02 June, 2022 10:02:29 AM


തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ ജി. രാജീവ് എന്നിവരാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ദീപക്കിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു.

വഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മണിച്ചന്‍ മരണമടഞ്ഞു. അക്രമത്തിന് പിന്നില്‍ ഗുണ്ടാപകയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K