• കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എം.സി ജോസഫൈന്‍ അന്തരിച്ചു. മൃതദേഹം എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്ന്  നേരത്തെ ജോസഫൈന്‍  തീരുമാനിച്ചുറപ്പിച്ചിരുന്നു.

    നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെയാവും മൃതദേഹം നല്‍കുക.വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.
    പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരിച്ചത്.

    പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായി പുറപ്പെടുന്ന ആംബുലന്‍സ് രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലേക്കെത്തിക്കും. 
    മൃതദേഹത്തെ എം.സ്വരാജിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 



  • ആലപ്പുഴ: ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഭൗതിക ശരീരം അർത്തുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും.


  • കൊല്ലം: പ്രശസ്ത നാടക - ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

    പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.


    പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



  • കോട്ടയം: കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്. കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു


  • തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.



  • കോയമ്പത്തൂര്‍: ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമാണ്, ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക് , സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. 

    1973-ൽ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിൽ മാനുഫാക്‌ചറിംഗ് മേഖലയിൽ 47 വർഷത്തിലേറെ പ്രൊഫഷണൽ അനുഭവസമ്പത്തുള്ള മാനേജുമെന്‍റ് നേതാവാണ്. കഴിഞ്ഞ 8 വർഷമായി വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു, 2020 മാർച്ചിൽ വിരമിച്ച ശേഷം, ഇപ്പോൾ വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ്

    ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു.  യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    ഇന്നൊവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമിയ സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്‍റെ "ആത്മനിർഭർ ഭാരത്" അഭിയാനിൽ ഒരു പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തർദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള പിള്ള  ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്


  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 72 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കോഴിക്കാടാണ് താമസം. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ അധ്യാപകനായിരുന്നു. ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.



  • കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും  ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
           
    ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടിശേരി ഡിവിഷനിൽ നിന്നും, 2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി. 2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
          
    മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് ആൻഡ് ഇംപ്രൂവ്മെൻ്റ് ബാങ്ക് ഡയറക്ടർ ബോർഡംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളിൽ ബിനു ആണ് ഭർത്താവ്.


  • കോട്ടയം: ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ അധ്യാപകനും, പത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളേജ് പ്രൊഫസറുമായ കോട്ടയം ചാലുകുന്ന് കരോട്ട് പുത്തൻ പുരയിൽ പ്രൊഫ.സണ്ണിക്കുട്ടി കെ ജോൺ (68) അന്തരിച്ചു .
    പാമ്പാടി കെജി, കോട്ടയം ബസേലിയസ്, പത്താമുട്ടം സെന്‍റ് ഗിറ്റ്സ് കോളേജുകളിലായി നിരവധി ശിഷ്യ സമ്പത്തുള്ള പ്രൊഫ.സണ്ണിക്കുട്ടി കുഴിമറ്റം സ്വദേശിയാണ്. മൃതദേഹം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്‍റർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. 



  • സൗത്ത് പാമ്പാടി: കുറ്റിക്കൽ ഉണ്ണികൃഷ്ണ ഭവനിൽ ശശിധരൻ പിള്ളയുടെ മകൻ പ്രജീഷ് എസ് നായർ (ഉണ്ണി - 37) അന്തരിച്ചു. മാതാവ്: നട്ടാശ്ശേരി കിഴക്കേ കുന്നപ്പോട്ട് കുടുംബാംഗം മണിയമ്മ. സഹോദരങ്ങൾ: പ്രീന, പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. 



  • കുമ്മണ്ണൂർ: കോട്ടയം കുമ്മണ്ണൂര്‍ മണിമലത്താഴെ പരേതനായ ഗോവിന്ദന്‍റെ ഭാര്യ ജാനകി ഗോവിന്ദൻ (75) അന്തരിച്ചു. പനമറ്റം കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍ രമണി, ഉഷ, ഇന്ദു, ഷൈല, മരുമക്കള്‍ പരേതനായ സാബു (കുമ്മണ്ണൂര്‍), പരേതനായ രാജു (ക്ലാമറ്റം, ഏറ്റുമാനൂര്‍), ബിജു (കൂമ്പാനി), മണി (കല്ലറ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.


  • കോട്ടയം: കുർബ്ബാനയ്ക്ക് എത്തിയ വയോധികൻ പള്ളിമൈതാനിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൂരോപ്പട കുട്ടിയാനിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64)ആണ് കുഴഞ്ഞു വീണു മരിച്ചത്. കോട്ടയം കൂരോപ്പട മാർസ്ലീവാ പള്ളിയിൽ ഇന്ന് രാവിലെ എട്ടരയോടെ എത്തവേ ഫിലിപ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും.


  • മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റും ചന്ദ്രിക മാനേജിങ് ഡയരക്ടറും സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖ ബാധിതനായി ഫെബ്രുവരി 22 മുതല്‍ അങ്കമാലി ലിററില്‍ ഫ്ലവര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലെ മുതല്‍ വഷളായിരുന്നു. ഇന്ന് രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കാതായെന്നും ഉച്ചയ്ക്ക് 12.40ന് മരണമടയുകയും ചെയ്‌തെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

    പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങി.

    മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്ലിയാര്‍, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാര്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. തന്റെ സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വി.സി.യുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് തുടങ്ങി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1990 ല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലായിരുന്നു അത്. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയിലെത്തി. മുസ്‌ലിംലീഗ് ഉന്നതാധികാര സമതി അംഗം, രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

    സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍
    വയനാട് ഖാസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്, എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ്, ജാമിഅ നൂരിയ്യ പ്രസിഡന്റ്, നന്തി ജാമിഅ ദാറുസ്സലാം പ്രസിഡന്റ്, കൊഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളെജസ്(വാഫി,വഫിയ്യ) റെക്ടര്‍, ദാറുല്‍ ഹുദാ ചാന്‍സിലര്‍, എം.ഇ.എ എഞ്ചിനീയറിംങ് കോളെജ് പ്രസിഡന്റ്, സുപ്രഭാതം മുഖ്യരക്ഷാധികാരി, സുന്നീ അഫ്കാര്‍ വാരിക മാനേജിംങ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

    കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയെയാണ് തങ്ങള്‍ വിവാഹം ചെയ്തത്. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി, മുല്ല ബീവി എന്നിവരാണ് സഹോദരങ്ങള്‍.


  • തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ (40) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗബാധിതയായിരുന്നു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്തുവരുന്ന ശോഭാ ശേഖര്‍ 'നേര്‍ക്കുനേര്‍' അടക്കം വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗറിലാണ് വീട്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് പിതാവ്. മാതാവ്: പരേതയായ പി പ്രഭ. രണ്ട് സഹോദരിമാരുണ്ട്.


  • സിഡ്നി: മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷ്(74) അന്തരിച്ചു. കഴിഞ്ഞ ദിവസം ക്യൂൻസ്ലാൻഡിൽ നടന്ന ഒരു ചാരിറ്റി മത്സരം കാണാൻ പോകുന്നവഴി മാർഷിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 2016 വരെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ സെലക്റ്റർമാരിൽ ഒരാളായിരുന്നു മാർഷ് ഇടംകൈയ്യൻ ബാറ്റ്സ്മാനുമായിരുന്നു. ആസ്‌ത്രേലിയയുടെ വിക്കറ്റ്കീപ്പറായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മാർഷിന്റെ പേരിലാണ്. ആസ്‌ത്രേലിയക്കായി 1970 മുതൽ 1984 വരെ 96 ടെസ്റ്റ് മത്സരങ്ങളിൽ മാറ്റുരച്ച അദ്ദേഹം 355 പുറത്താക്കലുകൾ നടത്തിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും മാർഷ് ആസ്‌ത്രേലിയയുടെ ജേഴ്സി അണിഞ്ഞിരുന്നു.വിരമിക്കലിന് ശേഷം ആസ്‌ത്രേലിയയിലെ ഒരു ടെലിവിഷനിൽ കമന്റേറ്ററായിരുന്ന മാർഷ്, ആസ്‌ത്രേലിയൻ നാഷണൽ അക്കാദമിയുടെ കോച്ചായിരുന്നു. 2001 മുതൽ 2005 വരെ ഇംഗ്ലണ്ട് സെലക്റ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.


  • അതിരമ്പുഴ: ചിറയില്‍ പരേതനായ സി.ജെ.ലൂക്കയുടെ ഭാര്യത്രേസ്യാമ്മ ലൂക്ക (96) അന്തരിച്ചു. ഏറ്റുമാനൂര്‍ വെട്ടൂര്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ, സണ്ണി, ബാബു, രാജന്‍, അഡ്വ.സി.എല്‍.ജോസഫ്, അനിയന്‍, ജാന്‍സി, സിബി, കൊച്ചുമോള്‍, കൊച്ചുമോന്‍, പരേതനായ തങ്കച്ചന്‍, മരുമക്കള്‍: മോളി ജോണ്‍ മൂഴയില്‍ (മരങ്ങാട്ടുപള്ളി), മോളി എബ്രഹാം ആലഞ്ചേരി (അതിരമ്പുഴ), ലിസി ജോര്‍ജ് പാറയില്‍ (ഏറ്റുമാനൂര്‍), ജയറി ജോസഫ് മനയത്ത് (വൈക്കം), റൂബി തോമസ് പാറയില്‍ (പാലാ), ജോണ്‍ കുറുപ്പംപറമ്പില്‍ (വൈക്കം), സുമ മാത്യു അമ്പാട്ട് (ഏറ്റുമാനൂര്‍), ജോണ്‍ നടയ്ക്കപ്പാടം (ചങ്ങനാശ്ശേരി), ഷിജി ലൂക്ക് മാളികയില്‍ (ചങ്ങനാശ്ശേരി), പരേതനായ ജോസ് നെറ്റിക്കാടന്‍ (ചാലക്കുടി). സംസ്‌കാരം ശനിയാഴ്ച 10ന് അതിരമ്പുഴ സെന്റ് മേരീസ് പൊറോനാ പള്ളിയില്‍.


  • കോട്ടയം: സി.എം.എസ്. കോളജ് വൈസ്  പ്രിൻസിപ്പലും, ഇംഗ്ലിഷ് ഡിപാർട്മെന്‍റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലർച്ചെയോടെ അന്ത്യം സംഭവിച്ചു. കഴിഞ്ഞ 27 വർഷമായി കോട്ടയം സി.എം.എസ് കോളേജിൽ അധ്യാപികയായിരുന്നു. ഭർത്താവ് കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം), മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ). സംസ്ക്കാരം പിന്നീട്.





  • കൊച്ചി: നടി കെപിഎസ്‌സി ലളിത (75) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

    സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.

    ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്‍റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.


  • ഏറ്റുമാനൂര്‍: കോലന്നൂര്‍ പരേതനായ കെ.ജെ.തോമസിന്‍റെ ഭാര്യ ഫിലോമിനാ തോമസ് (78) അന്തരിച്ചു. കാഞ്ഞിരത്താനം താഴത്തുവെങ്ങിണിക്കല്‍ കുടുംബാംഗം. മക്കള്‍: സിവി, സുമോള്‍ (അയര്‍ലണ്ട്), സുബിന്‍ (സെന്റ് തോമസ് കോളേജ്, പാലാ), മരുമക്കള്‍: കെ.സി.കുര്യാക്കോസ്, കൊച്ചുപുരയ്ക്കല്‍ (പട്ടിത്താനം), ജിന്‍സ് ഞൊങ്ങിണിയില്‍ (അതിരമ്പുഴ), ജാനറ്റ് തൂണുങ്കപറമ്പില്‍ (സ്‌ളീവാപുരം), സംസ്‌കാരം തിങ്കളാഴ്ച 3.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയില്‍.



  • കോട്ടയം: ചലചിത്ര നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ "ഈശ്വരൻ അറസ്റ്റിൽ" എന്ന നാടകത്തിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.

    കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ  അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്. 

    ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ: മായ, മക്കൾ വിഷ്ണു, വൃന്ദ.


  • മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. "ഡിസ്കോ കിംഗ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ സിനിമയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ലഹിരി. എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്. "ഹെൽത്ത് ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്' തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

    2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ‌ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോവിഡ് ബാധയെ തുടർന്ന് അദ്ദേഹത്തിനെ ബ്രീച് കാൻഡി ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അധികം വൈകാതെ ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു.


  • കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്‍റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ.



  • കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്‍റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് വെളുപ്പിന് 3.20 ന് അന്തരിച്ചു. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും  നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.

    വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം, എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്,   എന്നീ ഇടവകകളിൽ വികാരിയായും  സേവനം ചെയ്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

    ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്‍റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട്  7 മണി മുതൽ നാളെ രാവിലെ 8 മണി വരെ ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് എന്‍ആര്‍എ ലെയിനിലുള്ള അദ്ദേഹത്തിന്‍റെ ഭവനത്തിലും നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിലും പൊതുദർശനത്തിന് ശേഷം 10.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും. 


  • ചെന്നൈ: താമ്പരം വൃന്ദാവന്‍ അവന്യു നമ്പര്‍ 55ല്‍ പി.പങ്കജാക്ഷന്‍ (മണി -65 ) അന്തരിച്ചു. അങ്കമാലി കറുകുറ്റി ആന്തപ്പള്ളില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകനാണ്. ഭാര്യ: പേരൂര്‍ തേവിടുമാലിയില്‍ പരേതനായ രാജപ്പന്‍നായരുടെ മകള്‍ കോമളവല്ലി. മക്കള്‍: മിനീഷ്, മിനു, മനീഷ്, മരുമക്കള്‍: സരസ്വതി, വിനോദ്, മാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെന്നൈയില്‍.


  •  
    മുംബൈ: സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു.

    ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടർന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. 

    സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതൽ അവർ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതൽ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.

    ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ  സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.  വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.

    പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം..... ഗുൽസാറിന്റെ ഈ വരികൾ  ലതയെ കുറിച്ച് തന്നെയാണ്. 

    ഒരു വിദേശ സുഹൃത്ത് ഒരിക്കൽ അമിതാബ് ബച്ചനോട് നിരാശയോടെ പറഞ്ഞത് ഇങ്ങിനെ.ഇന്ത്യയിൽ ഉള്ളതെല്ലാം ഈ നാട്ടിലുമുണ്ട് രണ്ടെണ്ണം ഒഴികെ.താജ് മഹലും പിന്നെ ലത മങ്കേഷ്കരും... തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം..ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും തുടിക്കുന്ന ശബ്ദം.. രാജ്യത്തിന്റെ ചരിത്ര, പൈതൃക സമ്പത്തായ ശബ്ദം.

    ഇൻഡോറിൽ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകൾ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛൻ ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോൾ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളിൽ. യാത്രാകൂലി പോലും കയ്യിൽ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളിൽ കിലോമീറ്ററുകൾ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേർത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേ‍ർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാർക്കശ്യത്തിന് പിന്നിൽ ലത താണ്ടിയ ഈ കഠിനവഴികൾ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവർ .

    അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞൻ ഗുലാം ഹൈദറാണ്. 1948-ൽ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദർ ഏൽപ്പിച്ചത് നിർമ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്.  ശേഷം  കണ്ടത് ചിറകടിച്ചുയർന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്.

    പിന്നണി ഗാനരംഗത്ത് നൂർജഹാനും സുരയ്യയും ഷംസാദ് ബീഗവും  കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങൾക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണർവേകി. പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകർക്ക് ലത പ്രചോദനമായി. ലതക്ക് മുൻപും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന്‍ എ.രാധാകൃഷ്ണന്‍നായരുടെ ഭാര്യ ബി.ആനന്ദഭായി (ഓമന -72) അന്തരിച്ചു. കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗമാണ്. മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്‍റ്, നേവി, ബംഗളുരു). സംസ്കാരം ശനിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.


  • കൊച്ചി: വൈറ്റിലയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം വൈഷ്ണവി നിവാസിൽ വിജയൻ നായരാ(61)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ വൈറ്റില ജനത ഭാഗത്ത് വച്ച് റോഡിലൂടെ നടന്ന് പോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ വൈറ്റില വെൽകെയറിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. രാത്രി ഒൻപതരയോടെ മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:ബീന, മകൾ: വൈഷ്ണവി.



  • മരട്: തോട്ടത്തിപറമ്പ് സഫ്ദർ ഹാഷ്മി ലൈനിൽ ഓളാട്ടുപുറത്ത് ഓ.എഫ്.തോമസ് (72) അന്തരിച്ചു. വർഷങ്ങൾക്കുമുൻപ് സിപിഐഎം തോട്ടത്തി പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. അമ്മ: മേരി, ഭാര്യ: ചിന്നമ്മ തോമസ്, മക്കൾ : ജോയ്‌സി, ജോജോ, മരുമക്കൾ; ബിജു, നെഫ്സി, സഹോദരങ്ങൾ : ബേബി, എൽസി, ഗബ്രിയേൽ, ജോർജ്ജ്, പരേതനായ ജോണി


  • അതിരമ്പുഴ: റിട്ട പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് കോട്ടയില്‍ കെ.കെ.വാസുദേവന്‍ (75) അന്തരിച്ചു. ഭാര്യ: കല്ലറ നീരോഴിക്കല്‍ കുടുംബാംഗം ലളിതാംബിക. മക്കള്‍: അരവിന്ദ്കുമാര്‍ (സബ് ഇന്‍സ്പെക്ടര്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍), അമ്പിളി. വി (വെള്ളൂര്‍), അരുണ്‍കുമാര്‍ (ആസ്ട്രേലിയ), മരുമക്കള്‍: ബീന അരവിന്ദ് (കാലായ്ക്കല്‍, വൈക്കം), ലാല്‍ പൈന്താറ്റില്‍ (പൈന്താറ്റില്‍ വെസല്‍സ്, വെള്ളൂര്‍), ദിവ്യ അരുണ്‍, പിറവം (ആസ്ട്രേലിയ). സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍.


  • ഏറ്റുമാനൂർ: എസ്ബിഐ പൂജപ്പുര എൽ എച് ഒ ചീഫ് മാനേജർ കോട്ടയം ഒളശ്ശ വസന്തീമന്ദിരത്തിൽ വി സി രഞ്ജൻ (59)
    തിരുവനന്തപുരത്ത് അന്തരിച്ചു. ഏറ്റുമാനൂർ നെല്ലിപള്ളിൽ കുടുംബാംഗമാണ്. കോട്ടയത്തും പരിസരത്തും എസ് ബി ടി, എസ്ബിഐ ശാഖകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നടത്തി.


  • തിരുവനന്തപുരം : കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പി.എസ് സരിത (46) ആണ് മരിച്ചത്. കല്ലറ സിഎഫ്എൽടിസിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സരിതയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സരിത വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയില്‍ പുതുതായി തുടങ്ങിയ സിഎഫ്എല്‍ടിസിയില്‍ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും.



  • പേരൂർ : കോട്ടയം പേരൂർ പൂവക്കുളത്ത് പരേതനായ എ എം എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (84) അന്തരിച്ചു. മക്കൾ: ജോയി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം), ലിസി, ജേക്കബ് (പാലക്കാട്), രാജു (തൃശ്ശൂർ), ബാബു, ഷാജി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം). സംസ്കാരം ഇന്ന് 4ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ.



  • കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. "സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായി.

    കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചത്. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾക്ക് പുറമേ നാടക - ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.

  • തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ്  മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ



  • പനങ്ങാട് : പ്രദീപ് ഭവൻ രവീന്ദ്രനാഥക്കുറുപ്പിൻ്റെ ഭാര്യ കെ.എൻ. രാജമ്മ (80) അന്തരിച്ചു. ചേപ്പനം കടപ്പിള്ളിൽ കുടുംബാംഗം. നെട്ടൂർ എസ്സ്‌ വി യു പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിൽ. 



  • തൃശൂര്‍: മണ്ണൂത്തി രാജീവ്ഗാന്ധിനഗറില്‍ പരേതനായ പട്ടാണി ബാബുജാന്‍റെ മകന്‍ ഷെയ്ക് ഹുസൈന്‍ (റിട്ട. സീനിയര്‍ കൃഷി ഓഫീസര്‍ - 76) അന്തരിച്ചു. ഭാര്യ: ചാന്ദ്ബീവി (റിട്ട. വ്യവസായ ഓഫീസര്‍), മക്കള്‍: സജന, ഷാഹിദ്. ഖബറടക്കം ഇന്ന് 12.30ന് കാളത്തോട് ഖബര്‍സ്ഥാനില്‍.



  • അതിരമ്പുഴ: ഏറ്റുമാനൂര്‍ ഗവ. ഐടിഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടറും ഏറ്റുമാനൂർ ഹിന്ദു മത പാഠശാല സംഘം സെക്രട്ടറിയുമായ അതിരമ്പുഴ പുതിയവീട്ടിൽ പി.ജി.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രിക ബാലകൃഷ്ണൻ (70) അന്തരിച്ചു. തിരുവഞ്ചൂർ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: സുനിൽകുമാർ (യു.കെ.), സുനിത (അധ്യാപിക, ഗവ ടൗൺ യുപി സ്കൂൾ, കോട്ടയം), മരുമക്കൾ: അമ്പിളി കല്ലറ (യു.കെ.) അരുൺകുമാർ, കോട്ടയം (പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം നടത്തി.


  • തിരുവനന്തപുരം:  സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.  

    തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ  ഒരാളായിരുന്നു അയ്യപ്പൻ പിള്ള. 1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ്  കഴിഞ്ഞ ദിവസം  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്  രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു. 


  • നീലിമംഗലം: കോട്ടയം നീറിക്കാട് കളപ്പുരയ്ക്കല്‍ പരേതനായ കെ.സി.മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (88) അന്തരിച്ചു. സംക്രാന്തി അടിച്ചിറയില്‍ വീട്ടില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍:  പ്രൊഫ.ജൂലിയറ്റ് മാണി (ബിസിഎം കോളേജ്, കോട്ടയം), പരേതനായ റോബര്‍ട്ട് മാണി, ആല്‍ബര്‍ട്ട് മാണി, കെ.എം.മാനുവല്‍,കെ.എം അഗസ്റ്റിന്‍, പരേതനായ ബ്രദര്‍ പയസ് മാണി (സിഎഫ്‌ഐസി), സ്റ്റീഫന്‍ മാണി (അബുദാബി), ഡോ.പീറ്റര്‍ കെ മാണി (ബിസിഎം കോളേജ്, കോട്ടയം). മരുമക്കള്‍: തോമസ് ബാബു (റിട്ട ജോയിന്റ് കമ്മീഷണര്‍, റബ്ബര്‍ ബോര്‍ഡ്), ആലീസ് ആല്‍ബര്‍ട്ട് (കുമരകം), ബീന മാനുവല്‍ (കൊട്ടിയം), അമ്മാള്‍ അഗസ്റ്റിന്‍ (മള്ളൂശ്ശേരി), ബിമോള്‍ സ്റ്റീഫന്‍ (ഏറ്റുമാനൂര്‍), ലിജി പീറ്റര്‍ (അധ്യാപിക). സംസ്‌കാരം പിന്നീട്.



  • അതിരമ്പുഴ: കോട്ടയം അതിരമ്പുഴ കുടിലിൽ മാത്യൂസ് ജോൺ (തങ്കച്ചൻ - 61) അന്തരിച്ചു. ഭാര്യ അരുണ, മകൻ ക്രിസ്റ്റി (കാനഡ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സഹോദരൻ രാജുവിന്‍റെ അതിരമ്പുഴ ഗവണ്മെന്‍റ് ആശുപത്രിക്ക് സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ.