29 May, 2022 04:55:37 PM


മലയാളി മാധ്യമപ്രവർത്തകയുടെ മരണം: ഭർതൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്



ബംഗളൂരു: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭർതൃപീഡനമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് അനീഷ് തന്നെ മർദിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദരേഖ‌യാണ് പുറത്ത് വന്നത്. ബന്ധുക്കൾക്കാണ് ശ്രുതി ഈ ശബ്ദസന്ദേശം അയച്ചത്. അനീഷ് അടിച്ചുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളും ശ്രുതി ഉന്നയിക്കുന്നുണ്ട്. 

ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെ ഇതുവരെയും പോലീസ് കണ്ടെത്തി‌യിട്ടില്ല. അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പോലീസ് തയാറായിരുന്നില്ല. ഭർതൃപീഡനത്തിന് തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്. ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗളൂരു പോലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് അന്വേഷിക്കുന്നതിന് ചുമതല നൽകി.

റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകയായിരുന്നു ശ്രുതി. ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിന്‍റെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രുതിയുടെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോൺ ഓഫ് ചെയ്ത നിലയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K