
ഹരിപ്പാട്: അകംകുടി ശ്രീ നാരായണ ധർമ്മസേവാ സംഘം സെക്രട്ടറി അകംകുടി വിജയഭവനത്തില്‍ എൻ.പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ, മക്കൾ: പ്രദീപ് പി, പ്രമോദ് പി, മരുമക്കൾ: ഗീത, രാജി. സംസ്കാരം നാളെ (2-9-22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഹരിപ്പാട്: അകംകുടി ശ്രീ നാരായണ ധർമ്മസേവാ സംഘം സെക്രട്ടറി അകംകുടി വിജയഭവനത്തില്‍ എൻ.പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ, മക്കൾ: പ്രദീപ് പി, പ്രമോദ് പി, മരുമക്കൾ: ഗീത, രാജി. സംസ്കാരം നാളെ (2-9-22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.





പത്തനംതിട്ട: സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.




കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയർന്ന തസ്തികളിൽ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഗോപികൃഷ്ണൻ തയ്യാറാക്കിയിട്ടുണ്ട്.
മാധ്യമപ്രവർത്തന മികവിന് കെ.സി.സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻ.എസ്.എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
വൈസ് മെന്‍സ് ഇന്‍റര്‍നാഷണലിലൂടെ സാമൂഹ്യസേവനരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം വൈസ് മെന്‍സ് ക്ലബ് പ്രസിഡന്‍റായും ഡിസ്ട്രിക്ട്, റീജിയന്‍, ഇന്ത്യാ ഏരിയാ തലങ്ങളില്‍ വിവിധ പദവികളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ലീലാ ഗോപീകൃഷ്ണ (വൈസ് മെനറ്റ്സ് ഇന്ത്യാ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍). മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ). മൃതദേഹം തെള്ളകം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.
ഗോപി കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.

കോട്ടയം: ളാക്കാട്ടൂർ ശ്രേയസ്സിൽ (പാലാഴി) സുനിൽ റ്റി.എസ് (സുനിൽ ശ്രേയസ്സ്-48) അന്തരിച്ചു. കോട്ടയത്ത് പത്ര-ചാനൽ പരസ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന സുനിൽ മാധ്യമം, ജന്മഭൂമി എന്നീ ദിനപത്രങ്ങളുടെ പരസ്യ ചുമതല വഹിച്ചിട്ടുണ്ട്.
പാറമ്പുഴ പുതിയാറയിൽ സിന്ധുവാണ് ഭാര്യ. മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി). സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.

ഏറ്റുമാനൂര്‍: മാടപ്പാട് പറപ്പള്ളില്‍ എം.പി.ചന്ദ്രന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: വിലാസിനിയമ്മ, മക്കള്‍: പരേതനായ രമേശ് ചന്ദ്രന്‍, സതീഷ് ചന്ദ്രന്‍. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍

പേരൂർ: സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ റിട്ട. അധ്യാപകൻ പേരൂർ പാണാപറമ്പിൽ പി.എം. ലൂക്കാ (92) അന്തരിച്ചു. ഭാര്യ: പരേതയായ എലിസബത്ത് കുന്നത്തേട്ട് (മാന്നാനം), ലീലാമ്മ മുകളേല്‍ (കരിങ്കുന്നം), മക്കള്‍: മേഴ്സി, ജെസ്സി (യുഎസ്എ), ആന്‍സി, ഡെയ്സി (യുകെ), സാബു, സാജു (യുകെ), സഞ്ചു, മരുമക്കള്‍: പരേതനായ പോള്‍ കണിയാലില്‍ (പുന്നത്തുറ), ജോയി തട്ടാരേട്ട് (ഉഴവൂര്‍), ജോസ് വടക്കേ എടാട്ടുകുന്നേല്‍ (ഉഴവൂര്‍), ഫിലിപ്പ് തടത്തില്‍ (കല്ലറ), ലിജി കോറുമഠം (മാഞ്ഞൂര്‍), ഷേര്‍ളി ആദോപ്പള്ളില്‍ (മടമ്പം), ജിന്‍സി പഴയപുരയില്‍ (ചേറ്റുകുളം). സംസ്കാരം ഞായറാഴ്ച 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കാത്തലിക് പള്ളിയില്‍.

പേരൂര്‍: കുഴിമറ്റത്തിൽ പരേതനായ കെ.രാഘവന്‍ നായരുടെ (റിട്ട അധ്യാപകന്‍, സെന്‍റ് തോമസ് സ്കൂള്‍, പുന്നത്തുറ) ഭാര്യ സരോജനി അമ്മ (87) അന്തരിച്ചു. മക്കള്‍: ഗോപിനാഥന്‍ നായര്‍ (റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍), സതീദേവി, സോമനാഥന്‍ നായര്‍ (ബംഗളൂരു), ശശികുമാര്‍, മരുമക്കള്‍: അരുണ (ഓണംതുരുത്ത്), പരേതനായ ഹരിഹരന്‍ (ചേര്‍ത്തല), ലളിത (ബംഗളൂരു), ലേഖ (തിരുവല്ല). സംസ്കാരം വെള്ളിയാഴ്ച രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ.


പാലാ: പാലായിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി മുന്‍ ലേഖകനുമായ പുലിയന്നൂര്‍ കോതപുഴക്കല്‍ (തുമ്പശേരില്‍ ) ടി.കെ രാജന്‍ (73) അന്തരിച്ചു. ഭാര്യ: രാധാമണി (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍, കടപ്പൂര്‍).
മക്കള്‍: രാഖി കെ രാജന്‍ (ടെക്‌നോപാര്‍ക് ), രാഹുല്‍ കെ.ആര്‍ (യു.കെ). മരുമക്കള്‍: രാജന്‍ കൊണ്ടൂര്‍ (ടെക്‌നോപാര്‍ക് ), ദിവ്യ (യു.കെ). സംസ്കാരം പിന്നീട്.


ഏറ്റുമാനൂര്‍: കോണ്‍ഗ്രസ് നേതാവും പത്രപ്രവര്‍ത്തകനുമായ ഏറ്റുമാനൂര്‍ വടക്കേനട രോഹന്‍വില്ലയില്‍ (ശിൽപ്പ, കരോട്ടുമഠം) ഏറ്റുമാനൂര്‍ ശിവപ്രസാദ് (62) അന്തരിച്ചു. പൗരവീക്ഷണം പത്രാധിപരും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഏറ്റുമാനൂര്‍ മേഖലാ സെക്രട്ടറിയും കോണ്‍ഗ്രസ് (ഐ) മുന്‍ ബ്ലോക്ക് സെക്രട്ടറിയുമാണ്. ഏറ്റുമാനൂരിലെ രാഷ്ട്രീയ-സാമൂഹിക- സാസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: ജയലളിത (റിട്ട. ഡയറക്ടർ, കൃഷി വകുപ്പ്), മക്കൾ: ശിൽപ (അസി. പ്രഫസർ, കിടങ്ങൂർ എൻജിനീയറിംങ് കോളേജ്), ശരത് എസ്. പ്രസാദ് (സ്വീഡൻ), മരുമക്കൾ: മഹേഷ് വി.ഒ (വെള്ളായണി, തിരുവനന്തപുരം), നൈന ശരത്, കാണക്കാരി (സ്വീഡൻ). മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം നാളെ 3 മണിക്ക് വീട്ടുവളപ്പിൽ.



ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശ്രീസായ് റോഡില്‍ തെങ്ങോലില്‍ പരേതനായ ടി.പി.ബാലകൃഷ്ണപണിക്കരുടെ ഭാര്യ വത്സലാ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. ഏറ്റുമാനൂര്‍ തെക്കുംകോവില്‍ കുടുംബാംഗമാണ്. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ആദ്യകാല ഭാരവാഹിയായിരുന്നു. മക്കള്‍: ബിനു ശങ്കര്‍ (ബിസിനസ്), അനു ശങ്കര്‍ (ഇറാക്ക്), മരുമക്കള്‍: വിനീതാ ബിനു, ഇന്ദു. സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പില്‍.

കോട്ടയം: മുട്ടമ്പലം കഞ്ഞിക്കുഴി നാലുമാക്കിയിൽ എന്‍.വി മാത്യു (റിട്ട ഫുഡ് ഇന്‍സ്പെക്ടര്‍) അന്തരിച്ചു. സംസ്കാരം നാളെ (ഞായര്‍) 2.30ന് ഭവനത്തിലെ ശുശ്രുഷകൾക്ക്ശേഷം 3 ന് കോട്ടയം ലൂർദ്ദ് ഫോറോനാ പള്ളിയിൽ.

ഏറ്റുമാനൂർ: മാടപ്പാട് പറപ്പളളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ ( 44 ) അന്തരിച്ചു. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.


ഏറ്റുമാനൂര്‍: പേരൂർ കൊയ്‌ത്തറയിൽ ചെല്ലപ്പൻ നായർ (96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.




പേരൂർ: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ പേരൂർ തിരുവാതിരയിൽ (പുതിയിടത്ത്) ഹരീഷ് കുമാർ കെ (61) അന്തരിച്ചു. ഭാര്യ: വസന്തകുമാരി, മക്കൾ: അഞ്ചുഷ (കോടതി ജീവനക്കാരി), അർജുൻ (പോലീസ്). മരുമക്കൾ : അനി കെ പണിക്കർ (കാവാലം), ഐശ്വര്യ (മല്ലപ്പള്ളി). സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.



കോട്ടയം: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 9.30 ഓടെ മരണം സംഭവിച്ചു. കോട്ടയം കുറിച്ചി കൊച്ചില്ലം കുടുംബാംഗമാണ്. ഭൗതിക ശരീരം വൈകുന്നേരം വരെ മണർകാട് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരം സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം കുറിച്ചി പുത്തൻപള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. നാളെ മൂന്ന് മണിക്ക് കുറിച്ചി പുത്തൻപള്ളിയിൽ കബറടക്കും.


പത്തനംതിട്ട: മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി.സി. ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്‌ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. ഏബ്രഹാമിന്റെ മകൾ ജിജയാണു ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്. സംസ്കാരം പിന്നീട്.





കാസർകോട്: പ്രമുഖ സ്‌പോര്‍ട്ട് ലേഖകനും സുപ്രഭാതം കോഴിക്കോട് യൂനിറ്റില്‍ റിപ്പോര്‍ട്ടറുമായ യു എച്ച് സിദ്ദീഖ് (42) ട്രെയിനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാൽ പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട് വെച്ചാണ് ട്രയിനിൽ കുഴഞ്ഞ് വീണത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പൂന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഇടുക്കി വണ്ടിപെരിയാർ സ്വദേശിയാണ്. നേരത്തെ മംഗളം ,തേജസ് പത്രങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതി അംഗമായിരുന്നു.