17 May, 2019 04:52:58 PM


നെയ്യാറ്റിൻകര ആത്മഹത്യ: കാരണം ചന്ദ്രനെന്ന് ലേഖ പറഞ്ഞതായി അയൽവാസി



തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണക്കാരൻ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി നിർണായക മൊഴി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ചാണ് ലേഖ ചന്ദ്രനെതിരെ പറഞ്ഞത്. ആംബുലൻസിലെ ജീവനക്കാരുടെ മൊഴിയും അയൽവാസിയുടെ രഹസ്യമൊഴിയും കേസില്‍ നിര്‍ണായകമാകുകയാണ്.


ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാൽ വീട്ടിൽ തുടർന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളിൽ നിന്നും ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലേഖ വർഷങ്ങളായി ശാരീരികമായും മാനസികമായും പീഡനം അനുഭവിച്ചു വരികയാണെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവർ നാലുപേർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. 


വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K