14 June, 2017 10:41:44 PM


ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ




കാർഡിഫ്: ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഫൈനലിൽ. ഇംഗ്ലണ്ടിന്‍റെ 211 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ 77 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർമാരായ അസ്ഹർ അലിയുടേയും (76) ഫഖാർ സമാന്‍റേയും (57) അർധസെഞ്ചുറികളാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്.

ഫഖാർ സമാനായിരുന്നു ആക്രമണകാരി. 58 പന്ത് നേരിട്ട ഫഖാറിന്‍റെ ബാറ്റിൽനിന്നും ഏഴു ബൗണ്ടറിയും ഒരു സിക്സും പിറന്നു. 100 പന്തുകൾ നേരിട്ട അസഹ്ർ അലി ഒരു സിക്സും അഞ്ച് ബൗണ്ടറിയും നേടി. ഇരുവരും പുറത്തായ ശേഷം ബാബർ അസമും (38) മുഹമ്മദ് ഹാഫീസും (31) പാക്കിസ്ഥാനെ കൂടുതൽ പരിക്കില്ലാതെ ഫൈനലിൽ എത്തിച്ചു. 38 ഓവറിലെ ആദ്യപന്തിൽ സ്റ്റോക്സിനെ ബൗണ്ടറി പായിച്ചാണ് ഹാഫീസ് പാക് വിജയം ആഘോഷിച്ചത്. ടോസ് നേടിയ പാക്കിസ്ഥാൻ ഇംഗ്ലീഷുകാരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റണ്‍സിന് ഓൾഔട്ടായി. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ്പ് സ്കോറർ.

അലക്സ് ഹെയിൽസും-ജോണി ബെയിർസ്റ്റോയും ഭേദപ്പെട്ട തുടക്കം ഇംഗ്ലണ്ടിന് നൽകിയിരുന്നു. 5.5 ഓവറിൽ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാൻ റയീസ് വേർപിരിച്ചതോടെ പാക്കിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റിൽ റൂട്ട്-ബെയിർസ്റ്റോ സഖ്യം 46 റണ്‍സ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. സ്കോർ 80-ൽ എത്തിയപ്പോൾ ബെയിർസ്റ്റോ വീണു. തുടർന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റൻ മോർഗൻ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. റൂട്ട് പുറത്താകുമ്പോൾ 128/3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K