27 April, 2022 09:46:29 AM


ഹാഷിഷ് ഓയിലും എംഡിഎംഎയുമായി എട്ടംഗ സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പിടിയില്‍



കൊച്ചി: ലഹരിവസ്തുക്കളായ ഹാഷിഷ് ഓയിലും എംഡിഎംഎ യുമായി സംഘം പോലീസ് പിടിയില്‍. ആലപ്പുഴ വള്ളിക്കുന്നം കൊല്ലക പടീറ്റതില്‍ മുഹമ്മദ് സിറാജ് (21), കല്ലമ്പലം ഇര്‍ഫാന്‍ മന്‍സില്‍ റിസ്വാന്‍ (23), വഴുതക്കാട് അമൃതഗര്‍ദയിൽ ശങ്കരനാരായണന്‍ (23), ചേര്‍ത്തല മണപ്പുറം വടക്കേക്കുന്നത് ജിഷ്ണു(22), തേക്കുമുറി പുളിയന്നൂര്‍ എടയപ്പറമ്പില്‍ അനന്തു (27), ഹരിപ്പാട് ചിങ്ങോട് മൂടാളില്‍ കിഴക്കേതില്‍ അഖില്‍ (24), ചാവക്കാട് പിള്ളക്കാട് പുതുവടതയില്‍ അന്‍സാരി (23), കോട്ടയം വില്ലൂന്നി തിരുത്താക്കിരി പുത്തന്‍പുരയ്ക്കല്‍ കാര്‍ത്തിക (26) എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്‌ളാറ്റില്‍നിന്നു പോലീസ് പിടികൂടിയത്.

ഇവരുടെ പക്കല്‍നിന്നു രണ്ടു കുപ്പി ഹാഷിഷ് ഓയിലും 1.1 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ പ്രതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K