22 August, 2019 12:37:05 PM


'ചാനലില്‍ വന്ന് അലക്കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങള്‍': ഫാ.ജോസഫ് പുത്തന്‍പുരക്കലിന് എതിരെ സി.ലൂസി കളപ്പുര




കല്‍പ്പറ്റ: ചാനല്‍ പരിപാടിയില്‍ കപ്പൂച്ചിന്‍ വൈദികനായ ജോസഫ് പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ സി.ലൂസി കളപ്പുര രംഗത്ത്. ചാനലില്‍ നടത്തിയ പരാമര്‍ശം തനിക്ക് മാനഹാനി വരുത്തിയിരിക്കുന്നുവെന്നും മാപ്പു പറഞ്ഞില്ലെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും സി.ലൂസി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.


തനിക്കെതിരായ വാര്‍ത്തകള്‍ എവിടെനിന്നു കിട്ടിയെന്ന് വൈദികന്‍ വ്യക്തമാക്കണം. എഫ്.സി.സി മേധാവി നല്‍കിയതാണോ? ഇതാണ് സഭയിലെ നീതി. കന്യാസ്ത്രീകള്‍ അനങ്ങരുത്, തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം. എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെ കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ താന്‍ വൈദികനെ വിലയിരുത്തിയിരുന്നതാണ്. സി.ലൂസി പറയുന്നു.


സി.ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ്:


"ജോസഫ് പുത്തന്‍പുരക്കല്‍ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകന്‍, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു.. ചാനലില്‍ വന്ന് അലക്കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങള്‍ മാപ്പ് പറയുക വേണം. ഇല്ലെങ്കില്‍ പരാതിയുമായി പോകേണ്ടി വരും.

ഇതാണ് സഭയിലെ നീതി .കന്യാസ്ത്രീകള്‍ അനങ്ങരുത് ,തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം. കന്യാസ്ത്രീകള്‍ ഭയന്ന് ഏന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്ക്കുന്നു. കാര്യങ്ങള്‍ പുറത്ത് പറയൂ പുത്തന്‍പുര.എവിടുന്ന് കിട്ടി നിങ്ങള്‍ക്കീ വാര്‍ത്തകള്‍? സി.ആന്‍ജോസഫിന്റെ വകയാണോ?

എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു.പരസ്യപ്പെടുത്താന്‍ മേലാത്ത നിങ്ങള്‍ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ. വെല്ലുവിളിക്കന്നു...!"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K