയിച്ചു. എന്നാൽ പി.ജെ. ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം നിഷയെ സ്ഥാനാർഥിയാക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. ഇക്കാര്യം കോൺഗ്രസ്, ലീഗ് നേതാക്കളെ ജോസഫ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K