14 July, 2019 05:18:59 PM


'സംഘാടകർക്കു വഴങ്ങിയാൽ ഫൈനലിൽ എത്താം': ലൈംഗിക വിവാദത്തില്‍ കുരുങ്ങി 'ബിഗ്ബോസ്'




ഹൈദരാബാദ്: കമൽഹാസനെ അവതാരകനാക്കി മേയിൽ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പിനു തൊട്ടുപിന്നാലെ ഇനിയും തുടങ്ങാനിരിക്കുന്ന തെലുങ്ക് പതിപ്പും വിവാദത്തിൽ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകൾ വനിതയെ തേടി പൊലീസെത്തിയതാണ് തമിഴ് പതിപ്പിനെ വിവാദത്തിലാക്കിയതെങ്കിൽ ലൈംഗിക ആരോപണങ്ങളാണ് ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് തെലുങ്ക് മൂന്നാം പതിപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. ഹൈദരാബാദിലെ വനിതാ മാധ്യമപ്രവർത്തകയാണ് ബിഗ്ബോസിന്‍റെ സംഘാടകരായ 4 പേർക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.


തങ്ങൾക്കു വഴങ്ങുകയാണെങ്കിൽ ബിഗ് ബോസ് തെലുങ്കിന്‍റെ ഫൈനലിൽ പ്രവേശിപ്പിക്കാമെന്നു സംഘാടകർ  വാഗ്ദാനം ചെയ്തതായും ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നും യുവതി പൊലീസിൽ പരാതി നൽകി. പ്രതികൾ തങ്ങളുടെ 'ബോസിന്' വഴങ്ങാൻ നിർബന്ധിച്ചതായും തന്നെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയതായും യുവതി പറയുന്നു. ജൂലൈ 13ന് പത്രപ്രവർത്തകയും അവതാരകയുമായ യുവതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഷേക്, രവികാന്ത്, രഘു, ശ്യാം എന്നിവർക്കെതിരെ കേസെടുത്തതായി അസി. പൊലീസ് കമ്മിഷണർ കെ. ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K