04 August, 2019 02:48:26 PM


ശ്രീറാം വെങ്കിട്ടരാമന്‍റെ അറസ്റ്റ്: പകപോക്കൽ ഗൂഢാലോചനയോ? സംശയങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റുകൾ

'ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട' യുവതി മൊഴി മാറ്റിയതിലും വൻ ദുരൂഹതയെന്ന്



കാസര്‍കോട്: മാധ്യമപ്രവര്‍ത്തകൻ കാറിടിച്ച് മരിച്ച കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ പരോക്ഷമായി അനുകൂലിച്ച് ബിജെപി നേതാവ്. ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപോക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായത് എന്ന് ബിജെപി കാസര്‍കോട് ജില്ല അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. അപകടം മുതലെടുത്ത് സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനോട് പക വീട്ടുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി നേതാവ് പറഞ്ഞ് വയ്ക്കുന്നു.


പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...



"യുവ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന് ആദരാഞ്ജലികൾ. സിറാജ് പത്രത്തിന്റെ പത്രപ്രവർത്തകൻ ബഷീറിനെ കുറിച്ച് അറിയാൻ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവർത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ. ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ. 


പക്ഷെ, ഒരു റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ടാൽ എടുക്കേണ്ട കേസ് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 A എന്നീ വകുപ്പുകൾ ചേർത്താണ്. മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കിൽ 185-ാം വകുപ്പും കൂടി ചേർക്കാം. പക്ഷെ ഈ സംഭവത്തിൽ കേസ്സെടുത്തിരിക്കുന്നത് ബോധപൂർവമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ഇതോടെ വാഹന അപകടത്തിൽ മരിച്ച ബഷീറിൻെറ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്. 


മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആർക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ? 


ഈ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.
അല്ല മാധ്യമ വിവാദങ്ങൾ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളിൽനിന്ന് തലയൂറി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ ചെയ്യുന്നത്? 

ഇതിൽ അപകടത്തിൽ മരണപ്പെട്ടത് മാധ്യമ പ്രവർത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ്സ്കാരനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്? 


മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവർത്തകരുടെയും CITU ന്യായീകരണ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു. 


എന്തായാലും ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും. സംശയമില്ല. ഒരു യുവസഹപ്രവർത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാം. പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. മാധ്യമങ്ങൾ സ്വയം ചിന്തിക്കാനും ആത്മ വിമർഷത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം. ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങൾ ഉണ്ടാക്കി മുടിക്കെട്ടാൻ ശ്രമിക്കരുതെന്നാണ് അഭ്യർത്ഥന.''


യുവതി മൊഴി മാറ്റിയതിൽ വൻ ദുരൂഹതയെന്ന്

കോട്ടയം: സരിതയെ മുന്നിൽ നിർത്തി കോൺഗ്രസിനെ പുകച്ചതു പോലെ ശ്രീറാമിനെതിരെ വാഫയെ ഉപയോഗിച്ചതായി കൂടെ എന്നാണ് കോട്ടയത്തു നിന്ന് പരിസ്ഥിതി പ്രവർത്തകനായ  മോൻസി പി.തോമസ് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതി മൊഴി മാറ്റിയതിലും വൻ ദുരൂഹതയെന്ന് സൂചിപ്പിക്കുന മോൻസിയുടെ പോസ്റ്റിന്റെ പൂർണരൂപം.



IAS, IPS, വൈദികർ മുതലായവർ മദ്യപിക്കരുതെന്നും, വണ്ടി ഓടിക്കരുതെന്നും, സ്ത്രീകളോടെത്ത് യാത്ര ചെയ്യരുതെന്ന് നിയമത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ? 53 ഉം 60 ഉം പ്രാവശ്യം വെട്ടി കൊല്ലിച്ചവനും, തട്ടിപ്പുകാർക്കും, കോടികൾ ഖജനാവിൽ നിന്ന് കട്ട് മുടിക്കുന്നവർക്കും, രാജദ്രോഹിക്കും, രാജ്യത്തെ ഒറ്റി കൊടുക്കുന്നവർക്കും സ്വര്യവും സമാധാനവുമായി ജിവിക്കാവുന്ന ഇൻഡ്യയിൽ ഒരു സാധാരണ IAS ഓഫിസറിന്റെ സ്തുത്യർഹമായ സേവനം കൊണ്ട് നരകയാതന അനുഭവിച്ച രാഷ്ട്രിയക്കാർക്ക് വീണു കിട്ടിയ അവസരം നഷ്ടപ്പെടുത്തുകയില്ല' കാരണം കയ്യേറ്റക്കാർ എന്ന മാഫിയക്ക് മൂക്കു കയർ ഇടാൻ ശ്രമിച്ചപ്പോൾ അവർ മാളത്തിൽ ഒളിച്ച പുലിയെപ്പോലെ തന്റെ അവസരം നോക്കിയിരുന്നു... ഞാൻ ഡോ: ശ്രീറാംമിന്നെ അനുകൂലിച്ചിട്ടല്ല ഈ Post ഇടുന്നത്.... അദേഹം ചെയ്തത് തെറ്റു തന്നെയായിരിക്കാം പക്ഷേ സരിതയെ മുന്നിൽ നിർത്തി കോൺഗ്രസ്സിനെ പുകച്ച് പുറത്ത് ചാടിച്ചതു പോലെ 'വാഫാ ' എന്നെ സ്ത്രിയെ ഉപയോഗിച്ചതാകില്ലെ :- വണ്ടി താൻ ഓടിച്ചത് എന്ന് വാഫാ ആദ്യം സമ്മതിച്ചു. പക്ഷേ മൊഴി മാറ്റി '' '' ചതിയുടെ ലക്ഷണങ്ങൾ തുടക്കത്തിലെ ഉണ്ട്. എന്നാലും.... രാഷ്ട്രിയ ലക്ഷ്യം എപ്പോഴും ശ്രീറാം വെങ്കിട്ടരാമൻ എന്ന സത്യസന്ധനായ IAS കാരൻ തന്നെയാണ്. ഒരു സാധാരണക്കാരന് പറ്റാവുന്ന അപകടങ്ങളിൽ ഒന്നു മാത്രമാണിത്" മന്ത്രിമാരുടെയും, MLA, MP മാരുടെയും വാഹനങ്ങൾ ചീറിപ്പാഞ്ഞ് അപകടങ്ങൾ ഉണ്ടാക്കിയിട്ട് അവർക്കാനും ഒരു പ്രശനങ്ങളും ഇല്ല Driverന് ജയിൽ വാസവും ഇല്ല....

അദേഹം കുറ്റക്കാരനെങ്കിൽ ശിക്ഷ കിട്ടണം. അത് സാധാരണ നടപ്പിലാക്കുന്ന പരമാവധി ശിക്ഷ - പുരോഹിത വർഗ്ഗത്തിന്നു, രാഷ്ട്രിയ മേലാളൻമാർക്കും, രാജ്യദ്രോഹികൾക്കും ഒരു പോലെയായിരിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K