08 August, 2022 07:17:38 PM


പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഉടമയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റിൽ



കടുത്തുരുത്തി: പെട്രോൾ പമ്പിൽ മൊബൈൽ മോഷണം രണ്ട് പ്രതികൾ അറസ്റ്റിൽ. മുട്ടുചിറ കൊണ്ടൂക്കുന്നേൽ വീട്ടിൽ  രാജു മകൻ റെതുൽ രാജ് (27),  മാഞ്ഞൂർ പള്ളിത്തറമാലിയിൽ വീട്ടിൽ  തമ്പി മകൻ  ശ്രീലേഷ് (22) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കടുത്തുരുത്തിയിൽ പ്രവർത്തിച്ച് വരുന്ന പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വരികയും അവിടെ ഇരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇതിനുശേഷം പമ്പുടമ ആ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികള്‍ പണം തന്നാൽ മാത്രമേ ഫോൺ തിരിച്ച് നൽകൂ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പമ്പുടമ കടുത്തുരുത്തി സ്റ്റേഷനിൽ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.  പ്രതികളിൽ ഒരാളായ റെതുൽ രാജ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലും സ്ഫോടകവസ്തു എറിഞ്ഞ കേസിലും പ്രതിയാണ്. ശ്രീലേഷിനു കടുത്തുരുത്തി സ്റ്റേഷനിൽ തന്നെ അടിപിടി കേസും കൂടാതെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ കൂട്ടുപ്രതിയുമാണ്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്. ഐ. വിനോദ്, എ.എസ്. ഐ മാരായ റോജിമോൻ, റെജിമോൻ, സി.പി.ഓ മാരായ സജി കെ.കെ, പ്രവീൺ എ. കെ, അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K