15 October, 2016 02:57:25 PM


ആനക്കൊമ്പ് കേസ്: മോഹൻ ലാലിനെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്



മൂവാറ്റുപുഴ:  ചലച്ചിത്ര താരം മോഹൻ ലാലിനെതിരെ ആനക്കൊമ്പ് കേസിൽ ത്വരിതാന്വേഷണത്തിന്  വിജിലൻസ് കോടതി ഉത്തരവ്. മോഹൽലാൽ അനധികൃതമായി ആനകൊമ്പ് വീട്ടിൽ സൂക്ഷിച്ചെന്ന പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ അന്തീനാട് പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത്. കേസിൽ ഡിസംബർ 13 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡയറക്ടറോട് കോടതി നിർദേശിച്ചിട്ടുള്ളത്. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.


അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശം വെക്കാൻ പാടില്ല. എന്നാൽ മോഹലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ വനം വകുപ്പ് അനുമതി നൽകിയിരുന്നു. വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഇടപെടൽ മൂലമാണ് മോഹലാലിന് വനം വകുപ്പ് അനുമതി നൽകിയതെന്നും ഹര്‍ജിയിൽ വ്യക്തമാക്കിയിരുന്നു. സാധാരണ പൗരനാണെങ്കിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള സ്വാധീനം മൂലമാണ് കേസിൽ നടപടി ഉണ്ടാകാതിരുന്നതെന്നും ഹര്‍ജിക്കാരൻ ആരോപിച്ചു. 


2012 ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിെൻറ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ പിടികൂടിയത്. പിടികൂടിയ ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് വനംവകുപ്പിെൻറ കോടനാട് റെയ്ഞ്ച് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും കുറ്റപത്രംപോലും സമർപ്പിച്ചിരുന്നില്ല. ആനക്കൊമ്പുകൾ താൻ പണം കൊടുത്ത് വാങ്ങിയതാണെന്ന് മോഹൻലാൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇത്തരം വസ്തുക്കൾ വാങ്ങി കൈവശം വെക്കാൻ പാടില്ലെന്നാണ് നിയമം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K