06 July, 2022 10:16:57 PM


വിവാദ പ്രസംഗം: മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദേശം



തിരുവല്ല : മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം. തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍റെ പരാതിയിലാണ് നടപടി.

സിപിഎം നിർദേശത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജി തീരുമാനമുണ്ടായത്.

ഭരണഘടനയ്ക്കോ ദേശീയപതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ക്കോ എതിരെ പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് 1971 ലെ ദ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്നു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നു നിയമവിദഗ്ധര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K